എന്തിനാടാ എന്റെ അമ്മയെ കൊന്നത്? പ്രകാശനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പാഞ്ഞെത്തി മകന്റെ ചോദ്യം; മാറി നിൽക്കടാ അങ്ങോട്ടെന്ന് പറഞ്ഞ് അലറി പോലീസ് ; വയോധികയുടെ മൃതദേഹം കായലിൽ കണ്ടെത്തിയ സംഭവം

കഴുത്തിൽ കല്ലുകെട്ടിയ നിലയിൽ വയോധികയുടെ മൃതദേഹം കായലിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടത് ആറാട്ടുപുഴ സ്വദേശി തങ്കമ്മയാണ് . സമീപവാസിയായ കനകക്കുന്ന് കൊച്ചുപടന്നയിൽ പ്രകാശനെ (54) ആണ് അറസ്റ്റ് ചെയ്തത്. പ്രതിയെ വെള്ളിയാഴ്ച രാവിലെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ച ശേഷം സ്വർണ്ണം വിറ്റ കായംകുളത്ത് കടയിൽ തെളിവെടുപ്പിനായി കൊണ്ടുപോയി. കോടതിയിൽ നിന്ന് കസ്റ്റഡിയിൽ അപേക്ഷ വാങ്ങിയശേഷം തങ്കമ്മയുടെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചു . നാടകീയമായ സംഭവ വികാസങ്ങളാണ് പ്രകാശനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ അരങ്ങേറിയിരിക്കുന്നത്.
പ്രകാശനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ മകന്റെ ചോദ്യം എന്തിനാടാ എന്റെ അമ്മയെ കൊന്നത്? പിന്നാലെ പോലീസുകാർ മകനെ പിടിച്ചു മാറ്റി . മാറി നിൽക്ക് അങ്ങോട്ടെന്ന് പറഞ്ഞായിരുന്നു മകനെ പോലീസ് മാറ്റിയത്. വീടിനകത്തേക്ക് പ്രതിയെ തെളിവെടുപ്പിന് കൊണ്ട് പോയപ്പോൾ ആയിരുന്നു എന്റെ അമ്മയെ നീ എന്തിനാ കൊന്നത് എന്ന ചോദ്യവുമായി മകൻ പാഞ്ഞെത്തിയത് .
അവിടെ കൂടി നിന്ന സ്ത്രീകൾ പറഞ്ഞത് ഇപ്രകാരമായിരുന്നു. അതൊരു പാവം 'അമ്മ ആയിരുന്നു ... സ്വർണമൊക്കെ എടുത്തിട്ട് നിനക്ക് ആ അമ്മയെ ജീവനോടെ വച്ച് കൂടായിരുന്നോ , കാണാൻ പോലും പറ്റാത്ത രീതിയിൽ ആക്കി കളഞ്ഞല്ലോ, സാറുമാർ ഞങ്ങളുടെ മുന്നിൽ വച്ച് അവനു രണ്ടു അടി കൊടുത്തില്ലല്ലോ , അവൻ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. ഇവനെ ഒക്കെ എന്തിനാണ് സാറെ സംരക്ഷിക്കുന്നത്, കുറെ കാലം ജയിലിൽ കിടന്നിട്ടു പുറത്ത് ഇറങ്ങാൻ അല്ലെ എന്നായിരുന്നു ആ പ്രദേശത്തുള്ള സ്ത്രീകൾ ചോദിച്ചത്. നിയപരമായിട്ടുള്ള കാര്യങ്ങൾ പോലീസ് ചെയ്യുന്നുണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ മറുപടി നൽകുകയും ചെയ്തു.
കിഴക്കേക്കര കനകക്കുന്നിൽ കാണാതായ വയോധികയുടെ മൃതദേഹം കൈകാലുകൾ ബന്ധിച്ച്, കഴുത്തിൽ കല്ല് കെട്ടിയിട്ട നിലയിൽ മല്ലിക്കാട്ടുകടവിനു സമീപം കായലിൽ കണ്ടെത്തി.കനകക്കുന്ന് ജെട്ടിക്കു സമീപം സാധുപുരത്ത് തെക്കതിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന തങ്കമ്മ (80)യെ കൊലപ്പെടുത്തി . തലയ്ക്കു പിന്നിലേറ്റ മുറിവും കൈകാലുകൾ ബന്ധിച്ചു കായലിൽ തള്ളിയപ്പോൾ ശ്വാസകോശത്തിൽ വെള്ളം കയറിയതുമാണു മരണകാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇവർ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ മുതൽ തങ്കമ്മയെ കാണാനില്ലായിരുന്നു
https://www.facebook.com/Malayalivartha























