സസ്പെന്‍ഷനിലുള്ള പേഴ്‌സണല്‍ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥരും..റെയ്ഡ് നടത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലെ വസതിക്ക് മുന്നില്‍,.. അടിയന്തര അന്വേഷണം നടത്തും..

തൊപ്പി തെറിച്ചലും ആ ആത്മാർത്ഥത ആരും കാണാതെ പോവരുത് . എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലെ വസതിക്ക് മുന്നില്‍, സസ്പെന്‍ഷനിലുള്ള പേഴ്‌സണല്‍ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥരും എത്തിയ സംഭവം അതീവ ഗൗരവത്തോടെ കാണാന്‍ ആഭ്യന്തര വകുപ്പ്. സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട് ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തിയ ഉദ്യോഗസ്ഥര്‍, അതീവ സുരക്ഷാ മേഖലയായ പ്രതിപക്ഷ നേതാവിന്റെ വസതിക്ക് മുന്നില്‍ സംഘര്‍ഷ ദിവസം 'രക്ഷാപ്രവര്‍ത്തനത്തിന്' എത്തിയത്
ഗുരുതരമായ ചട്ടലംഘനവും സുരക്ഷാവീഴ്ചയുമാണെന്ന നിഗമനത്തിലാണ് പോലീസ് വൃത്തങ്ങള്‍.ഇതേക്കുറിച്ച് ആഭ്യന്തര വകുപ്പ് അടിയന്തര അന്വേഷണം നടത്തും.ആലപ്പുഴയില്‍ നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തപ്പെടുകയും, കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്തുനിന്നും സസ്പെന്‍ഡ് ചെയ്യപ്പെടുകയും ചെയ്ത ഗണ്‍മാന്‍ അനില്‍കുമാറും സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപുമാണ് ബുധനാഴ്ച റെയ്ഡ് നടന്ന വീടിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഇവര്‍ ഇപ്പോഴും പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക സുരക്ഷാ വലയത്തിന്റെ ഭാഗമെന്നോണം നിലയുറപ്പിച്ചത് ആഭ്യന്തര വകുപ്പിനെ ഞെട്ടിച്ചിട്ടുണ്ട്.
സസ്പെന്‍ഷനിലുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഔദ്യോഗികഡ്യൂട്ടിയുടെ ഭാഗമാകാനോ, വി.ഐ.പി സുരക്ഷാ പരിധിയില്‍ പ്രവേശിക്കാനോ പാടില്ലെന്നാണ് നിയമം.ഉത്തരവാദിത്തപ്പെട്ട പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചനയനുസരിച്ച്, ഈ നടപടി സേനയുടെ അച്ചടക്കത്തെയും വിശ്വാസ്യതയെയും ബാധിക്കുന്നതാണ്.ബുധനാഴ്ച രാവിലെ ഇ.ഡി ഉദ്യോഗസ്ഥര്‍ റെയ്ഡിനായി എത്തിയപ്പോള്‍ പിണറായി വിജയന്‍, ഭാര്യ, മകള്‍, ചെറുമകന്‍ എന്നിവരെ മാത്രമാണ് വീടിനുള്ളില്‍ തുടരാന്‍ അനുവദിച്ചത്. പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെയും മറ്റ് സുരക്ഷാ ജീവനക്കാരെയും ഇ.ഡി പുറത്താക്കിയിരുന്നു.
ഇതോടെ ഇവര്‍ വീടിന് പുറത്ത് നിലയുറപ്പിച്ചു. പിണറായിയുടെ ഔദ്യോഗിക അംഗരക്ഷകര്‍ക്കൊപ്പം, തൊട്ടുതലേദിവസം സസ്പെന്‍ഷനിലായ അനില്‍കുമാറും സന്ദീപും പരസ്യമായി സംഘം ചേര്‍ന്നു നില്‍ക്കുകയായിരുന്നു.പിന്നീട് ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ സി.പി.എം പ്രവര്‍ത്തകര്‍ ആസൂത്രിതമായി അക്രമം അഴിച്ചുവിട്ടപ്പോഴും, ഈ സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥര്‍ അവിടെ സജീവമായി ഇടപെട്ടതായാണ് വിവരം. ഇതില്‍ വ്യക്തത വരുത്താന്‍ അന്വേഷണം വരും.
https://www.facebook.com/Malayalivartha
























