IPS ഹരിശങ്കരിന്റെ ആണിക്കല്ല് തെറിപ്പിച്ച് ശങ്കർദാസിന്റെ ആർത്തി പെരുന്തച്ചൻ,തലവെട്ടി കൂട്ട അവധി

ഒരുത്തനെ തൊട്ടാല്‍ എല്ലാവരും ചേര്‍ന്ന് തിരിച്ച് ആക്രമിക്കുന്ന സംഘടിതമായ പ്രതിരോധം. 1949-ല്‍ നിലവില്‍വന്ന നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ എന്ന നാറ്റോ, അന്താരാഷ്ട്ര സൈനിക സഖ്യങ്ങളില്‍ ഏറ്റവും മുന്‍പന്തിയിലുള്ളത് അങ്ങനെയാണ്. കൂട്ടായ പ്രതിരോധമാണ് നാറ്റോയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. സഖ്യകക്ഷികളില്‍ ഏതെങ്കിലും ഒരു രാജ്യത്തിന് നേരെ ആക്രമണമുണ്ടായാല്‍ അത് എല്ലാ അംഗരാജ്യങ്ങള്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുകയും എല്ലാവരും ചേര്‍ന്ന് തിരിച്ചടിക്കുകയും ചെയ്യും.
നിലവില്‍ 32 രാജ്യങ്ങള്‍ നാറ്റോയില്‍ അംഗങ്ങളാണ്. ഏറ്റവും ഒടുവിലായി ഫിന്‍ലന്‍ഡ് (2023), സ്വീഡന്‍ (2024) എന്നീ രാജ്യങ്ങള്‍ സഖ്യത്തില്‍ ചേര്‍ന്നു. യൂറോപ്പില്‍ നിന്ന് 30 രാജ്യങ്ങളാണ് നാറ്റോയിലുള്ളത്. അല്‍ബേനിയ, ബെല്‍ജിയം, ബള്‍ഗേറിയ, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഡെന്മാര്‍ക്ക്, എസ്റ്റോണിയ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഗ്രീസ്, ഹംഗറി, ഐസ്ലാന്‍ഡ്, ഇറ്റലി, ലാത്വിയ, ലിത്വാനിയ, ലക്സംബര്‍ഗ്, മോണ്ടിനെഗ്രോ, നെതര്‍ലാന്‍ഡ്‌സ്, നോര്‍ത്ത് മാസിഡോണിയ, നോര്‍വേ, പോളണ്ട്, പോര്‍ച്ചുഗല്‍, റൊമാനിയ, സ്ലൊവാക്യ, സ്ലൊവേനിയ, സ്പെയിന്‍, സ്വീഡന്‍ തുര്‍ക്കി, ബ്രിട്ടന്‍ എന്നിവയാണ് അവ. നോര്‍ത്ത് അമേരിക്കന്‍ ഭൂഖണ്ഡത്തില്‍നിന്ന് കാനഡ, അമേരിക്ക എന്നീ രണ്ടുരാജ്യങ്ങളും നാറ്റോയിലുണ്ട്. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായി നാറ്റോ മാറി. അംഗരാജ്യങ്ങള്‍ക്കിടയില്‍ ജനാധിപത്യം, വ്യക്തിസ്വാതന്ത്ര്യം, നിയമവാഴ്ച എന്നിവ പ്രോത്സാഹിപ്പിക്കുകയും നാറ്റേയുടെ ലക്ഷ്യമാണ്. അംഗരാജ്യങ്ങള്‍ അവരുടെ സൈനിക ശേഷി പങ്കുവെക്കുകയും സംയുക്ത സൈനികാഭ്യാസങ്ങള്‍ നടത്തുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha






















