വ്യാജ പരാതി,സർക്കാർ ആശുപത്രി ദുരുപയോഗം വീണ ജോർജിനെ പുറത്താക്കണം, ഗവർണ്ണർക്ക് പരാതി. പൊട്ടിത്തെറിച്ച് സി പി ജോൺ.

ആരോഗ്യമന്ത്രിയുടെ മന്ത്രികസേര കയ്യാലപുറത്ത്. കള്ളക്കഥ മെനഞ്ഞ് നിയമത്തെ പോലും വെല്ലുവിളിക്കുകയാണ് ആരോഗ്യമന്ത്രിയെന്ന് സിഎംപി നേതാവ് സിപി ജോൺ. ഒരു മന്ത്രിയെന്ന നിലയ്ക്ക് ഒരിക്കലും കള്ളത്തരങ്ങൾ പ്രചരിപ്പിക്കാൻ പാടില്ലെന്നിരിക്കെ ആരോഗ്യമന്ത്രി നിയമലംഘനം തന്നെയാണ്. ഒരു പൗരനെതിരെ ഒരു മന്ത്രിയ്ക്ക് വ്യാജ പരാതി നൽകാൻ സാധിക്കും. സർക്കാർ സംവിധാനങ്ങളെ സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്ത വീണാ ജോർജ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി വാർത്തയോട് പ്രതികരിക്കുകയാണ് സിഎംപി നേതാവ് സിപി ജോൺ.
അതേ സമയം ആരോഗ്യമന്ത്രിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു എന്ന സംഭവത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ആയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്. ആയൂര്‍വേദ ചികിത്സ നടത്തും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സ നടത്തുമെന്നായിരുന്നു രാവിലെ വന്ന വാര്‍ത്തകള്‍. കണ്ണൂരിലെ കെഎസ്‌യു ആക്രമണത്തിനിടെ പരിക്കേറ്റ വീണാ ജോര്‍ജ് ഇന്ന് പുലര്‍ച്ചെയാണ് ആശുപത്രി വിട്ടത്. കണ്ണൂരില്‍ നിന്ന് ഔദ്യോഗിക വാഹനത്തില്‍ റോഡ് മാര്‍ഗമായിരുന്നു യാത്ര.
വെള്ളിയാഴ്ച രാത്രിയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ഡോക്ടര്‍മാരുടെ മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെ മന്ത്രിയും ഡിസ്ചാര്‍ജ് ആവശ്യപ്പെട്ടിരുന്നു. ഈ മാസം 25ന് വൈകീട്ടാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകീട്ട് മൂന്നരയോടെയാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ആരോഗ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. കെഎസ്‌യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിനും കൈക്കും പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് പരിയാരത്തേക്ക് മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha
























