മികച്ച ഡച്ച് മാതൃക, ഒറ്റ മഴയിൽ കുത്തിയൊലിച്ച് റോഡ്; മോയറെ പഞ്ഞിക്കിട്ട് ജനം,ജീവനും കൊണ്ടോടി ആര്യ!!

ഒരു ദിവസം ശക്തമായി മഴപെയ്തതോടെ തലസ്ഥാന നഗരി, പ്രത്യേകിച്ച് തിരുവനന്തപുരം കോർപ്പറേഷൻ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ ഒന്നടങ്കം വെള്ളത്തിനടിയിൽ ആയിരിക്കുകയാണ്. ഇതോടെ മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സാമൂഹിക പ്രവർത്തകയായ അഞ്ജു പാർവ്വതി പ്രബീഷ്. സമൂഹ മാധ്യമമായ ഫേസ് ബുക്കിൽ ഒരു പോസ്റ്റ് പങ്ക് വച്ച് കൊണ്ടാണ് വിമർശനം.
ഫേസ്ബുക്കിന്റെ പൂർണരൂപം;- ഡച്ച് സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിക്കപ്പെട്ടപ്പോൾ ആമയിഴഞ്ചാൻ തോട് ഓരോ റൂമിലും എത്തി. റോഡുകൾ പൂളുകൾ ആയപ്പോൾ തിരോന്തരം നഗരവാസികൾ പച്ചപരിഷ്കാരികളായി. ഈ വികസന പരിഷ്കാരത്തിന് യു കെ അവാർഡ് ഒന്നും പോരാ ഗുയ്സ്!! ഒരു ഡസൻ അന്താരാഷ്ട്ര അവാർഡുകൾ പോരട്ടെ . തിരോന്തരത്തുകാരുടെ ഓരോ ഭാഗ്യങ്ങളേയ്
അതേ സമയം തലസ്ഥാനത്ത് മഴ ശക്തമാകുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരത്ത് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. തമ്പാനൂര്‍, ചാക്ക, ചാല, ശ്രീകണ്‌ഠേശ്വരം, കിംസ് ആശുപത്രി പരിസരം തുടങ്ങിയ മേഖലകളിലാണ് രൂക്ഷമായ വെള്ളക്കെട്ടുള്ളത്. നഗരത്തില്‍ കഴിഞ്ഞ മണിക്കൂറില്‍ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും പലയിടങ്ങളിലും വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. തിരുവനന്തപുരം ജില്ലയുടെ മലയോരമേഖലകളില്‍ കനത്തമഴ തുടരുകയാണ്.
മഴയെത്തുടര്‍ന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്തമഴയെ തുടര്‍ന്ന് വാമനപുരം നദിയില്‍ നീരൊഴുക്ക് വര്‍ധിച്ചു. മലയോരമേഖലകളില്‍ ഉള്‍വനത്തില്‍ മഴ ശക്തമായി പെയ്യുകയാണ്. വൈകുന്നേരം വരെ ഈ രീതിയില്‍ മഴ തുടര്‍ന്നാണ് മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം വെള്ളിയാഴ്ച മുതല്‍ അടച്ചിടാന്‍ തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ നിര്‍ദേശം നല്‍കി. ഇനിയൊരു നിര്‍ദേശമുണ്ടാകുന്നതുവരെ ഇക്കോ ടൂറിസം കേന്ദ്രം അടച്ചിടാനാണ് ഉത്തരവ്. കനത്തമഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി.
15 സെന്റിമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഡാമിന്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തിരുവനന്തപുരത്തിന് പുറമേ, കൊല്ലം, പത്തനംതിട്ട ജില്ലകളിലും കനത്തമഴ തുടരുകയാണ്. പത്തനംതിട്ട ഇലന്തൂരില്‍ വീടിന്റെ മതില്‍ തകര്‍ന്നുവീണ് അപകടമുണ്ടായി. തിരുവനന്തപുരം ശാസ്തമംഗലത്ത് കനത്തമഴയിലും കാറ്റിലും കൂറ്റന്‍ ഹോര്‍ഡിങ് തകര്‍ന്നുവീണ് വീടിന് കേടുപാട് സംഭവിച്ചു. സ്വകാര്യ ആശുപത്രിയിലെ ഹോര്‍ഡിങ് ആണ് സമീപത്തെ വീടിനരികിലേക്ക് പതിച്ചത്. വീടിന് മുന്നിലെ മരത്തില്‍ തട്ടിനിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം.
അതേ സമയം ഇന്നാണ് മേയർ ആര്യാ രാജേന്ദ്രൻ യുകെയിൽ പോയി വാങ്ങിയ അവാർഡിന് ചിലവായ തുകയുടെ വിവര കണക്ക് പുറത്ത് വന്നത്. വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ് പുരസ്‌കാരം സ്വീകരിക്കാൻ യുകെയിൽ പോയതിന് മേയർ ആര്യ രാജേന്ദ്രന് ചെലവായത് രണ്ട് ലക്ഷത്തോളം രൂപ. ഇന്ത്യൻ സംഘടന യുകെയിൽ നൽകിയ അവാർഡ് വാങ്ങാൻ സർക്കാർ അനുമതിയോടെ നഗരസഭയുടെ ചെലവിൽ യാത്രചെയ്തുവെന്ന വിമർശനങ്ങൾക്കിടയിലാണ് ചെലവ് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടത്.
വിമാനടിക്കറ്റിന് 1.31 ലക്ഷം രൂപയും വിസയ്ക്ക് 15000 രൂപയുമാണ് ചെലവായത്. ഭക്ഷണം, താമസം ഉൾപ്പടെയുള്ളവയ്ക്കാണ് ബാക്കി തുക ചെലവായത്.അതേസമയം കുറഞ്ഞ നിരക്കിലുള്ള ത്രീസ്റ്റാർ ഹോട്ടലിലാണ് ആര്യ രാജേന്ദ്രൻ താമസമെന്ന് അധികൃതർ അറിയിച്ചു. യാത്രയ്ക്കുള്ള പണം തനതു ഫണ്ടിൽനിന്ന് ചെലവഴിക്കാൻ കോർപറേഷന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























