ഇറാൻ പ്രസിഡന്റിനെ തള്ളി സൈന്യം..ആക്രമണം തൽക്കാലം നിർത്തുമെന്നു പറഞ്ഞ് മണിക്കൂറുകൾക്കകം, കുവൈത്ത് വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം...

ഇറാൻ പ്രസിഡന്റിന്റെ വാക്കുകൾക്ക് പുല്ലുവില കല്പിച്ച് ഇറാൻ സൈന്യം . സമാധാനപ്രതീക്ഷ അകലെയാക്കി യുദ്ധം രണ്ടാം ആഴ്ചയിലേക്ക് കടന്നു. ഗൾഫ് രാജ്യങ്ങളിലെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ മാപ്പപേക്ഷിച്ച ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ആക്രമണം തൽക്കാലം നിർത്തുമെന്നു പറഞ്ഞ് മണിക്കൂറുകൾക്കകം അബുദാബിയിലെ യുഎസ് വ്യോമത്താവളത്തിൽ ഇറാൻ ഡ്രോണുകൾ പതിച്ചു. കുവൈത്ത്, ബഹ്റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിലും തുടർച്ചയായ ആക്രമണമുണ്ടായി.
യാത്രക്കാരെ പരിഭ്രാന്തരാക്കി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ മിസൈൽ പതിച്ചു. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ഇന്ധനടാങ്കുകൾക്കു നേരെ ഡ്രോൺ ആക്രമണമുണ്ടായി.കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ഇന്ധനടാങ്കുകൾക്കു നേരെ ഡ്രോൺ ആക്രമണം. അഗ്നിശമനസേന തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുകയാണെന്ന് അധികൃതർ പറഞ്ഞു. നോർവെയിലെ യുഎസ് എംബസിക്കു മുന്നിൽ സ്ഫോടനം ഉണ്ടായതായി പൊലീസ് അറിയിച്ചു. കാരണം വ്യക്തമല്ല.
ആർക്കും പരുക്കേറ്റതായി വിവരമില്ല.ടെഹ്റാനിൽ ഇറാൻ റവല്യൂഷനറി ഗാർഡുമായി ബന്ധമുള്ള എണ്ണ സംഭരണ കേന്ദ്രം ആക്രമിക്കപ്പെട്ടു. ഇസ്രയേൽ പ്രതിരോധ സേന ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിൽ വലിയ ആക്രമണം നടത്തിയതായും ടെഹ്റാന്റെ വ്യോമ നിയന്ത്രണം ഉടൻ തങ്ങളുടെ പൂർണ നിയന്ത്രണത്തിലേക്ക് എത്തുമെന്നും ഇസ്രയേൽ അറിയിച്ചു.മേഖലയിൽ രക്തകലുഷിതമായ അന്തരീക്ഷം നിലനിൽക്കുന്നത് .
https://www.facebook.com/Malayalivartha






















