ഡാറ്റാ ചോര്‍ച്ചയില്‍ സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി

സര്‍ക്കാര്‍ ജീവനക്കാരുടെയും പൗരന്മാരുടെയും വിവരങ്ങള്‍ ചോര്‍ത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള സന്ദേശങ്ങള്‍ അയച്ച മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടി തടഞ്ഞുകൊണ്ട് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഉത്തരവിട്ടു. ടജഅഞഗ അടക്കമുള്ള സോഫ്‌റ്റ്വെയര്‍ നിന്ന് വിവരങ്ങള്‍ മുഖ്യമത്രിയുടെ ഓഫീസിലേക്ക് മാറ്റിയത് എങ്ങനെ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഒരാളുടെ അനുമതി ഇല്ലാതെ വിവരങ്ങള്‍ കൈമാറാന്‍ സര്‍ക്കാരിന് എന്ത് അധികാരം എന്നും കോടതി ചോദിച്ചു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മറ്റു സേവന ങ്ങള്‍ക്കുമായി രജിസ്റ്റര്‍ ചെയ്തവര്‍ക്കും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എന്നു അവകാശപെട്ട് സന്ദേശങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അയച്ചിരുന്നു. ഇത് ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജി പരിഗണിച്ചപ്പോഴാ ണു കോടതി ഇത്തരം കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയത്. ജഡ്ജിമാര്‍ക്ക് അടക്കം ഇത്തരം സന്ദേശങ്ങള്‍ അയച്ചു എന്ന് ഹര്‍ജിയില്‍ ആരോപണം ഉണ്ടായിരുന്നു. ഈ ആരോപണം ശരിയാണെങ്കില്‍ വളരെ ഗൗരവതാരമാണെന്നും കോടതി അഭിപ്രായപെട്ടു.
സര്‍ക്കാരിന് എതിരെ കടുത്ത വിമര്‍ശനമാണ് കോടതി നടത്തിയത്. കാലിക്കറ്റ് സര്‍വകലാശാല സിന്ഡിക്കേറ്റ് അംഗവും അസോസിയേറ്റ് പ്രൊഫസ്സറുമായ ഡോ. പി.റഷീദ് അഹമ്മദ്, സെക്രട്ടേറിയറ് ജീവനക്കാരന്‍ കെ. എം.അനില്‍ കുമാര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജ്ജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വിനര്‍ശനം നടത്തിയത്. ഹര്‍ജിക്കാര്‍ക്കു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം ഹാജരായി.
https://www.facebook.com/Malayalivartha























