കരുണയില്‍ കുരുങ്ങി സര്‍ക്കാര്‍.... ദണ്ഡപാണിക്കെതിരെ അരക്കില്ലത്തില്‍ വജ്രായുധം ഒരുങ്ങുന്നു

അഡ്വക്കേറ്റ് ജനറല്‍ ദണ്ഡപാണിക്ക് ക്വട്ടേഷന്‍ വരുന്നു. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേറ്റാലുടന്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ അഞ്ചുവര്‍ഷ കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ചെല്ലാം സമഗ്രാന്വേഷണം വരും. ഏറ്റവുമൊടുവില്‍ എജി വിവാദത്തിലായത് കരുണ എസ്റ്റേറ്റ് വിഷയത്തിലാണ്. കരുണയുടെ കാര്യത്തില്‍ എജിയെ വിശ്വസിക്കാനാവില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ വിഎം സുധീരന് തുറന്നുപറയേണ്ടി വന്നു.
എ.ജി. വ്യക്തിപരമായി പണമുണ്ടാക്കിയെന്നാണ് കെ.പി.സി സി അധ്യക്ഷന്റെ മനസിലുള്ളത്. എ.ജിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ ഹൈക്കോടതിയിലെ ഇടതുപക്ഷ അനുഭാവികളായ അഭിഭാഷകര്‍ ശേഖരിച്ചു കഴിഞ്ഞു. കരുണ എസ്റ്റേറ്റിന് കരം അടയ്ക്കാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് വിഎം സുധീരന്റെ ആവശ്യത്തോട് എജിയുടെ അഭിപ്രായം ആരായാം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത് സുധീരനെ ചൊടിപ്പിച്ചു. സോളാറിലും ബാറിലും മന്ത്രിമാരെ റോഡിലൂടെ വലിച്ചിഴച്ചപ്പോള്‍ ഒപ്പം നിന്ന പാര്‍ട്ടിക്ക് അഴിമതിക്കാര്യത്തില്‍ ഒപ്പം നില്‍ക്കാന്‍ കഴിയുന്നില്ലെന്നാണ് സുധീരന്‍ പറഞ്ഞത്.
കെപി.സി.സി യോഗത്തിലായിരുന്ന സുധീരന്റെ വിമര്‍ശനം. സുധീരന്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ പോകാന്‍ തുടങ്ങിയ ഉമ്മന്‍ചാണ്ടിയോട് തന്റെ പ്രസംഗം കഴിഞ്ഞ് പോയാല് മതിയെന്നു പറഞ്ഞിട്ടാണ് സുധീരന്‍ വിമര്‍ശന ശരങ്ങള്‍ അഴിച്ചു വിട്ടത്.
മുഖ്യമന്ത്രി പറഞ്ഞാല്‍ അതുപോലെ തുള്ളുന്നയാളാണ് എജിയെന്നാണ് സര്‍ക്കാരിലെ പൊതു ധാരണ. എജിക്കെതിരായ ആരോപണങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ബാര്‍ കേസില്‍ എക്‌സൈസ് മന്ത്രിയുടെ ആവശ്യങ്ങളാണ് ഒന്നൊന്നായി എജി നടപ്പിലാക്കിയത്. എക്‌സൈസ് മന്ത്രിയുടെ ആവശ്യം എന്നാല്‍ മുഖ്യമന്ത്രിയുടെ ആവശ്യങ്ങളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























