വിവാഹദിവസം അപകടത്തിൽ പരിക്കേറ്റ് അത്യാഹിതവിഭാഗത്തിൽ ചികിത്സയിൽക്കഴിയുന്നതിനിടെ വിവാഹിതരായവർ വീണ്ടും ഒന്നിച്ചു...

വിവാഹദിവസം അപകടത്തിൽ പരിക്കേറ്റ് അത്യാഹിതവിഭാഗത്തിൽ ചികിത്സയിൽക്കഴിയുന്നതിനിടെ വിവാഹിതരായവർ വീണ്ടും ഒന്നിച്ചു... ബന്ധുകളുടെയും സുഹൃത്തുകളുടെയും സാന്നിധ്യത്തിൽ കൊട്ടിന്റെയും കുരവയുടെയും അകമ്പടിയിൽ ആവണിയും ഷാരോണും വീണ്ടും ഒരുമിക്കുകയായിരുന്നു.
വിവാഹദിവസം അപകടത്തിൽ പരിക്കേറ്റ് അത്യാഹിതവിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ വിവാഹിതരായ ആലപ്പുഴ കൊമ്മാടി മുത്തലശ്ശേരിയിൽ ആവണിയും തുമ്പോളി വളപ്പിൽ വീട്ടിൽ വി.എം. ഷാരോണും ആചാരപ്രകാരം മാലചാർത്തി വീണ്ടും വിവാഹിതരായി. തുമ്പോളി പാട്ടുകളം ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഇരുവരുടെയും മാതാപിതാക്കളും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുകളും പങ്കെടുത്തു. തുടർന്ന് ആവണി ഷാരോണിന്റെ വീട്ടിൽ പ്രവേശിച്ചു.
അതേസമയം 2025 നവംബർ 21-നാണ് ഇരുവരുടെയും വിവാഹം തുമ്പോളിയിൽ നിശ്ചയിച്ചിരുന്നത്. വിവാഹദിവസം പുലർച്ചെ മൂന്നോടെ മേക്കപ്പിനായി കുടുംബാംഗങ്ങൾക്കൊപ്പം കുമരകത്തേക്കു പോകുന്നതിനിടെ വധുവിന്റെ കാർ അപകടത്തിൽപ്പെടുകയായിരുന്നു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും നട്ടെല്ലിനേറ്റ പരിക്ക് ഗുരുതരമായതിനാൽ ആവണിയെ വിദഗ്ധ ചികിത്സയ്ക്ക് എറണാകുളത്തേക്കു മാറ്റി.
നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ വിവാഹം നടത്തണമെന്ന ഇരുകുടുംബങ്ങളുടെയും ആഗ്രഹം ആശുപത്രി അധികൃതരെയറിയിച്ചു. തുടർന്നാണ് അത്യാഹിത വിഭാഗത്തിൽ വെച്ച് ഷാരോൺ ആവണിയെ താലികെട്ടിയത്. രണ്ടുമാസത്തോളം നീണ്ട ചികിത്സയിലും ഷാരോൺ ഒപ്പമുണ്ടായിരുന്നു.
"https://www.facebook.com/Malayalivartha
























