പാലക്കാട് മത്സരിച്ചേക്കും..രാഹുലിന് താഴെ തട്ടില്‍ ശക്തമായ പിന്തുണയുണ്ട്..രണ്ട് വ്യത്യസ്ത വോട്ടര്‍ സര്‍വേകള്‍ സൂചിപ്പിക്കുന്നത്..സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചാലും വിജയം ഉറപ്പ്..

അഡ്വ.ദീപ ജോസഫിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത.അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന കേസിൽ അഭിഭാഷകയായ ദീപ ജോസഫിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ത്ത് യുഡിഎഫ് രംഗത്തെത്തി. ഭരണഘടനാ വിരുദ്ധമായ നടപടിയെന്ന് എത്തിക്ക്സ് കമ്മിറ്റിയിൽ പ്രതിപക്ഷ അംഗങ്ങൾ നിലപാടെടുത്തു. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ തീരുമാന പ്രകാരമാണ് നിലപാട്.
രാഹുലിനെതിരായ പരാതി എത്തിക്ക്സ് കമ്മിറ്റി 23ന് വീണ്ടും പരിഗണിക്കുംലൈംഗിക ആരോപണങ്ങളിലുംനിര്‍ബന്ധിത ഗര്‍ഭച്ഛിദ്രക്കേസുകളിലും കുടുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ എം.എല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാനുള്ള നീക്കം തിങ്കളാഴ്ച ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി പ്രത്യേകം ചര്‍ച്ച ചെയ്യുകയായിരുന്നു. അധികാരപരിധി കടന്നുള്ള എത്തിക്കസ് കമ്മിറ്റിയുടെ നീക്കത്തെ എതിര്‍ക്കണമെന്ന് ഘടകക്ഷികള്‍ നേതാക്കളും നിലപാട് എടുത്തു. ഇതിന് പിന്നാലെ എത്തിക്കസ് കമ്മിറ്റിയിൽ പങ്കെടുത്ത പ്രതിപക്ഷ അംഗങ്ങളായ
റോജി എം. ജോണും യുഎ ലത്തീഫും കീഴ്‌വഴക്കങ്ങൾ ഇല്ലാത്ത ഭരണഘടന വിരുദ്ധമായ നടപടിയാണെന്ന് വിമർശിച്ചു. കുറ്റാരോപിതൻ മാത്രമായ വ്യക്തിയെ അയോഗ്യനാക്കാനാവില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ആദ്യ ആരോപണത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റം. കേസെടുത്തതോടെ സസ്പെന്‍ഷന്‍. രണ്ടാം പരാതി പാര്‍ട്ടിക്ക് ലഭിച്ചതോടെ പുറത്താക്കല്‍. അയോഗ്യതയെ എതിര്‍ക്കുമ്പോഴും രാഹുലിനെ പുറത്താക്കിയ നടപടിയിലോ നിലപാടിലോ മാറ്റമുണ്ടാകില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി.മറ്റൊരു കാര്യം ബലാത്സംഗ കേസുകളില്‍ നിയമ നടപടിക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിക്കാന്‍ സാധ്യത.
പീഡന പരാതിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്തായി അറസ്റ്റ് അടക്കം നേരിട്ടെങ്കിലും രാഹുലിന് താഴെ തട്ടില്‍ ശക്തമായ പിന്തുണയുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങളും രാഹുലുമായി അടുത്ത കേന്ദ്രങ്ങളുംപറയുന്നത്.കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും നടത്തിയ രണ്ട് വ്യത്യസ്ത വോട്ടര്‍ സര്‍വേകള്‍ സൂചിപ്പിക്കുന്നത് രാഹുല്‍ ശക്തനായ സ്ഥാനാര്‍ഥിയാണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. രാഹുല്‍ പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചാലും വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവിന്റെ നിര്‍ദേശം അനുസരിച്ച്
രാഹുലിനെ അനുകൂലിക്കുന്ന വിഭാഗമാണ് സര്‍വേ നടത്തിയതെന്നാണ് വിവരം.അതേസമയം ബലാത്സംഗ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ ഒരു മണ്ഡലത്തിലും രാഹുലിനെ മത്സരിപ്പിക്കില്ലെന്നാണ് നേതൃത്വം പറയുന്നത്. പാര്‍ട്ടി നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും ഉറച്ചതീരുമാനമാണിതെന്നും ഒരു മുതിര്‍ന്ന കെപിസിസി ഭാരവാഹി പറഞ്ഞു.
https://www.facebook.com/Malayalivartha


























