Widgets Magazine
16
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...


കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!


മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്


നിമിഷപ്രിയയുടെ കൈ പിടിച്ച് നാട്ടിലേക്ക് വരുമെന്ന് അമ്മ പ്രേമകുമാരി.... ഇനിയും കുറേയേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്..പൊട്ടിക്കരഞ്ഞ് ഇരുവരും..ഇനിയുള്ള മണിക്കൂർ..


ഇന്ത്യൻ ആർമിയിൽ പുണെ റെജിമെന്റിൽ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജിൽ, ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന ഫർസീനെ കാണ്മാനില്ല..10ന് രാത്രി വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു... ഇതിനു ശേഷം ഫോണിൽ കിട്ടിയിട്ടില്ല..

വാഗമണ്ണിലെ ചാർജിംങ് സ്‌റ്റേഷനിൽ നാലുവയസുകാരന്റെ മരണത്തിന് ഇടയാക്കിയ അപകടം; അപകട കാരണം കാർ ഡ്രൈവറുടെ പിഴവ്; ചാർജിംങ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത് അടിസ്ഥാന തത്വങ്ങൾ പാലിക്കാതെ; മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്ത്...

15 JULY 2025 05:25 PM IST
മലയാളി വാര്‍ത്ത

More Stories...

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിയതില്‍ കാന്തപുരത്തെ അഭിനന്ദിച്ച് ചെന്നിത്തല

പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക ലക്ഷ്യം

മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്

നിമിഷപ്രിയയുടെ കൈ പിടിച്ച് നാട്ടിലേക്ക് വരുമെന്ന് അമ്മ പ്രേമകുമാരി.... ഇനിയും കുറേയേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്..പൊട്ടിക്കരഞ്ഞ് ഇരുവരും..ഇനിയുള്ള മണിക്കൂർ..

ഇന്ത്യൻ ആർമിയിൽ പുണെ റെജിമെന്റിൽ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജിൽ, ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന ഫർസീനെ കാണ്മാനില്ല..10ന് രാത്രി വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു... ഇതിനു ശേഷം ഫോണിൽ കിട്ടിയിട്ടില്ല..

വാഗമണ്ണിലെ ചാർജിംങ് സ്‌റ്റേഷനിലേയ്ക്കു കാർ ഇടിച്ചു കയറി നാലു വയസുകാരൻ മരിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. പൂർണ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടു ദിവസമെങ്കിലും വേണ്ടി വരും. അപകടത്തിൽ കാർ ഡ്രൈവർക്ക് ഗുരുതരമായ വീഴ്ച വന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് കൂടാതെ ഇലക്ട്രിക് വെഹിക്കിൾ ചാർജിംങ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നതിലും വീഴ്ചയുണ്ടായതായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

വാഗമൺ വഴിക്കടവിലെ ചാർജിംങ് സ്റ്റേഷനിൽ കാറിടിച്ചു കയറി തിരുവനന്തപുരം സ്വദേശിയായ നാലു വയസുകാരനാണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ അടക്കം പുറത്ത് വന്നതോടെയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധന നടത്തിയത്. ഇന്നു രാവിലെ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ സി.ശ്യാമും സ്ഥലം സന്ദർശിച്ചിരുന്നു. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബി.ആശാകുമാറിന്റെയും, എ.എം.വി.ഐ ജോർജ് വർഗീസിന്റെയും നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഇന്ന് സ്ഥലത്ത് പരിശോധന നടത്തി.

