ഭാര്യയ്ക്ക് മുന്നിലൂടെ മറ്റൊരു സ്ത്രീയുമായി മുറിയിലേക്ക്...!നെഞ്ച് പൊട്ടി ജെസ്സി; കിടപ്പറയിൽ പിടിവലി; പിന്നാലെ കൊക്കയിലേക്ക് കൊന്ന് തള്ളി; പിടിയിലാകുന്ന സമയത്ത് പ്രതിക്കൊപ്പം ഇറാനിയൻ യുവതിയും

വഴത്തിനെത്തുടർന്ന് രണ്ടാം ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം കൊക്കയിൽ തള്ളിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജെസിയുടെ ഭർത്താവ് സാം കെ. ജോർജ് പിടിയിലാകുന്ന സമയത്ത് ഇയാൾക്കൊപ്പം ഒരു ഇറാനിയൻ യുവതിയും ഉണ്ടായിരുന്നു . ഇവർ പലതവണ കാണക്കാരിയിലെ വീട്ടിൽ വന്നിരുന്നതായും കണ്ടെത്തൽ.
വിദേശ വനിതകളുമായി സാം കെ. ജോർജ് ഏറെ അടുപ്പം പുലർത്തിയിരുന്നു. വിദേശത്തുനിന്ന് നാട്ടിലെത്തി ട്രാവൽ ആൻഡ് ടൂറിസം ബിരുദ കോഴ്സിന് എംജി യൂണിവേഴ്സിറ്റിയിൽ സാം ചേർന്നിരുന്നു. 59-ാം വയസിലായിരുന്നു ട്രാവൽ ആൻഡ് ടൂറിസം കോഴ്സ് എടുത്ത് പഠിക്കാൻ സാം തീരുമാനിക്കുന്നത്. ഇത് വിദേശ ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ സാമിനെ സഹായിച്ചിരുന്നു.
വിവിധ യുവതികൾ വീട്ടിലെത്തുന്നതിനെച്ചൊല്ലി ജെസിയും സാമും നിരന്തരം കലഹിച്ചിരുന്നു. ജെസി കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പും സമാനരീതിയിൽ ഒരു യുവതിയുമായി സാം വീട്ടിൽ എത്തിയിരുന്നു. ഇതേച്ചൊല്ലി ജെസിയും സാമും തമ്മിൽ വഴക്കുണ്ടായി.
തന്റെ അവിഹിതബന്ധങ്ങൾ എതിർത്തതിന്റെ പേരിൽ ഭാര്യയായ ജെസിയെ കൃത്യമായി ആസൂത്രണം നടത്തിയ ശേഷമാണ് സാം കൊലപ്പെടുത്തിയത്. കൊന്നുതള്ളാൻ പറ്റിയ സ്ഥലം പത്തു ദിവസങ്ങൾക്കു മുൻപേ സാം കണ്ടെത്തി.
26ന് വൈകിട്ട് 6ന് വീട്ടിലെത്തിയ സാമും വീട്ടിലുണ്ടായിരുന്ന ജെസിയും തമ്മിൽ സിറ്റൗട്ടിൽ വച്ചുതന്നെ വാക്കുതർക്കം ഉണ്ടായി. കയ്യിൽ കരുതിയിരുന്ന മുളക് സ്പ്രേ അപ്പോഴാണ് സാം പ്രയോഗിച്ചതെന്ന് പൊലീസ് പറയുന്നു. തുടർന്ന് ജെസിയെ കിടപ്പുമുറിയിലേക്കു വലിച്ചു കൊണ്ടുപോയി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
https://www.facebook.com/Malayalivartha





















