ഏറെ ദിവസം ശരീരം അനങ്ങാതെ കിടന്നതിനാൽ അഫാന്റെ കാലുകൾക്കും കൈകൾക്കും സംഭവിച്ചത് ആ വിവരം' പുറത്ത് വിട്ട് ഡോക്‌ടർമാർ; നടുങ്ങി പേരുമലയിലെ വീട്

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. അഫാന്റെ നില മെച്ചപ്പെട്ടു. ഏറെ ദിവസം ശരീരം അനങ്ങാതെ കിടക്കുമ്പോൾ കാലുകൾക്കും കൈകൾക്കും ഉണ്ടാകുന്ന ബലക്കുറവ് അഫാനെ ബാധിച്ചിരുന്നു ഇതിന് ചികിത്സ നടത്തുകയാണ്. ഉടൻ ഐ സിയുവിൽ നിന്ന് മാറ്റാനാകും എന്നും ഡോക്ടർമാർ വ്യക്തമാക്കി .
അഫാന്റെ മൊഴി എടുക്കൽ നിർണായകമായിരുന്നു . ഐസിയുവിലുള്ള അഫാന്റെ മൊഴി ചൊവ്വാഴ്ച ഉച്ചയോടെ മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. അഫാൻ മജിസ്ട്രേറ്റിനു മൊഴി നൽകിയത് ജയിലിൽ ആത്മഹത്യക്കു ശ്രമിച്ചത് തനിക്കോർമ്മയില്ലെന്നാണ് . തീർച്ചയായും ആ പറയുന്നത് സത്യമാണോ വ്യാജമാണോ എന്ന സംശയം നിലിവിൽ ഉയരുന്നുണ്ട്. കാരണം ഡോക്ടർമാർ വ്യക്തമാക്കുന്നത് അഫാന് ഓർമ്മക്കുറവുള്ളതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നാണ്. ഓർമ്മക്കുറവുണ്ടോ എന്നതിനുള്ള പരിശോധനകളൊന്നും ഇത് വരെ നടത്തിയിട്ടുമില്ല. അത്തരത്തിലൊരു നീക്കത്തിന് സാധ്യതയുണ്ട്.
ആത്മഹത്യാശ്രമത്തിനിടെ അഫാന്റെ തലച്ചോറിലേക്കുള്ള രക്തയോട്ടത്തിന് സാരമായ കുറവ് സംഭവിച്ചിരുന്നു. പക്ഷേ വേഗത്തിൽത്തന്നെ അഫാന്റെ നിലയിൽ മാറ്റമുണ്ടായി എന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത് . ഒരാഴ്ച മുൻപായിരുന്നു വെന്റിലേറ്ററിൽനിന്ന് ഐസിയുവിലേക്ക് അഫാനെ മാറ്റിയത്.
https://www.facebook.com/Malayalivartha