പത്തു വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസ്..വാര്‍ത്താസമ്മേളനത്തില്‍ ചിരിയും കളിയുമായി കോയമ്പത്തൂര്‍ ഡിഐജി രമ്യാ ഭാരതിയും സംഘവും..ഇവരൊക്കെ മനുഷ്യരാണോ..?

ഒരു വീഡിയോ കാണാനിടയായി . കുറച്ച് ഉന്നതരായിട്ടുള്ള പോലീസ് ഉദ്യോഗസ്ഥർ ഒരു വാർത്താസമ്മേളനത്തിനായി ഇരിക്കുന്നു . ചിരിയും കളിയും തമാശകളുമൊക്കെയായി ആകെ ബഹളമയം . സന്തോഷമുള്ള എന്തെങ്കിലും വാർത്തയെ കുറിച്ച് പറയാൻ ആയിരിക്കും വരുന്നത് എന്ന് വിചാരിച്ചവർക്ക് തെറ്റി . തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ പത്ത് വയസ്സുകാരിയെ അതിക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണ പുരോഗതി വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ചിരിച്ചും തമാശ പറഞ്ഞും പെരുമാറിയത് വലിയ വിവാദത്തിന് വഴിതുറന്നിരിക്കുകയാണ്.
കോയമ്പത്തൂർ പോലീസിനെതിരേയാണ് സാമൂഹികമാധ്യമങ്ങളിൽ വിമർശനമുയർന്നിരിക്കുന്നത്.പത്തു വയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിന്റെ വിവരങ്ങളറിയിക്കാനായി പോലീസ് വിളിച്ചുചേർത്ത പത്രസമ്മേളനത്തിലെ ദൃശ്യങ്ങളാണ് വലിയ വിവാദത്തിനിടയാക്കിയത്. കോയമ്പത്തൂര്‍ വെസ്റ്റ് സോണ്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ (DIG) ആര്‍.വി. രമ്യ ഭാരതിയുടെ നേതൃത്വത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ലജ്ജാകരമായ ഈ പെരുമാറ്റമുണ്ടായത്. വെസ്റ്റ് സോൺ ഐജി ആർ.വി. രമ്യ ഭാരതി, കോയമ്പത്തൂർ റേഞ്ച് ഡിഐജി പി. സാമിനാഥൻ,
കോയമ്പത്തൂർ എസ്പി അല്ലട്ടിപ്പള്ളി പവൻകുമാർ റെഡ്ഡി തുടങ്ങിയവർ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിനിടെയാണ് സംഭവം.മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നതിന് തൊട്ടുമുൻപ് ഐജിയും ഡിഐജിയും എസ്പിയുമെല്ലാം പരസ്പരം സംസാരിച്ച് ചിരിക്കുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഇത് പിന്നീട് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ രൂക്ഷമായ വിമർശനമുയർന്നു.
തമിഴ്‌നാട്ടിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഗൗരവമേറിയ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പത്രസമ്മേളനം വിളിച്ചുചേർത്ത പോലീസ് ഉദ്യോഗസ്ഥർ ഇങ്ങനെ ചിരിച്ചുകളിച്ചിരിക്കുന്നതിനെയാണ് പലരും കുറ്റപ്പെടുത്തിയത്. പോലീസിനെ അനുകൂലിച്ചും ചിലർ രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായെങ്കിലും ഐജിയോ മറ്റു പോലീസ് ഉദ്യോഗസ്ഥരോ വിശദീകരണമൊന്നും നൽകിയിട്ടില്ല.കഴിഞ്ഞദിവസം മന്ത്രി എസ്. കീർത്തനയുടെ ദൃശ്യങ്ങളും സമാനരീതിയിൽ ചർച്ചയായിരുന്നു. കോയമ്പത്തൂർ കേസിൽ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ മന്ത്രി ചിരിച്ചുകൊണ്ട് മറുപടി നൽകിയതാണ് വിവാദമായത്.
മാത്രമല്ല, കോയമ്പത്തൂർ കേസിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാനാകില്ലെന്നും ഭരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മതിയെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതും വിവാദത്തിനിടയാക്കി.മന്ത്രിയുടെ പെരുമാറ്റത്തെ കുറ്റപ്പെടുത്തി ബിജെപി നേതാക്കളും കഴിഞ്ഞദിവസം രംഗത്തെത്തി. മന്ത്രിയുടേത് തീർത്തും ഹൃദയശൂന്യമായ പെരുമാറ്റമാണെന്നായിരുന്നു ബിജെപിയുടെ കുറ്റപ്പെടുത്തൽ. പത്തു വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ ഒരു മന്ത്രിയോട് കാര്യങ്ങൾ ചോദിക്കുമ്പോൾ ഭരണപരമായ ചോദ്യങ്ങൾക്ക് മാത്രമേ താൻ ഉത്തരം നൽകൂ എന്നുപറഞ്ഞ് ചിരിക്കുകയാണെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.
https://www.facebook.com/Malayalivartha

























