Widgets Magazine
06
Jun / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്; സംസ്ഥാനത്ത് മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ സങ്കേതം വിജയം


തെന്നലയെന്ന ഇളം തെന്നൽ : ചെറിയാൻ ഫിലിപ്പ്


ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് കുടുംബത്തിന്റെ യാത്ര; ലോറിയിൽ കാർ ഇടിച്ചുകയറി അപകടം: കാറിന്‍റെ മധ്യഭാഗത്തെ സീറ്റിലിരുന്ന പിതാവിന് ദാരുണാന്ത്യം; ഇരുകൈകൾക്കും പരിക്കുപറ്റി നടൻ ഷൈൻ ടോം ചാക്കോ: പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ഉച്ചയോടെ മൃതദേഹം വിട്ട് നല്‍കും...


ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു... പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമായിരിക്കും


വിദ്യയുടെ മരണത്തിനും പ്രേംകുമാറിന്റെ ജയില്‍വാസത്തിനുമപ്പുറം സംഭവിച്ചത്... പ്രേംകുമാറിനെ ഭയന്ന് രണ്ടാം ഭാര്യയും അമ്മയും പോലീസ് സ്റ്റേഷനിൽ... പിന്നാലെ ഇരട്ട കൊലപാതകം

വിദ്യയുടെ മരണത്തിനും പ്രേംകുമാറിന്റെ ജയില്‍വാസത്തിനുമപ്പുറം സംഭവിച്ചത്... പ്രേംകുമാറിനെ ഭയന്ന് രണ്ടാം ഭാര്യയും അമ്മയും പോലീസ് സ്റ്റേഷനിൽ... പിന്നാലെ ഇരട്ട കൊലപാതകം

05 JUNE 2025 04:04 PM IST
മലയാളി വാര്‍ത്ത

നാട് നടുങ്ങിയ ഇരട്ട കൊലപാതകങ്ങൾക്ക് മുമ്പേ പ്രേംകുമാർ ഒരു പേടി സ്വപ്നമായിരുന്നു. കാരണം ആദ്യ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി മക്കളെ വഴിയാധാരമാക്കിയ ഒരു നികൃഷ്ട ജന്മമായിരുന്നു അയാൾ. 2019ൽ ആയിരുന്നു ഉദയംപേരൂർ വിദ്യകൊലക്കേസ് അരങ്ങേറിയത്... അന്ന് കാമുകിയ്‌ക്കൊപ്പം ജീവിക്കാനായിരുന്നു ഭാര്യയെ കൊലപ്പെടുത്തിയത്. അതോടെ ആരോരുമില്ലാതായത് പ്രതി പ്രേംകുമാറിന്റെ ആറാം ക്ലാസുകാരനായ ഇളയ മകനു ആയിരുന്നു. വിദ്യ െകാല്ലപ്പെടുകയും പ്രേംകുമാർ പിടിയിലാകുകയും ചെയ്തതോടെയാണ് വിദ്യയുടെ ഇളയമകനെ ബന്ധുക്കൾ കയ്യൊഴിഞ്ഞത്. മൂത്തമകളെ ഏറ്റെടുത്തെങ്കിലും കുടുംബപ്രശ്നങ്ങള്‍ മൂലം മകനെ ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതോടെ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. വിദേശത്ത് ജോലി പോകുകയാണെന്നും അതിനാല്‍ പഠിക്കാന്‍ സംരക്ഷണ കേന്ദ്രത്തിലാക്കാമെന്നും മകനെ വിശ്വസിപ്പിച്ച് ഇവിടേക്ക് പോകുംവഴി മകന്‍റെ കണ്‍മുന്നില്‍ വച്ചാണ് പ്രേംകുമാര്‍ അന്ന് പൊലീസ് പിടിയിലായത്.