തുടർന്ന് റിപ്പോർട്ട് തയ്യാറാക്കുകയായിരുന്നു. കയറ്റമുള്ള സ്ഥലത്തേയ്ക്ക് വാഹനം കയറ്റി നിർത്താൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർക്ക് സംഭവിച്ച പിഴവാണ് അപകട കാരണമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ടിലെ കണ്ടെത്തൽ. വാഹനം നിയന്ത്രിത വേഗത്തിൽ കയറ്റം കയറ്റേണ്ടതിന് പകരം അമിതമായി ഡ്രൈവർ ആക്‌സിലേറ്ററിൽ കാലമർത്തി. ഇതിന് ശേഷം നിയന്ത്രണം നഷ്ടമായപ്പോൾ ബ്രേക്കിന് പകരം ആക്‌സിലേറ്റർ അമർത്തുകയും ചെയ്തു. ഇതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇത് കൂടാതെ മറ്റൊരു സ്‌പെഷ്യൽ റിപ്പോർട്ട് കൂടി മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. വാഗമണ്ണിലെ ചാർജിംങ് സ്റ്റേഷന്റെ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതു പ്രകാരം ചാർജിംങ് സ്റ്റേഷൻ കയറ്റമുള്ള പ്രതലത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. പരന്ന പ്രതലത്തിൽ ചാർജിംങ് സ്റ്റേഷൻ സ്ഥാപിച്ചിരുന്നു എങ്കിൽ ഇത്തരം അപകടം ഉണ്ടാകുമായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇത് കൂടാതെ ചാർജിംങ് സ്റ്റേഷനിൽ ആളുകൾക്ക് വിശ്രമിക്കാൻ മതിയായ സൗകര്യം ക്രമീകരിച്ചിരുന്നില്ല. ഇതു മൂലമാണ് ചാർജ് ചെയ്യുന്ന സ്ഥലത്ത് തന്നെ അമ്മയ്ക്കും കുട്ടിയ്ക്കും ഇരിയ്‌ക്കേണ്ടി വന്നത്.

ഈ ചാർജിംങ് സ്റ്റേഷനിൽ വാഹനങ്ങൾ മഴ നനയാതെ നിർത്തിയിട്ട് ചാർജ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നില്ല. ഇത് കൂടാതെ ചാർജ് ചെയ്യാൻ എത്തുന്ന വാഹനങ്ങൾ അമിത വേഗത്തിൽ ചാടി കടന്ന് ഇടിയ്ക്കാതിരിക്കാൻ സ്പീഡ് ബ്രേക്കർ ഹമ്പുകൾ സ്ഥാപിക്കേണ്ടിയിരുന്നു. ഇതും ചാർജിംങ് സ്റ്റേഷനിൽ സ്ഥാപിച്ചിരുന്നില്ല. അപകടം സംബന്ധിച്ചു തയ്യാറാക്കുന്ന റിപ്പോർട്ടിനൊപ്പം, ഇതു കൂടി ചൂണ്ടിക്കാട്ടി സ്‌പെഷ്യൽ റിപ്പോർട്ടും മോട്ടോർ വാഹന വകുപ്പ് അധികൃതർ സമർപ്പിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിയതില്‍ കാന്തപുരത്തെ അഭിനന്ദിച്ച് ചെന്നിത്തല  (3 hours ago)

ശുഭാംശുവും സംഘവും ഭൂമിയില്‍: അമേരിക്കന്‍ തീരത്ത് തെക്കന്‍ കാലിഫോര്‍ണിയിലെ പസഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം വന്നിറങ്ങി  (5 hours ago)

പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക ലക്ഷ്യം  (6 hours ago)

വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...  (6 hours ago)

കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!  (6 hours ago)

വാഗമണ്ണിലെ ചാർജിംങ് സ്‌റ്റേഷനിൽ നാലുവയസുകാരന്റെ മരണത്തിന് ഇടയാക്കിയ അപകടം; അപകട കാരണം കാർ ഡ്രൈവറുടെ പിഴവ്; ചാർജിംങ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത് അടിസ്ഥാന തത്വങ്ങൾ പാലിക്കാതെ; മോട്ടോർ വാഹന വകുപ്പ് എൻ  (6 hours ago)

മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്  (6 hours ago)

NIMISHAPRIYA നിമിഷപ്രിയയുടെ കൈ പിടിച്ച് വരും  (7 hours ago)

Malayali-soldier ബന്ധുക്കൾ ഇന്നലെ ബറേലിക്ക്  (7 hours ago)

കരള്‍ രോഗത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍  (9 hours ago)

യെമന്‍ കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ നിമിഷപ്രിയയുടെ....  (10 hours ago)

RAJBHAVAN രാജ് ഭവന് അതൃപ്തി;  (10 hours ago)

Comrade-pinarayi-vijayan പരിശോധന ആരംഭിച്ചു.  (10 hours ago)

റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് അപകടം  (10 hours ago)

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടികാഴ്ച  (11 hours ago)

Malayali Vartha Recommends