കട്ടിലിൽ പഴകി ചീഞ്ഞളിഞ്ഞ് പുഴുവരിച്ച നിലയിൽ ആ അമ്മ; മകൻ മച്ചിൽ തൂങ്ങിയാടി... കല്ലമ്പലത്തെ മരണത്തിൽ ദുരൂഹത!

കല്ലമ്പലത്ത് അമ്മയും മകനും മരിച്ച നിലയിൽ. നാവായിക്കുളം കുടവൂർ വിളയിൽ വാതുക്കൽ നിർമാല്യത്തിൽ പരേതനായ രാജേന്ദ്രൻ ഉണ്ണിത്താന്റെ ഭാര്യ ഇന്ദിരാമ്മ (75), മകൻ സജിലാൽ(49) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് തൊട്ടടുത്ത് മറ്റൊരു മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ എത്തിയപ്പോൾ അസഹനീയമായ നിലയിൽ ദുർഗന്ധം വമിക്കുന്നതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മരണ വിവരം പുറത്തു വരുന്നത്.
അമ്മയുടെ മൃതദേഹത്തിന് ഏകദേശം 4 ദിവസത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം. സ്ഥിരം മദ്യപാനിയായ മകന്റെ കൈകൊണ്ടാകാം അമ്മ മരിച്ചത് മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. അമ്മയുടെ മരണത്തിൽ മനം നൊന്താണ് മകൻ ആത്മഹത്യ ചെയ്‌തതെന്നും മകന്റെ ആത്മഹത്യകുറിപ്പിലും ഇതേ സൂചനയാണെന്നും പൊലീസ് പറഞ്ഞു. അമ്മ വർഷങ്ങളായി കിടപ്പ് രോഗിയായിരുന്നു. അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ല. എന്നിരുന്നാലും അസ്വഭാവിക മരണത്തിന് കേസെടുത്ത കല്ലമ്പലം പൊലീസ് വിശദമായ അന്വേഷണം നടത്തമെന്നും പോലീസ് അറിയിച്ചു.
അമ്മ കട്ടിലിലും മകൻ തൂങ്ങി മരിച്ച നിലയിലുമായിരുന്നു. ഏക മകനായ സജിലാലിന്റെ സംരക്ഷണയിലായിരുന്നു ഇന്ദിരാമ്മ . ഒരു കുട്ടിയും ഭാര്യയുമുള്ള സജിലാൽ ഭാര്യയുമായുള്ള ബന്ധം വേർപെടുത്തിയിരുന്നു. സ്ഥിരം മദ്യപാനിയും വഴക്കാളിയുമായ സജിലാലിന്റെ കൈകൊണ്ടാവം അമ്മ മരണപ്പെട്ടെതെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അമ്മയുടെ മരണത്തിൽ മനം നൊന്താണ് മകൻ ആത്മഹത്യ ചെയ്‌തതെന്നും മകന്റെ ആത്മഹത്യകുറിപ്പിലും ഇതേ സൂചനയാണെന്നും പൊലീസ് പറഞ്ഞു. അമ്മ വർഷങ്ങളായി കിടപ്പ് രോഗിയായിരുന്നു. അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha





