വിദ്യയുടെ മരണത്തിനും പ്രേംകുമാറിന്റെ ജയില്‍വാസത്തിനുമപ്പുറം ഈ കൊലയുടെ യഥാര്‍ത്ഥ ഇര അവരുടെ ഇളയ മകനായിരുന്നു. ഒറ്റ നിമിഷം കൊണ്ട് അച്ഛനും അമ്മയും സഹോദരിയും അവനില്ലാതായി. കൊലപാതകം പുറത്തറിയുന്നതിനു മുന്‍പ് തന്നെ പ്രേംകുമാര്‍ മക്കളെ തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു. പ്രേംകുമാറിന്റെ സ്വഭാവത്തില്‍ പേടിതോന്നിയ ഒൻപതാം ക്ലാസുകാരിയായിരുന്ന മൂത്തമകൾ സ്കൂള്‍ കൗണ്‍സിലറോട് പരാതി പറഞ്ഞതോടെ കുട്ടികള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ മുന്നിലെത്തി. കമ്മിറ്റി പ്രേംകുമാറിന്റെ ബന്ധുക്കളെ വിളിച്ചുവരുത്തിയപ്പോള്‍ അവര്‍ മകളെ മാത്രം ഏറ്റെടുത്തു.

ബന്ധുക്കള്‍ കയ്യൊഴിഞ്ഞ മകനെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ ഏല്‍പ്പിച്ച് വിദേശത്തേക്ക് കടക്കാനായിരുന്നു പ്രേംകുമാറിന്റെ നീക്കം. വിദേശത്ത് ജോലിക്ക് പോയി ഉടന്‍ വരാമെന്ന് മകനെ പറഞ്ഞ് വിശ്വസിപ്പിച്ച് സംരക്ഷണകേന്ദ്രത്തിലാക്കാന്‍ വരുന്നവഴിക്കാണ് പൊലീസ് പിടിക്കുന്നത്. കണ്‍മുന്നിലുള്ള അച്ഛന്റെ അറസ്റ്റ് ആറാം ക്ലാസുകാരന് ഇരട്ടിആഘാതമായിരുന്നു ഏൽപ്പിച്ചത്. കാമുകിക്കൊപ്പം കഴിയാൻ ആദ്യഭാര്യ വിദ്യയെ ക്രൂരമായി കൊലപ്പെടുത്തി കാട്ടിൽ ഉപേക്ഷിച്ച കേസിൽ ജാമ്യത്തിലിറങ്ങിയാണ് രണ്ടാം ഭാര്യ രേഖയെയും അമ്മ മണിയെയും പ്രേംകുമാർ കൊലപ്പെടുത്തുന്നത്. 2019ലാണ് കാമുകിയായ തിരുവനന്തപുരം വെള്ളറട അഞ്ചുമരംകാല വാലൻവിള സുനിത ബേബിക്കൊപ്പം ചേർന്ന് ആദ്യഭാര്യ ചേർത്തല കഞ്ഞിക്കുഴി പുതിയാപറമ്പ് സ്വദേശി വിദ്യയെ (39) പ്രേംകുമാർ കൊലപ്പെടുത്തിയത്. 2019ൽ നടന്ന കൊലപാതകം ഉദയംപേരൂർ വിദ്യ കൊലക്കേസ് എന്ന പേരിൽ വൻ വിവാദമായിരുന്നു.

അന്ന് ഉദയംപേരൂർ നടക്കാവിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു പ്രേംകുമാറും ഭാര്യ വിദ്യയും. തിരുവനന്തപുരത്ത് സ്കൂളിൽ ഒന്നിച്ചു പഠിച്ചവരായിരുന്നു പ്രേംകുമാറും സുനിതയും. സ്കൂളിൽ നടത്തിയ റീയൂണിയനുശേഷം ഇരുവരും അടുപ്പത്തിലാകുകയായിരുന്നു. തുടർന്ന്, സുനിത ഹൈദരാബാദിലെ ജോലി ഒഴിവാക്കി കടയ്ക്കലിലെ ആശുപത്രിയിൽ ചേർന്നു. പ്രേംകുമാറിനു തിരുവനന്തപുരം പേയാട് ഓഫിസുണ്ടായിരുന്നു. അതിനടുത്ത് ഇരുവരും ചേർന്ന് വീട് വാടകയ്‌ക്കെടുത്തു. ഇത് വിദ്യ അറിഞ്ഞതോടെയാണ് അവരെ ഒഴിവാക്കാൻ തീരുമാനിച്ചത്. തുടർന്ന് സെപ്റ്റംബർ 20ന് പ്രേംകുമാർ വിദ്യയുടെ ഫോൺ എറണാകുളത്തു നേത്രാവതി എക്സ്പ്രസ് ട്രെയിനിലെ കുപ്പത്തൊട്ടിയിൽ ഇട്ടു. പിന്നീടുണ്ടാകുന്ന അന്വേഷണം വഴിതിരിച്ചു വിടാനായിരുന്നു ഈ സിനിമാ തന്ത്രം. പിന്നീട്, കഴുത്തിന് അസുഖമുള്ള വിദ്യയെ ഡോക്ടറെ കാണിക്കാമെന്നു പറഞ്ഞ് തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. പ്രേമിന്റെ പ്രേരണയിൽ അമിതമായി മദ്യപിച്ച വിദ്യ ബോധംകെട്ട് ഉറങ്ങി. പുലർച്ചെ രണ്ടുമണിയോടെ കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. മുകൾ നിലയിലുണ്ടായിരുന്ന സുനിത താഴെയെത്തി ഹൃദയമിടിപ്പു പരിശോധിച്ച് മരണം ഉറപ്പാക്കി.

