ഇന്ധവില വർദ്ധിച്ചതിനെ തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

ഇന്ധനവില വീണ്ടും കൂട്ടിയതിനെ തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്ത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇത് നാലാം തവണയാണ് ഇന്ധനവില വർദ്ധിക്കുന്നത്.
ബിജെപി സർക്കാർ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ഇതിന്റെ ദുരിതം അനുഭവിക്കുന്നത് കർഷകരും ചെറുകിട വ്യവസായികളും ഉൾപ്പെടെയുള്ള സാധാരണക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.
ഇന്ധനക്കൊള്ളയിലൂടെയുള്ള ഈ ദിവസേനയുള്ള ആക്രമണം ഇനിയും അവസാനിച്ചിട്ടില്ലെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ ഖാർഗെ പറഞ്ഞു.
അതേസമയം മെയ് 15-ന് പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ വീതം കൂട്ടിയിരുന്നു. ഇതിന് പിന്നാലെ മെയ് 19-ന് ലിറ്ററിന് 90 പൈസ കൂടി വർദ്ധിപ്പിച്ചു. അതിനുശേഷം മെയ് 23-ന് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും വീണ്ടും വർദ്ധിപ്പിച്ചു.
https://www.facebook.com/Malayalivartha





















