കക്ക വാരാൻ ഇറങ്ങിയ പത്ത് പേർ മുങ്ങി മരിച്ചു.. കാണാതായ ഒരാൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.. കക്ക വാരാനായി പരസ്പരം കൈകള്‍ കോര്‍ത്തുപിടിച്ചാണ് ഇവര്‍ നദിയിലേക്ക് ഇറങ്ങിയത്..

ഒരുമിച്ച് കൈകോർത്ത് ഇറങ്ങിയത് മരണത്തിലേക്ക് ആണെന്ന് ആ പത്തുപേരും വിചാരിച്ചു കാണില്ല . അതിദാരുണമായ സംഭവമാണ് ആ ഗ്രാമത്തെ നടുക്കി എല്ലാവരും കേട്ടത് . കർണ്ണാടകയിലെ കക്ക വാരാൻ ഇറങ്ങിയ പത്ത് പേർ മുങ്ങി മരിച്ചു. ഉത്തര കന്നഡയിലെ ഭട്കലിൽ വെങ്കടാപുര ആൽവെക്കോടി അഴിമുഖത്തമാണ് അപകടമുണ്ടായത്. മരിച്ച പത്ത് പേരിൽ അഞ്ച് പേർ ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. ഏഴുപേർ സ്ത്രീകളാണ്. കാണാതായ ഒരാൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.
രക്ഷപ്പെടുത്തിയ മൂന്ന് പേരെ മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റി. പെട്ടന്ന് വെള്ളം ഉയർന്നതാണ് അപകട കാരണമെന്ന് പോലീസ് സൂപ്രണ്ട് ദീപൻ പറഞ്ഞു.ലക്ഷ്മി മാദേവ് നായിക്, ലക്ഷ്മി ശിവറാം നായിക്, മാലതി ജട്ടപ്പ നായിക്, മസ്തമ്മ മഞ്ജുനാഥ് നായിക്, ലക്ഷ്മി അന്നപ്പ നായിക്, ജ്യോതി നായിക്, ഉമേഷ് മഞ്ജുനാഥ് നായിക് എന്നിവരടക്കം 10 പേരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രസർക്കാർ രണ്ട് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. കർണ്ണാടക സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
രാവിലെ കക്ക ശേഖരിക്കുന്നതിനായി സംഘം പുഴയിലേക്ക് ഇറങ്ങുമ്പോൾ വലിയ രീതിയിൽ വെള്ളമുണ്ടായിരുന്നില്ല. എന്നാൽ ഇവർ പുഴയിലിറങ്ങിയ സമയത്ത് അപ്രതീക്ഷിതമായി ശക്തമായ വേലിയേറ്റം ഉണ്ടാവുകയും, പുഴയിലെ ജലനിരപ്പ് നിമിഷങ്ങൾക്കുള്ളിൽ അതിവേഗം ഉയരുകയുമായിരുന്നു. കക്ക വാരാനായി പരസ്പരം കൈകള്‍ കോര്‍ത്തുപിടിച്ചാണ് ഇവര്‍ നദിയിലേക്ക് ഇറങ്ങിയത്. എന്നാല്‍ ശക്തമായ മഴയെത്തുടര്‍ന്ന് നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഇവര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. കടലില്‍ നിന്നുണ്ടായ വേലിയേറ്റവും ഇവര്‍ ഒഴുക്കില്‍പ്പെടാന്‍ കാരമണായിട്ടുണ്ടാകാമെന്നാണ് പൊലീസ് പറയുന്നത്.
പ്രദേശവാസികൾക്ക് പുറമെ ഫയർ ആൻഡ് റെസ്ക്യൂ ടീം, സ്കൂബ ഡൈവർമാർ, പോലീസ് എന്നിവർ സംയുക്തമായാണ് പുഴയിൽ തിരച്ചിൽ നടത്തുന്നത്.നാഗരത്ന, മഹാദേവി എന്നിവര്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി മണിപ്പാലിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാണാതായവര്‍ക്കുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.സംഭവത്തെ അങ്ങേയറ്റം ദൗർഭാഗ്യകരവും ഹൃദയഭേദകവുമാണെന്ന് എസ് സിദ്ധരാമയ്യ വിശേഷിപ്പിച്ചു.
മരണവാർത്ത അറിഞ്ഞപ്പോൾ തനിക്ക് അതിയായ വേദനയുണ്ടെന്നും മരിച്ചവരുടെ ആത്മാക്കൾക്ക് ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാനുഷിക പരിഗണന നൽകി ദുരിതബാധിത കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ സാമ്പത്തിക സഹായം നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.സംഭവത്തെ തുടർന്ന് ചിലരെ കാണാതായിട്ടുണ്ടെന്നും തീവ്രമായ തിരച്ചിൽ തുടരുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ രക്ഷാപ്രവർത്തകരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തുടരുകയാണ്.
https://www.facebook.com/Malayalivartha























