പിൻചക്രത്തിൽ ഒളിച്ചിരുന്ന് 13 കാരൻ അഫ്ഗാൻ കുട്ടി എത്തി.,വിഴിഞ്ഞത്തെ 13കാരി, ഒളിച്ചോടി വിമാനത്തിൽ ഡൽഹിയിൽ

വിഴിഞ്ഞത്ത് നിന്ന് കാണാതായ 13 വയസ്സുകാരി ഡൽഹിയിൽ. ദുരൂഹതകൾ ഏറെ നിറങ്ങ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം വിഴിഞ്ഞത്ത് താമസമാക്കിയ പശ്ചിമ ബംഗാള്‍ സ്വദേശികളുടെ 13 വയസ്സുകാരിയായ മകൾ നാട് വിട്ട് പോകാൻ ശ്രമം നടത്തുന്നു.
മകളെ കാണാതായെന്ന് തിരിച്ചറിഞ്ഞതോടെ ഉടൻ പോലീസിൽ പരാതി നൽകി കുടുംബം രംഗത്ത് എത്തി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണം ചെന്നത്തെയിത് തിരുവനന്തപുരത്തെ ഒരു ഓട്ടോറിക്ഷ ഡ്രൈവറിലേക്കാണ്.
പെൺകുട്ടിയെ അവസാനമായി കണ്ടത് അയാൾ ആണെന്ന് പോലീസ് സ്ഥിതീകരിച്ചു. ഓട്ടോ ഡ്രൈവർ പെൺകുട്ടിയെ തിരുവനന്തപുരം വിമാന താവളത്തിൽ കൊണ്ട് വിട്ടു എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വിമാനം അധികൃതരുമായി ബന്ധപ്പെട്ടതോടെയാണ് പെൺകുട്ടി ഡൽഹിയിലെത്തിയ വിവരം വീട്ടുകാർ അറിഞ്ഞത്.
ഇതേത്തുടര്‍ന്ന് ഡല്‍ഹി എയര്‍പോര്‍ട്ട് സുരക്ഷാ സേനയുമായി സിറ്റി പോലിസ് കമ്മിഷണര്‍ വിവരം കൈമാറുകയും ഉച്ചയ്ക്ക് ഒന്നോടെ വിമാനം ഇറങ്ങിയ ഉടന്‍ കുട്ടിയെ തടഞ്ഞുവയ്ക്കുകയുമായിരുന്നു. കുട്ടിയെ നാളെ തിരികെ വിഴിഞ്ഞത്ത് എത്തിക്കും. കുട്ടിയ്ക്ക് വിമാന ടിക്കറ്റ് ഉള്‍പ്പെടെ ലഭ്യമായതിനെ കുറിച്ച് അന്വേഷണം നടത്തുമെന്ന് വിഴിഞ്ഞം പോലിസ് അറിയിച്ചു.
അതേ സമയം കഴിഞ്ഞ ദിവസമാണ് ഏറെ ഞെട്ടലോടെ മറ്റൊരു വിമാന യാത്ര സോഷ്യൽ മീഡിയയിൽ വൈറലായത്. വിമാനത്തിന്റെ പിന്‍ചക്രത്തിന്റെ ഭാഗത്ത് ഒളിച്ച് അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് ഒരു പതിമൂന്ന് വയസുകാരന്‍ നടത്തിയ സാഹസിക യാത്രയായിരുന്നു അത്. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട കെ.എ.എം എയറിയിന്റെ വിമാനത്തിലായിരുന്നു ഈ കുട്ടി യാത്ര ചെയ്തത്. ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാവിലെ 8:46 ന് പുറപ്പെട്ട വിമാനം 10.20 ന് ഡല്‍ഹിയില്‍ ലാന്റ് ചെയ്തിരുന്നു.
അഫ്ഗാന്‍ വേഷമായ കുര്‍ത്തയും പൈജാമയും ധരിച്ചായിരുന്നു കുട്ടി വിമാനത്തിന്റെ ചക്രഭാഗത്തിനിടയില്‍ ഒളിച്ചിരുന്നത്. ഇറാഖിലേക്ക് കടക്കാനായിരുന്നു കുട്ടിയുടെ ശ്രമം എന്നാണ് പറയപ്പെടുന്നത്. എന്നാല്‍, വിമാനം മാറിക്കയറി ഇന്ത്യയിലെത്തുകയായിരുന്നു 13 കാരന്‍. കുട്ടി സുരക്ഷിതനെങ്കിലും ഗുരുതരമായ സുക്ഷാ വീഴ്ചയാണ് ഉണ്ടായത് എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടിയത്.
കാബൂള്‍ വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് വലിയ തോതില്‍ ആശങ്ക ഉണ്ടാക്കുന്നതാണ് ഈ സംഭവം എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്ത വിമാനത്തില്‍ നിന്നും യാത്രക്കാര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിമാനത്താവളത്തിലെ ഏപ്രണ്‍ ഭാഗത്ത് സംശയകരമായ സാഹചര്യത്തില്‍ ഒരു കുട്ടിയെ സുരക്ഷാ ജീവനക്കാര്‍ കണ്ടെത്തിയത്.
കുട്ടിയെ സിഐഎസ്എഫ് കസ്റ്റഡിയില്‍ എടുത്ത് വിമാനത്താവളത്തിലെ പൊലീസിന് കൈമാറി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം വ്യക്തമായത്. എന്നാല്‍ വിമാനത്തിന്റെ ചക്രങ്ങള്‍ക്കിടയില്‍ കയറി യാത്ര ചെയ്യുന്ന സംഭവങ്ങള്‍ പലതവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തരം സംഭവങ്ങളിലെ അതിജീവനം അഞ്ചില്‍ ഒന്ന് മാത്രമാണെന്നും വിദഗ്ധര്‍ പറയുന്നു. ഇന്ത്യയില്‍ ഇത് രണ്ടാമത്തെ സംഭവമാണ്.
1996 ഒക്ടോബര്‍ 14 നായിരുന്നു ആദ്യ സംഭവം. ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേസിന്റെ ബോയിംഗ് 747 വിമാനത്തില്‍ ഇത്തരത്തില്‍ രണ്ട് പേര്‍ യാത്ര ചെയ്തിരുന്നു. സഹോദരന്മാരായ പ്രദീപ് സൈനി വിജയ് സൈനി എന്നിവരാണ് അന്ന് യാത്ര നടത്തിയത്. എന്നാല്‍ വിമാനം ഹീത്രൂ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഇവരില്‍ ഒരാള്‍ മരിച്ചിരുന്നു.
https://www.facebook.com/Malayalivartha
