മൃതദേഹം ശുചിമുറിയിലേക്കു മാറ്റി. രാവിലെ സുനിത പതിവുപോലെ ജോലിക്കു പോയി. മൃതദേഹം മറവു ചെയ്യാൻ, പ്രേംകുമാർ ഒരു സഹപാഠിയുടെ സഹായം തേടിയെങ്കിലും ലഭിച്ചില്ല. മൃതദേഹം വൈകിട്ട് പ്രേമും സുനിതയും ചേർന്ന് കാറിൽ കൊണ്ടുപോയി. സുനിത പിൻസീറ്റിൽ മൃതദേഹത്തിന്റെ തോളിൽ കയ്യിട്ടിരുന്നു. തിരുനെൽവേലി – നാഗർകോവിൽ ദേശീയപാതയിൽ രാധാപുരം നോർത്ത് വള്ളിയൂരിൽ ഏർവാടി ഓവർബ്രിജിനു സമീപത്തെ കുറ്റിക്കാട്ടിൽ തള്ളി. ശേഷം വിദ്യയെ കാണാനില്ലെന്ന് സുനിതയ്ക്കൊപ്പം എത്തി പൊലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ പിന്നീട് പ്രേംകുമാർ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചതോടെയാണ് പൊലീസിന് സംശയം തോന്നി വിശദമായ അന്വേഷണം നടത്തിയത്.

തുടർന്ന് ഒളിവിൽപോയ പ്രേംകുമാർ തന്റെ മൊബൈൽ ഫോണിൽനിന്ന് ഉദയംപേരൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്റെ വാട്സാപ്പിലേക്ക് ‘എനിക്ക് അവളെ കൊല്ലേണ്ടി വന്നു’ എന്ന് ശബ്സന്ദേശം അയച്ചിരുന്നു. ബഹ്റൈനിലേക്ക് കടക്കാൻ പ്രേംകുമാർ ടിക്കറ്റടക്കം തയാറാക്കിയിരുന്നെങ്കിലും മക്കളെ അനാഥാലയത്തിലേക്കു മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വൈകിയതിനാൽ യാത്ര റദ്ദാക്കേണ്ടി വന്നു. പിന്നീട് മറ്റൊരു ദിവസം കുട്ടികൾക്ക് അഡ്മിഷൻ എടുത്തതിനുശേഷം ബഹ്റൈനിലേക്ക് പോകാൻ പ്രതി ലക്ഷ്യമിട്ടെങ്കിലും അഡ്മിഷൻ എടുക്കാൻ അനാഥാലയത്തിൽ നിൽക്കുമ്പോൾ പൊലീസെത്തി പിടികൂടുകയായിരുന്നു.

ഹൈദരാബാദിൽ ജോലി ചെയ്തിരുന്ന സഹപാഠി സുനിതയെ സ്കൂൾ റീയൂണിയനിൽ പ്രേംകുമാർ വീണ്ടും കണ്ടു മുട്ടുകയും പ്രണയത്തിലാവുകയുമായിരുന്നു. ഒരുമിച്ചു ജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുനിതയും പ്രേംകുമാറും ചേര്‍ന്ന് വിദ്യയെ കൊലപ്പെടുത്തുന്നത്. സെപ്റ്റംബർ 20ന് വിദ്യയുമായിവില്ലയിൽ എത്തിയ ശേഷം അമിതമായി മദ്യം നൽകി കഴുത്തിൽ കയറിട്ടു കുരുക്കി കൊലപ്പെടുത്തി. തുടര്‍ന്ന് വിദ്യയുടെ മൃതദേഹം കാറില്‍ തിരുനെല്‍വേലിയിലെത്തിച്ച് ഉപേക്ഷിക്കുകയായിരുന്നു. ഇതിനുശേഷം ദിവ്യയെ കാണാനില്ലെന്ന് പ്രേംകുമാര്‍ സുനിതയ്ക്കൊപ്പം എത്തി പൊലീസിന് പരാതി നല്കുകയും ചെയ്തു. പ്രേംകുമാര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചതോടെയാണ് പൊലീസ് വിശദമായ അന്വേഷണം നടത്തിയതും ഇരുവരും പിടിയിലായതും.

