അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിൽ കൂറ്റൻ സ്‌കോർ ലക്ഷ്യമിട്ട് ഇന്ത്യ ബാറ്റിങ് തുടരുന്നു..

അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിൽ കൂറ്റൻ സ്‌കോർ ലക്ഷ്യമിട്ട് ഇന്ത്യ ബാറ്റിങ് തുടരുന്നു. രണ്ടാം ദിനം നിലവിൽ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 508 റൺസെന്ന നിലയിലാണ്. 28 റൺസുമായി വാഷിങ്ടൻ സുന്ദറും 28 റൺസുമായി മാനവ് സുതറുമാണ് ക്രീസിലുള്ളത്.
3 വിക്കറ്റ് നഷ്ടത്തിൽ 368 റൺസെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം തുടങ്ങിയത്.
ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, ഓപ്പണർ കെഎൽ രാഹുൽ എന്നിവരുടെ സെഞ്ച്വറിയും സായ് സുദർശൻ, ഋഷഭ് പന്ത് എന്നിവരുടെ അർധ സെഞ്ച്വറികളുടേയും ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്കു കടന്നത്.
ഐപിഎല്ലിലെ മിന്നും ഫോം ടെസ്റ്റിലും തുടർന്നു ശുഭ്മാൻ ഗിൽ. കരിയറിലെ 11ാം ടെസ്റ്റ് സെഞ്ച്വറിയാണ് താരം കുറിച്ചത്. 138 പന്തുകൾ നേരിട്ട് 11 ഫോറും ഒരു സിക്സും സഹിതമാണ് ശതകം. ഗിൽ 177 പന്തിൽ 15 ഫോറും ഒരു സിക്‌സും സഹിതം 126 റൺസെടുത്തു മടങ്ങി. രണ്ടാം ദിനത്തിൽ ഇന്ത്യക്കു നഷ്ടമായ ആദ്യ വിക്കറ്റും ഗില്ലിന്റേതാണ്.പിന്നാലെ എത്തിയ ധ്രുവ് ജുറേൽ 19 റൺസുമായി പുറത്തായി. ഒന്നാം ദിനം ഗില്ലിനൊപ്പം ക്രീസിൽ തുടർന്ന പന്ത് രണ്ടാം ദിനത്തിൽ അർധ സെഞ്ച്വറി സ്‌കോർ 81ൽ എത്തിച്ചാണ് പുറത്തായത്. താരം 121 പന്തിൽ 6 ഫോറും 3 സിക്‌സും സഹിതം 81 റൺസെടുത്തു.
നേരത്തെ ഓപ്പണർ കെഎൽ രാഹുലും സെഞ്ച്വറി നേടിയിരുന്നു. പിന്നാലെയാണ് ഗില്ലും ശതകം തൊട്ടത്. സായ് സുദർശനും ഐപിഎൽ ഫോം തുടർന്നു. താരം അർധ സെഞ്ച്വറി നേടി മടങ്ങി.ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha






















