'മന്ത്രിയായിട്ടും എനിക്ക് രക്ഷയില്ല..' ശരീരത്തിന്‍റെ ചിത്രം പകർത്തി, സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു.. ഓൺലൈൻ ചാനലുകളുടെ പ്രവൃത്തി..പൂട്ടിടാൻ സർക്കാർ..

സ്ത്രീ ശരീരങ്ങളെ അനാവശ്യമായി ചിത്രീകരിക്കുന്നത് (Objectification) സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ്. ഒരു വ്യക്തി എന്ന നിലയിൽ കാണാതെ, അവരുടെ ശരീരത്തെ മാത്രം മുൻനിർത്തി ചിത്രീകരിക്കുന്നതിനെയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.സ്ത്രീകളുടെ ശരീരത്തിൽ സൂം ചെയ്തു ചിത്രം പകർത്തുന്ന ഓൺലൈൻ ചാനലുകളുെട പ്രവൃത്തിയെ സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്ന് മന്ത്രി ബിന്ദു കൃഷ്ണ. മന്ത്രിയായിട്ടും മുഖം പകർത്താതെ തന്റെ ശരീരത്തിന്റെ ചിത്രം പകർത്തിയെന്നും ഇത്തരം പ്രവണത വ്യാപകമായി വർധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതു തടയുന്നത് സംബന്ധിച്ച് നിയമനിർമാണം നടത്താൻ സർക്കാർ പരിശോധന നടത്തും.
കൊല്ലത്തെ ഒരു സ്‌കൂളിൽ നടന്ന ചടങ്ങിലാണ് തനിക്ക് ദുരനുഭവമുണ്ടായത്. മുഖം പകർത്താതെ ശരീരത്തിന്റെ ചിത്രം മാത്രം പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇതുകണ്ട ചിലർ പ്രശ്‌നമുണ്ടാക്കി അത് ഡിലീറ്റ് ചെയ്യിപ്പിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.‘‘ജൂലൈ ആറിനായിരുന്നു ഹയർസെക്കൻഡറി സ്കൂൾ പ്രവേശനോത്സവം. ഒരു സ്കൂളിൽ പോയപ്പോൾ അവിടെ ഉള്ള ഒരാൾ ഫോട്ടോയെടുത്തു. അയാളുടെ തൊട്ടു പിന്നിൽ ഇരിക്കുന്നയാൾ കാണുന്നത് എന്റെ ശരീരത്തിൽ സൂം ചെയ്യുന്നതാണ്, എന്റെ മുഖമല്ല സൂം ചെയ്തത്. അപ്പോൾ തന്നെ അടുത്ത് നിന്ന ആൾ അയാളെ മാറ്റി. അയാൾ കണ്ടതു കൊണ്ട് കുഴപ്പമില്ലെന്ന് വിചാരിച്ചു.
പക്ഷേ, അവർ പോസ്റ്റ് ചെയ്തതിൽ ഈ ബോഡി പാർട്ടുണ്ട്. അത് വലിയ വിഷയമാക്കിയപ്പോൾ അയാൾ ഡിലീറ്റ് ചെയ്തു. ആളുകൾ അത് സ്ക്രീൻ ഷോട്ട് എടുത്തു വച്ച് വലിയ വിഷയമാക്കി. സംസ്ഥാനത്തെ ഒരു മന്ത്രിയായ എന്റെ ശരീരത്തിന്റെ ഫോട്ടോ അങ്ങനെയെടുക്കാൻ
ധൈര്യമുള്ളവർ സ്കൂളിൽ പഠിക്കുന്ന കുട്ടികളോട് എങ്ങനെയായിരിക്കും.സെലിബ്രിറ്റികൾ പങ്കെടുക്കുന്ന ചടങ്ങുകളിലും ഇത്തരം വഴിവിട്ട രീതിയിൽ ഓൺലൈൻ ചാനലുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനെതിരെ നിയമനിർമാണം നടത്താനുള്ള സാധ്യതകൾ സർക്കാർ തീർച്ചയായും പരിശോധിക്കും.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുളള കുറ്റകൃത്യങ്ങളോട് സീറോ ടോളറൻസ് എന്നതാണ് സർക്കാർ നയം’’– മന്ത്രി പറഞ്ഞു.തന്റെ മുഖം മറ്റാരുടെയോ ഉടലുമായി ചേർത്ത് ഒരുപാട് ചിത്രങ്ങൾ പ്രചരിച്ചിട്ടുണ്ട്. പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ചിലർ നമ്മളെ വിമർശിച്ചും അപമാനിച്ചും സന്തോഷിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യമെന്നപേരിൽ നിരവധി ജീവിതങ്ങൾ അവർ തകർക്കുന്നു. പുരുഷൻമാരും അപമാനിക്കപ്പെടുന്നുണ്ട്. അതേസമയം, തനിക്കെതിരായ ട്രോളുകൾ ആസ്വദിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.ഒാൺലൈൻ മാദ്ധ്യമങ്ങളിലെ സെലിബ്രിറ്റികളുടെ സ്വകാര്യതാ ലംഘനം പരിശോധിക്കും. കുട്ടികൾക്കും വനിതകൾക്കുമെതിരായ അതിക്രമങ്ങൾ മുൻകൂറായി തടയാൻ ലക്ഷ്യമിട്ടുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി.
അതിക്രമങ്ങൾ നടക്കുന്ന സ്ഥലങ്ങളും കേന്ദ്രങ്ങളും മുൻകൂട്ടി കണ്ടെത്താൻ വനിതാശിശുക്ഷേമ വകുപ്പ് പ്രത്യേക മാപ്പിംഗ് നടത്തും. സ്‌ത്രീകളുടെ വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള ആഭ്യന്തര കമ്മിറ്റികളുടെ പ്രവർത്തനം കുറ്റമറ്റതാക്കാൻ ഇടപെടും.മാധ്യമങ്ങൾ റേറ്റിംഗിനും (TRP) വരുമാനത്തിനും വേണ്ടി സ്ത്രീകളെ വെറും കാഴ്ചവസ്തുക്കളാക്കി മാറ്റുന്നു. ഇതിനെതിരെ ശക്തമായ നിയമങ്ങളും അവബോധവും ആവശ്യമാണ്
വസ്തുവൽക്കരണം (Objectification): സ്ത്രീകളെ കേവലം കാമവസ്തുക്കളായി മാത്രം ചിത്രീകരിക്കുന്നു. സോഷ്യൽ മീഡിയയും സുരക്ഷയും: അനുവാദമില്ലാതെ സ്ത്രീകളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നത് അവരുടെ സ്വകാര്യതയെ ബാധിക്കുന്നു.
https://www.facebook.com/Malayalivartha

























