എഡിജിപി എം. ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് പ്രോസിക്യൂഷൻ അനുമതി ജൂലൈ 31 ന് ഹാജരാക്കാൻ ഉത്തരവ് പുതിയ സർക്കാർ നിലപാട് നിർണ്ണായകം

എഡിജിപി എം. ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്... പ്രോസിക്യൂഷൻ അനുമതി ജൂലൈ 31 ന് ഹാജരാക്കാൻ ഉത്തരവ്, പുതിയ സർക്കാർ നിലപാട് നിർണ്ണായകം
മുൻ സർക്കാർ പുതിയ ലാവണം നൽകി എക്സൈസ് കമ്മീഷണറായി അവരോധിച്ച മുൻ എഡിജിപി എം. ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനകേസിൽ പ്രോസിക്യൂഷൻ അനുമതി ജൂലൈ 31 ന് ഹാജരാക്കാൻ തലസ്ഥാന വിജിലൻസ് കോടതി ഉത്തരവിട്ടു.
പുതിയ സർക്കാർ നിലപാട് നിർണ്ണായകം. കേസിൽ തുടർ നടപടി സ്വീകരിക്കാനായി പ്രോസിക്യൂഷൻ അനുമതി ഹാജരാക്കാൻ വിജിലൻസ് പ്രത്യേക കോടതി ജഡ്ജി എ. മനോജ് ആണ് കേസ് പരിഗണിച്ചത്.
പരാതിക്കാരൻ മുൻ ചീഫ് സെക്രട്ടറിക്ക് നൽകിയ പ്രോസിക്യൂഷൻ അനുമതി കത്ത് വിജിലൻസ് അഡീ. ചീഫ് സെക്രട്ടറി പൊതുഭരണ വകുപ്പ് (ആൾ ഇന്ത്യ സർവീസ് ) സെക്രട്ടറിക്ക് കൈമാറിയതായി മാർച്ച് 30 ന് വാദി അഡ്വ നെയ്യാറ്റിൻകര . പി. നാഗരാജിന് ലഭിച്ച മറുപടി കത്തടക്കം 4 രേഖകൾ കോടതിയിൽ ഹാജരാക്കി.
പ്രോസിക്യൂഷൻ അനുമതിക്കായി പരാതിക്കാരൻ മുൻ ചീഫ് സെക്രട്ടറിക്ക് ഫെബ്രുവരിയിൽ കത്ത് നൽകിയിരുന്നു.
കേസിൽ തുടർ നടപടി സ്വീകരിക്കാനായി പ്രോസിക്യൂഷൻ അനുമതി ഹാജരാക്കാൻ വിജിലൻസ് കോടതി ശനിയാഴ്ച കേസ് പരിഗണിക്കുകയായിരുന്നു.
" fhttps://www.facebook.com/Malayalivartha

