ഉദയംപേരൂർ വിദ്യ കൊലക്കേസിൽ ഒട്ടേറെ സംശയങ്ങൾക്കും നിഗമനങ്ങൾക്കും ഒടുവിലാണ് ഭർത്താവ് പ്രേംകുമാറിലേക്ക് അന്വേഷണ സംഘം എത്തിയത്. മുൻ‌കൂർ ജാമ്യാപേക്ഷ, ഉദയംപേരൂർ പൊലീസിനെതിരെ സിറ്റി പൊലീസ് കമ്മിഷണർക്കു നൽകിയ പരാതി, ഏറ്റവുമൊടുവിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ സി.വി. ജോസിനു ലഭിച്ച വാട്സാപ് ശബ്ദ സന്ദേശം എന്നിവയാണു പ്രേംകുമാറിനെ കുടുക്കിയത്. 2019
സെപ്റ്റംബർ 23ന് ആണ് ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി പ്രേംകുമാർ ഉദയംപേരൂർ സ്റ്റേഷനിൽ എത്തുന്നത്. അന്നു കണ്ടനാട് പള്ളിയിൽ തർക്കം നടക്കുന്നതിനാൽ അഡീഷനൽ കമ്മിഷണറും ഡിസിപിയും ഉൾപ്പെടെയുള്ള ഉന്നത പൊലീസ് സംഘം സ്റ്റേഷനിൽ ഉണ്ടായിരുന്നു. സിഐയും സംഘവും പള്ളിയിലായിരുന്നു.

സീനിയർ സിപിഒ സി.വി. ജോസിനാണു പ്രേംകുമാർ പരാതി നൽകിയത്. വിദ്യയെ നേരത്തെ 4 തവണ കാണാതായിട്ടുള്ളതിനാൽ, തൽക്കാലം കേസ് എടുക്കേണ്ട എന്നാണു പ്രേംകുമാർ പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. എന്നാൽ, അന്നുതന്നെ പൊലീസ് കേസെടുത്തു. 2 ദിവസം കഴിഞ്ഞാണ് മൊഴിയെടുക്കാൻ പ്രേംകുമാറിനെ പൊലീസ് വിളിപ്പിക്കുന്നത്. നവംബർ 1നു ഹാജരാകാമെന്നു പ്രേംകുമാർ അറിയിച്ചു. അന്നു ഹാജരാകാത്തതിനെ തുടർന്ന് വീണ്ടും പൊലീസ് വിളിച്ചപ്പോൾ, താൻ ഹൈദരാബാദിൽ ആണെന്നും നാട്ടിൽ വരുമ്പോൾ ഹാജരാകുമെന്നും വിശദീകരിച്ചു. നാട്ടിലെത്തിയിട്ടും സ്റ്റേഷനിൽ മൊഴി നൽകാൻ വരാത്തതിനാൽ പൊലീസ് വീണ്ടും വിളിച്ചു. ഇതിനിടെയാണ് മുൻ‌കൂർ ജാമ്യം ആവശ്യപ്പെട്ട് പ്രേംകുമാർ ഹൈക്കോടതിയെ സമീപിച്ചത്.

