ആരോഗ്യമന്ത്രി നടത്തിയത് ചട്ട ലംഘനം. അറിഞ്ഞുകൊണ്ട് മുഖ്യമന്ത്രിയും അതിന് കൂട്ട്, വീണാ ജോർജിന് നിയമനടപടി നേരിടേണ്ടി വരും. നിർണായക വെളിപ്പെടുത്തലുമായി സിഎംപി നേതാവ് സിപി ജോൺ

ആരോഗ്യമന്ത്രി വീണാ ജോർജ് നടത്തിയത് നിയമ ലംഘനം. മുഖ്യമന്ത്രിയും അതിന് കൂട്ടുനിന്ന്. ജനാധിപത്യ സംവിധാനങ്ങളെ പോലും വെല്ലുവിളിച്ചാണ് കെഎസ്.യു പ്രവർത്തകർക്കെതിരെ ആരോഗ്യമന്ത്രി പരാതി നൽകിയതെന്ന് സി.എം.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍.
കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രിക്കെതിരെ ആക്രമണം നടന്നു എന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആരോഗ്യമന്ത്രി വീണാ ജോർജിന് കെഎസ്‍യു പ്രതിഷേധം ഉണ്ടാകുന്നത്. ഇതിനിടെ പരിക്കേറ്റു എന്നാണ് ആരോഗ്യമന്ത്രിയുടെ ആരോപണം. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു. കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് അടക്കം 5 പേരെയാണ് അറസ്റ്റ് ചെയ്തത്.
മന്ത്രിക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സിപിഎം പ്രതിഷേധം നടക്കുകയാണ്. ഇന്നും ശക്തമായ പ്രതിഷേധം. ബോംബേറിലേക്കടക്കം എത്തിയിരിക്കുകയാണ്. ഈ വിശയത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനെതിരെ വിമർശനവുമായി കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ രംഗത്ത് എത്തി.
മന്ത്രിക്ക് ചികിത്സ നൽകിയത് സംബന്ധിച്ച പൂർണ്ണമായ വിവരങ്ങൾ പുറത്ത് വിടാൻ സർക്കാർ തയാറാകണമെന്നും കെ എസ് യു അധ്യക്ഷൻ ആവശ്യപ്പെട്ടു. മന്ത്രിയെ കെ എസ് യു പ്രവർത്തകർ അക്രമിച്ചു എന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ പിണറായി വിജയൻ പൊലീസിന്‍റെ റിപ്പോർട്ടും മന്ത്രി പറയുന്നതും പച്ചക്കള്ളമാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
അഭിനയ മന്ത്രിയുടെ പ്രവർത്തികൾക്ക് പൊതുസമൂഹം മറുപടി നൽകുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. ആരോഗ്യ മന്ത്രിയുടെ വ്യാജ പ്രസ്താവനക്ക് പിന്നാലെ പൊലീസ് പിന്തുണയിൽ അക്രമ പരമ്പരകൾ അഴിച്ചുവിടുകയാണ്. ആരോഗ്യ മന്ത്രിയെ ഒന്നാം പ്രതിയാക്കിയും, സി പി എം സംസ്ഥാന സെക്രട്ടറിയെ രണ്ടാം പ്രതിയുമാക്കി കലാപ ആഹ്വാനത്തിന് കേസെടുക്കണമെന്നും കെ എസ് യു സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























