പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്...പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലായി ഇരുപതോളം പിഎഫ്ഐ കേന്ദ്രങ്ങളിലാണ് എൻ എ സംഘം പരിശോധന നടത്തുന്നത്...

സംസ്ഥാനത്തെ പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലായി ഇരുപതോളം പിഎഫ്ഐ കേന്ദ്രങ്ങളിലാണ് എൻ എ സംഘം പരിശോധന നടത്തുന്നത്. കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്നലെ അർദ്ധരാത്രി മുതൽ ആരംഭിച്ച പരിശോധന മിക്കയിടത്തും പുലർച്ചെ അവസാനിച്ചു. ഒളിവിൽ കഴിയുന്ന ആറ് പ്രതികളെ കേന്ദ്രീകരിച്ചാണ് റെയ്ഡ്. ഇവർ പിഎഫ്ഐ കേസുകളിലും പാലക്കാട്ടെ ആർഎസ്എസ് കാര്യകർത്താവായ എ. ശ്രീനിവാസൻ വധക്കേസിലും പ്രതികളാണ്.
മേലെ പട്ടാമ്പി സ്വദേശി മുഹമ്മദ് മൻസൂർ, എറണാകുളം സ്വദേശി മുഹമ്മദ് യാസർ അറാഫത്ത്,പാലക്കാട് സ്വദേശി അബ്ദുൾ റഷീദ്, എറണാകുളം എടവനക്കോട് സ്വദേശി അയൂബ് ടി. എ, മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്ജീൻ കുട്ടി, എറണാകുളം പറവൂർ സ്വദേശി അബ്ദുൾ വഹാബ് എന്നിവരാണ് പിടിയിലാകാനുള്ളത്. ഇവർക്ക് ഒളിവിൽ താമസിക്കാൻ സൗകര്യം ഒരുക്കിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം, മേലെ പട്ടാമ്പി സ്വദേശി മുഹമ്മദ് മൻസൂർ യെമനിലേക്ക് കടന്നതായും സൂചനകളുണ്ട്. പ്രതികൾക്കായി 2024 ൽ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു.
ഇവരെ കണ്ടെത്തുന്നവർക്ക് ലക്ഷങ്ങളായിരുന്നു പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.റെയ്ഡിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. പുലർച്ചെയോടെയാണ് റെയ്ഡ് ആരംഭിച്ചത്.എറണാകുളം, തൃശ്ശൂർ, പാലക്കാട് അടക്കമുള്ള ജില്ലകളിലാണ് റെയ്ഡ്.പാലക്കാട് ശ്രീനിവാസൻ വധക്കേസ്, എൻഐഎ കേസുകൾ എന്നിവയിലാണ് നടപടി. ഈ രണ്ട് കേസുകളിലും ചില പ്രതികൾ ഒളിവിൽ കഴിയുകയാണ്. ഇവർ സ്ഥലത്തുണ്ട് എന്ന സൂചന ലഭിച്ചതിന് പിന്നാലെയാണ് റെയ്ഡ് നടന്നതെന്നാണ് റിപ്പോർട്ട്. പിഎഫ്ഐ കേന്ദ്രങ്ങളിലും പ്രവർത്തകരുടെ വീടുകളിലുമാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ പരിശോധന.
സംഘടന നിരോധിച്ചെങ്കിലും അതിന്റെ ആശയം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിലനിൽക്കുന്നുണ്ട്. രഹസ്യമായി പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യപകമായി എൻഐഎ റെയ്ഡ് നടത്തുന്നത്.കഴിഞ്ഞ ദിവസം നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളെ കണ്ടെത്താന്‍ പൊതുജന സഹായം തേടി എന്‍ഐഎ. കേരളത്തിലെ കേസുമായി ബന്ധപ്പെട്ട് പിടികിട്ടാപ്പുള്ളികളായ ആറ് പ്രതികള്‍ക്കായാണ് എന്‍.ഐ.എ ലുക്കൗട്ട് നോട്ടീസ് പുറപ്പെടിച്ചിരിക്കുന്നത്.
ഇവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് വന്‍ തുക പാരിതോഷികവും പ്രഖ്യാപിച്ചിട്ടിണ്ട് പ്രതികള്‍ ആലുവ, പാലക്കാട്, മലപ്പുറം സ്വദേശികളാണ്.വിവരങ്ങള്‍ അറിയിക്കുന്നവരുടെ വ്യക്തി വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ഭയമില്ലാതെ ജനങ്ങള്‍ക്ക് വിവരം നല്‍കാനായി കൊച്ചി എന്‍.ഐ.എ ഓഫീസിന്റെ വിലാസവും ഫോണ്‍ നമ്പറുകളും ഏജന്‍സി പരസ്യപ്പെടുത്തി.
https://www.facebook.com/Malayalivartha






















