എഡിജിപി എം. ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്... വിജിലൻസ് കോടതി ഒക്ടോബർ 20 ന് മാറ്റി, ഹൈക്കോടതി സ്റ്റേ 7 വരെ നീട്ടിയതിനാലാണ് വിചാരണ കോടതി കേസ് മാറ്റി വച്ചത്

സർക്കാർ പുതിയ ലാവണം നൽകി എക്സൈസ് കമ്മീഷണറായി അവരോധിച്ച മുൻ എഡിജിപി എം. ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനകേസ് തിരുവനന്തപുരം വിജിലൻസ് കോടതി ഒക്ടോബർ 20 ന് മാറ്റി. കേസിലെ തുടർ നടപടികൾക്കുള്ള
ഹൈക്കോടതി സ്റ്റേ 7 വരെ നീട്ടിയതിനാലാണ് വിചാരണ കോടതി കേസ് മാറ്റി വച്ചത്. അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് കോടതി ആഗസ്റ്റ് 14 ന് തളളിയിരുന്നു.
കോടതി നേരിട്ട് അന്വേഷണം നടത്താൻ ഉത്തരവിടുകയും വാദിയായ നെയ്യാ നെയ്യാറ്റിൻകര . പി. നാഗരാജിന്റെ മൊഴിയെടുക്കാൻ ആഗസ്റ്റ് 30 ന് വാദിയോട് ഹാജരാകാൻ വിജിലൻസ് ജഡ്ജി എ. മനോജ് നിർദേശിക്കുകയും ചെയ്തു. വിചാരണ കോടതിയുടെ മൊഴിയെടുപ്പടക്കമുള്ള തുടർ നടപടികൾ തടയണമെന്നാവശ്യപ്പെട്ട് അജിത് കുമാർ ഹൈക്കോടതിയിൽ ഇടക്കാല സ്റ്റേ ഹർജി സമർപ്പിക്കുകയായിരുന്നു.
നാഗരാജ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് കോടതി ആഗസ്റ്റ് 14 ന് തളളി. കോടതിയുടെ മേൽനോട്ടത്തിൽ നേരിട്ട് അന്വേഷണം നടത്താൻ ഉത്തരവിടുകയും ചെയ്തു.
സ്വകാര്യ ഹർജിയിൽ കഴമ്പുണ്ടെന്നും മതിയായ രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും പ്രഥമ ദൃഷ്ട്യാ കേസ് നിലനിൽക്കുന്നുണ്ടെന്നും 114 പേജുള്ള ഉത്തരവിൽ കോടതി വിലയിരുത്തി.ശരിയായ അന്വേഷണം നടത്താതെ വിജിലൻസ് മാനുവൽ കാറ്റിൽ പറത്തി എഡിജിപിയെ രക്ഷിച്ചെ
ടുക്കാൻ അദൃശ്യ അന്തർ പ്രവേശിത ശക്തി പ്രവർത്തിച്ചതായി വിജിലൻസ് പ്രത്യേക കോടതി ജഡ്ജി എ . മനോജ് ഉത്തരവിൽ വ്യക്തമാക്കി. 114 പേജുള്ള കോടതി ഉത്തരവിലെ
86-ാം പേജിൽ മുഖ്യമന്ത്രിയെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. നിയമ വിരുദ്ധ ക്ലീൻ ചിറ്റ് റിപ്പോർട്ടിൽ മുഖ്യമന്ത്രി എങ്ങനെ അംഗീകരിച്ചുവെന്ന് കോടതി ചോദിച്ചു. കോടതി ഉത്തരവ് കേസ് കോടതിയിലെത്തില്ലെന്നു കരുതിയ സർക്കാരിനേറ്റ കനത്ത തിരിച്ചടിയെന്നും അഡ്വ നാഗരാജ് പ്രതികരിച്ചു
വസ്തുവകകൾ വാങ്ങൽ വിൽക്കലുകൾക്ക് അനുമതിപത്രം എവിടെയെന്ന് വിജിലൻസ് പ്രത്യേക കോടതി ജഡ്ജി എ . മനോജ് സർക്കാരിനോട് ചോദിച്ചു. സർക്കാരിനെ അറിയിച്ചതായി അജിത് കുമാറിൻ്റെ മൊഴിയിലുണ്ടെന്ന് സർക്കാർബോധിപ്പിച്ചു. അതേ സമയം സർക്കാരിനെ അറിയിച്ചതായും അനുമതി കിട്ടിയതുമായ രേഖകൾ എവിടെയെന്ന കോടതിയുടെ ചോദ്യത്തിന് സർക്കാർ മൗനം പാലിച്ചു. തൽസമയം
പ്രാമാണിക തെളിവുകൾ ഹാജരാക്കാതെ കുറ്റാരോപിതൻ്റെ മൊഴി എങ്ങനെ വിശ്വസത്തിലെടുക്കുമെന്ന് കോടതി ചോദിച്ചു. എന്നാൽ
ഹർജി തള്ളണമെന്ന വാദത്തിൽ സർക്കാർ കോടതിയിൽ ഉറച്ചു നിന്നു.
പി ശശിക്കെതിരെ ഗൂഢാലോചന മാത്രമാണ് ആരോപിക്കുന്നതെന്നും ശശിയെ ഒഴിവാക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.
സംസ്ഥാന മുൻ ക്രമസമാധാന എഡിജിപി എം ആർ അജിത് കുമാറിനെ കുറ്റ വിമുക്തനാക്കി ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് അന്വേഷണ റിപ്പോർട്ട് തള്ളി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. നെയ്യാറ്റിൻകര. പി. നാഗരാജാണ് കോടതിയെ സമീപിച്ചത്.
സർക്കാർ അനുമതി വാങ്ങാതെ കവടിയാർ കൊട്ടാരത്തിന് സമീപം ആദിത്യ വർമ്മയിൽ നിന്നും വില വാങ്ങി നിർമ്മിക്കുന്ന കൊട്ടാര സദൃശ്യമായ വീട് , 2016 ൽ 33 ലക്ഷം രൂപക്ക് ഫ്ലാറ്റ് വാങ്ങി 22 ആം നാൾ അതേ ഫ്ലാറ്റ് 65 ലക്ഷം രൂപക്ക് മറിച്ച് വിറ്റ് കള്ളപ്പണം വെളിപ്പിക്കൽ ,
സ്വർണ്ണക്കടത്ത് മാഫിയാ ബന്ധം, പ്രോസിക്യൂഷൻ നടപടികൾ ഒഴിവാക്കാൻ പ്രതികളിൽ നിന്ന് കോഴ കൈപ്പറ്റൽ, അനധികൃത സ്വത്ത് സമ്പാദനം , ഇൻ്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തൽ , സോളാർ കേസ് അട്ടിമറിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിലൂടെ അഴിമതി നടത്തി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം നടത്തിയെന്നാണ് ഹർജിയിലെ ആരോപണം.
"
https://www.facebook.com/Malayalivartha























