മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു..റെയ്ഡുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതികരിച്ചില്ല..

മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കേന്ദ്ര തുറമുഖ-ജലഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സോനോവാളുമായും കൂടിക്കാഴ്ച നടത്തി. അമിത് ഷായെ അടൽ അക്ഷയ് ഊർജ്ജ ഭവനിലെത്തിയും, സർബാനന്ദ സോനോവാളിനെ ട്രാൻസ്‌പോർട്ട് ഭവനിലെ ഓഫീസിലെത്തിയുമാണ് കണ്ടത്.സംസ്ഥാനത്തിന്റെ പൊതുവായ ആവശ്യങ്ങൾ അമിത് ഷായുമായി ചർച്ച ചെയ്‌തു. ചില കാര്യങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി മുഖ്യമന്ത്രിയുടെ മുന്നിലും വച്ചിട്ടുണ്ട്. കേരളത്തെ തുറമുഖ നഗരമാക്കുമെന്നതടക്കം കേന്ദ്ര തുറമുഖ-ജലഗതാഗത വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലടക്കം ഇന്നലെ ഇ.ഡി നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതികരിച്ചില്ല. ഇന്നലെ ഉച്ചയ്‌ക്കു ശേഷമാണ് കേന്ദ്രമന്ത്രിമാരെ കണ്ടത്. രാവിലെ ചില ഓൺലൈൻ യോഗങ്ങളിലും മുഖ്യമന്ത്രി പങ്കെടുത്തു. രാത്രിയോടെ കൊച്ചിയിലേക്ക് മടങ്ങി. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവരെയും മുഖ്യമന്ത്രി സന്ദർശിച്ചിരുന്നു.റെയ്ഡിന് പിന്നിൽ വിഡി-ഇഡി-മോദി കൂട്ടുകെട്ടാണെന്ന് പ്രതിപക്ഷം നിരന്തരം ആരോപണമുന്നയിച്ചിരുന്നു.
വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിന്നാലെയാണ് റെയ്ഡെന്നും പ്രതിപക്ഷം ആരോപിച്ചു.ഇതേ കേസിൽ മന്ത്രിസഭയിലെ രണ്ട് അംഗങ്ങൾക്കെതിരെയും ആരോപണമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് എന്നിവരും ആരോപിച്ചിരുന്നു.അതേസമയം, ഇ.ഡി റെയ്ഡും തുടർന്നുണ്ടായ സംഘർഷത്തെ കുറിച്ചും ഡി.ജി.പിയോട് വിവരങ്ങൾ തിരക്കി ഗവർണർ.
പൊലീസ് എടുത്ത നടപടികളെ കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ തിരുവനന്തപുരത്തെ വീട്ടിൽ നടന്ന ഇ.ഡി റെയ്ഡിന് പിന്നാലെ തലസ്ഥാനത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കേസിൽ കുറച്ചുപേർ അറസ്റ്റിലായെന്നും ബാക്കിയുള്ള പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും സ്ഥലത്തെത്തിയ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് പറഞ്ഞു.നാല് പേര്‍ ഇപ്പോൾ മ്യൂസിയം പൊലീസിന്‍റെ കസ്റ്റഡിയിലാണ്. എട്ട് പേരെ കൂടി കസ്റ്റഡിയിലെടുക്കാനുണ്ട്. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 12 പേരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.
https://www.facebook.com/Malayalivartha


























