അറിവിന്റെ പ്രകാശവും പ്രതിഷേധത്തിന്റെ തീപ്പൊരിയും ഒരുമിച്ചു ഹൃദയത്തിൽ സൂക്ഷിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെ അധികാരത്തിന്റെ അഹങ്കാരത്താൽ അടിച്ചമർത്താം എന്നാരെങ്കിലും കരുതുന്നുവെങ്കിൽ അവർ മൂഢ സ്വർഗത്തിലാണ്; ആഞ്ഞടിച്ച് മുൻ മന്ത്രി സജി ചെറിയാൻ

കേരള സർവകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനത്തിന് നേരെ കെഎസ്‌യു പ്രവർത്തകർ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് മുൻ മന്ത്രി സജി ചെറിയാൻ . അദ്ദേഹത്തിനെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-
കേരള സർവകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനത്തിന് നേരെ, പോലീസിന്റെ ഒത്താശയോടുകൂടി കെഎസ്‌യു പ്രവർത്തകർ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു.
ഈ വിഷയത്തിൽ പോലീസിന്റെ ഭാഗത്തുനിന്നു വലിയ വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്. രണ്ട് വിദ്യാർത്ഥി സംഘടനകളുടെ പ്രകടനം രണ്ടുസമയത്തോ രണ്ടിടത്തോ ക്രമീകരിക്കാൻ പോലീസിന് കഴിഞ്ഞില്ല. വിദ്യാർത്ഥി നേതാക്കളുമായി ആശയവിനിമയം നടത്തിയില്ല. പ്രകടനം പാളയത്ത് എത്തിയപ്പോൾ കെ എസ് യു പ്രവർത്തകർ കല്ലേറു നടത്തി പ്രകോപനം സൃഷ്ടിച്ചു.
പെൺകുട്ടികൾ ഉൾപ്പെടെയുള്ള എസ്എഫ്ഐ പ്രവർത്തകർക്കാണ് കല്ലേറിലും ലാത്തിച്ചാർജ്ജിലും ടിയർഗ്യാസ് പ്രയോഗത്തിലും പരിക്കേറ്റത്. പോലീസ് ഏകപക്ഷീയമായി എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചു. വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കു നേരെ ഇത്തരം പോലീസ് സമീപനം കഴിഞ്ഞ 10 വർഷവും കേരളത്തിൽ ഉണ്ടായിട്ടില്ല. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കുവാൻ സർക്കാർ തയ്യാറാകണം.
അറിവിന്റെ പ്രകാശവും പ്രതിഷേധത്തിന്റെ തീപ്പൊരിയും ഒരുമിച്ചു ഹൃദയത്തിൽ സൂക്ഷിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെ അധികാരത്തിന്റെ അഹങ്കാരത്താൽ അടിച്ചമർത്താം എന്നാരെങ്കിലും കരുതുന്നുവെങ്കിൽ അവർ മൂഢ സ്വർഗത്തിലാണ്.
https://www.facebook.com/Malayalivartha

