പ്രേംകുമാറിനെതിരെ പരാതിയൊന്നുമില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. മുൻ‌കൂർ ജാമ്യഹർജി കോടതി തള്ളി. ഇതോടെ, പ്രേംകുമാറിനു വിദ്യയുടെ തിരോധാനവുമായി ബന്ധമു ണ്ടെന്നു പൊലീസ് സംശയിച്ചു. മൊഴി നൽകാൻ ആവശ്യപ്പെട്ട് പൊലീസ് നിരന്തരം വിളിച്ചതോടെ പൊലീസ് തന്നെ മാനസികമായി പീഡിപ്പിക്കുന്നതായി പ്രേംകുമാർ കമ്മിഷണർക്കു പരാതി നൽകി. സിഐ കെ. ബാലൻ, സി.വി. ജോസ് എന്നിവർക്കെതിരെയായിരുന്നു പരാതി. പിന്നീടു സിഐ ഇല്ലാത്ത നേരം നോക്കി മൊഴി നൽകാൻ പ്രേംകുമാർ എത്തിയതു സംശയം ബലപ്പെടുത്തി. ഈ മാസം 6നു പ്രേംകുമാറിന്റെ ഫോണിൽ നിന്ന് എസ്‌സിപിഒ ജോസിന്റെ ഫോണിലേക്ക് ‘എനിക്ക് അവളെ കൊല്ലേണ്ടി വന്നു’ എന്ന വാട്സാപ് ശബ്ദസന്ദേശം വന്നു. ഇതും തങ്ങളെ വഴി തെറ്റിക്കാനാണോ എന്ന് പൊലീസ് സംശയിച്ചിരുന്നു. എന്നാൽ, അധികം വൈകാതെ പ്രേംകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഉദയംപേരൂര്‍ സ്വദേശി വിദ്യയെ സെപ്റ്റംബര്‍ മൂന്നിന് തിരുവനന്തപുരം പേയാടുള്ള റിസോര്‍ട്ടില്‍ എത്തിച്ചാണ് കൊലപ്പെടുത്തിയത്. വിദ്യയുമായെത്തി ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം കഴുത്തില്‍ കയര്‍ മുറുക്കി പ്രേംകുമാര്‍ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഭാര്യയെ കാണാതായെന്ന് പ്രേംകുമാര്‍ പൊലിസില്‍ പരാതിയും നല്‍കി. തുടര്‍ന്ന് പ്രേംകുമാറും കാമുകിയും ചേര്‍ന്ന് വിദ്യയുടെ മൃതദേഹം തമിഴ്‌നാട്ടിലെ തിരുനല്‍വേലിയില്‍ എത്തിച്ച് മറവ് ചെയ്യുകയായിരുന്നു.

നഴ്‌സിങ്ങ് സൂപ്രണ്ടായി ജോലിചെയ്യുകയായിരുന്നു സുനിത. സുനിത ജീവിതത്തിലേക്ക് വന്നതോടെ വിദ്യയെ എങ്ങനെ എങ്കിലും ഒഴിവാക്കാന്‍ പ്രേം കുമാര്‍ തക്കം പാര്‍ത്തിരുന്നു. വിദ്യയ്ക്ക് മുമ്പ് ഒരു വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു. വിദ്യയ്ക്ക് അന്ന് കഴുത്തിനാണ് പരിക്കേറ്റത്. ആയൂര്‍വേദ ചികിത്സയിലൂടെ കഴുത്തിനേറ്റ പരിക്ക് സുഖപ്പെടുത്താമെന്ന്‌ തെറ്റിദ്ധരിപ്പിച്ചാണ് പ്രേം കുമാര്‍ വിദ്യയെ തിരുവനന്തപുരത്ത് എത്തിച്ചത്. തിരുവനന്തപുരത്ത് പേയാട് ഗ്രേസ് എന്ന് പേരുള്ള വില്ല സുനിത നേരത്തെ വാടകയ്ക്ക് എടുത്തിരുന്നു. ഇവിടെ വെച്ചാണ് ഇരുവരും ചേര്‍ന്ന് വിദ്യയെ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം വാഹനത്തില്‍ കയറ്റി തിരുനെല്‍വേലിയില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ അരങ്ങേറിയത് തമിഴ്‌സിനിമ 96 മോഡല്‍ പ്രണയവും ദ്യശ്യം മോഡല്‍ കൊലപാതകവുമാണ്.

ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ രേഖ 5 മാസം മുൻപാണ് കോട്ടയം സ്വദേശിയായ പ്രേംകുമാറിനെ വിവാഹം കഴിച്ചത്. ആറുമാസം മുന്‍പാണ് ഇവര്‍ പടിയൂരില്‍ വീട് വാടകയ്ക്കെടുത്ത് താമസമാരംഭിച്ചത്. അതിനുശേഷമാണ് രേഖ കോട്ടയം സ്വദേശിയായ പ്രേംകുമാറിനെ വിവാഹംകഴിച്ചത്. രണ്ടുദിവസം മുന്‍പ് രേഖ പ്രേംകുമാറിന്റെ പേരില്‍ വനിതാ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായി സിന്ധു പോലീസിനോട് പറഞ്ഞു. തിങ്കളാഴ്ച ഇരുവരോടും കൗണ്‍സിലിങ്ങിനെത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. പോലീസ് സ്റ്റേഷനില്‍നിന്ന് വീട്ടിലേക്കു മടങ്ങിയശേഷം അമ്മയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നാണ് സിന്ധു പറയുന്നത്.

കിടപ്പുമുറിയില്‍ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. വീടിനുള്ളില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആദ്യഭാര്യ വിദ്യയെ കൊന്ന് കാട്ടില്‍ കുഴിച്ചുമൂടിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ രണ്ടാംഭാര്യ രേഖയെയും രേഖയുടെ അമ്മ മണിയേയും. കൊന്നത് കഴുത്തുഞെരിച്ചാണ്. മൃതദേഹങ്ങള്‍ക്കരികില്‍ ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങളുമുണ്ടായിരുന്നു. വീടിന്‍റെ വാതിലുകളെല്ലാം അകത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പുറകിലെ വാതില്‍ തള്ളിതുറന്നാണ് പൊലീസ് അകത്തു കയറിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റൺവേയിൽ നിന്നും 40,000 അടി കുതിക്കാനൊരുങ്ങിയ വിമാനം  (2 hours ago)

ട്രെയിനിൽ നിന്ന് ചാടി ഇറങ്ങിയതും തലയിൽ മുള്ളിവേലി..രക്തം വാർന്ന് 27ക്കന്റെ അന്ത്യം  (2 hours ago)

മത്സ്യബന്ധനത്തിന് പോയവർ ഞെട്ടി,വലയിൽ മീനിനോടൊപ്പം ഈ വസ്തുവും,കണ്ടെയ്‌നറുകളിലെ ചതിവ്  (2 hours ago)

കടലിൽ ആ പ്രതിഭാസം, തിരമാലകൾ പതഞ്ഞ് പൊങ്ങി..  (2 hours ago)

പാലൂട്ടി പോറ്റിയ സുന്ദരി മരുമകൾ ഭൂലോക കള്ളി...ഭർതൃവീട്ടിൽ നിന്ന് 14 പവൻ ബന്ധുവിന്റെയ് 11 പവനും.. സുന്ദരി കില്ലാഡി..!  (2 hours ago)

അപകടത്തില്‍ ഷൈനിന്റെ കൈക്ക് പൊട്ടലുള്ളതിനാല്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും സമ്മതിക്കാതെ ഷൈന്‍  (2 hours ago)

മോഷ്ടിച്ച വാഹനത്തില്‍ കാമുകിയുമായി കറങ്ങിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പെണ്‍വാണിഭസംഘം പിടിയില്‍ ; ആറുസ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പതുപേരാണ് പിടിയിലായത്  (3 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്; സംസ്ഥാനത്ത് മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ സങ്കേതം വിജയം  (7 hours ago)

പി.വി. അന്‍വറിന്റെ രാഷ്ട്രീയ ഗതിയെന്താവും ..? നിലമ്പൂരില്‍ എത്ര വോട്ടു പിടിക്കും..? നീക്കം നിര്‍ണായകം  (7 hours ago)

തെന്നലയെന്ന ഇളം തെന്നൽ : ചെറിയാൻ ഫിലിപ്പ്  (8 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം മോഷ്ടിച്ച പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിൽ പോലീസ്; ആറ് ജീവനക്കാരെ നുണ പരിശോധനക്ക് വിധേയമാക്കും  (8 hours ago)

സ്വര്‍ണവിലയില്‍  (9 hours ago)

3 മാസത്തിനകം തുടരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണം  (10 hours ago)

ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ അപകടം; റോഡിലെ ഓവുചാലിൽ വീണ കാർ തള്ളിമാറ്റുന്നതിനിടെ ഭിത്തിയിലിടിച്ച് മറിഞ്ഞത് ഒന്നരവയസ്സുകാരിയുടെ ദേഹത്തേക്ക്; മാതാപിതാക്കൾക്ക് മുന്നിൽ ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends