സുഗതന്റെയും ഭാര്യയുടെയും ശരീരം കത്തിച്ചില്ല, മണ്ണിൽ അടക്കി ! ഞെട്ടലോടെ പ്രവാസി ലോകം..എപ്പോഴും സന്തോഷത്തോടെ കണ്ടിരുന്ന ദമ്പതികൾക്ക് എന്ത് സംഭവിച്ചു..

എല്ലാവരെയും ഒരുപോലെ ഞെട്ടിച്ചു കൊണ്ടായിരുന്നു നാല് പതിറ്റാണ്ടിലേറെയായി റാസൽഖൈമയിൽ പ്രവാസികളായ കൊല്ലം കടയ്ക്കൽ അഞ്ചുമുക്ക് ഉഷസ്സിൽ എസ്. സുഗതൻ (67), ഭാര്യ ലത (65) എന്നിവരെയാണ് നാട്ടിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വാർത്ത വന്നത് . എപ്പോഴും സന്തോഷത്തോടെ മാത്രം കണ്ടിട്ടുള്ള സാമ്പത്തികളെയൊന്നും തന്നെ പ്രശ്നങ്ങൾ ഒന്നുമില്ലാത്ത ആ കുടുംബത്തിന് എന്ത് സംഭവിച്ചു എന്നുള്ളത് ഇപ്പോഴും ഉത്തരകിട്ടാത്ത ചോദ്യമായി തുടരുകയാണ് .
വർഷങ്ങളായി യുഎഇയിലും നാട്ടിലുമായി സമയം പങ്കിട്ടായിരുന്നു ഇവരുടെ ജീവിതം. ചെറിയൊരു അവധിക്കാലം ചെലവഴിക്കാൻ നാട്ടിലെത്തിയ ഇവർ കഴിഞ്ഞ ശനിയാഴ്ച വൈകിട്ടത്തെ വിമാനത്തിൽ മടങ്ങാൻ ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. എന്നാൽ ശനിയാഴ്ച രാവിലെയായിട്ടും ഇവരെ പുറത്തു കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിക്കുകയായിരുന്നു. മുറിയിൽനിന്ന് പ്രതികരണമൊന്നും ഉണ്ടാകാതിരുന്നതോടെയാണ് വീട്ടുകാർ വിവരമറിയിച്ചത്.തുടർന്ന് അധികൃതരെത്തി കിടപ്പുമുറി തുറന്നു പരിശോധിച്ചപ്പോഴാണ് സുഗതനെ തൂങ്ങിമരിച്ച നിലയിലും ലതയെ കട്ടിലിൽ അബോധാവസ്ഥയിലും കണ്ടെത്തിയത്.
ലത ശ്വാസംമുട്ടിയാണ് മരിച്ചതെന്ന സൂചനകളുണ്ടെങ്കിലും പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായ ശേഷമേ യഥാർഥ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല.പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി ഞായറാഴ്ച സംസ്കാര ചടങ്ങുകൾ നടത്തി. എന്നാൽ സാധാരണ ഹൈന്ദവാചാരപ്രകാരമുള്ള ശ്മശാന സംസ്കാരത്തിന് പകരം മൃതദേഹങ്ങൾ മണ്ണിൽ അടക്കം ചെയ്യുകയായിരുന്നു.
കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ഭാവിയിൽ മൃതദേഹാവശിഷ്ടങ്ങൾ വീണ്ടും പുറത്തെടുത്ത് ശാസ്ത്രീയ പരിശോധന നടത്തേണ്ടി വന്നാൽ പ്രയോജനപ്പെടട്ടെ എന്ന മുൻകരുതലിന്റെ ഭാഗമായാണ് ദമ്പതികളുടെ മൃതദേഹം സംസ്കരിക്കുന്നതിന് പകരം മണ്ണിൽ അടക്കം ചെയ്യാൻ തീരുമാനിച്ചതെന്നാണ് സൂചന.
https://www.facebook.com/Malayalivartha























