മുൻവർഷങ്ങളിൽ വിഴുങ്ങിയ പ്രളയത്തിൽ നിന്നു കേരളം ഒന്നും ഇത് വരെ പഠിച്ചില്ല; മുന്നൊരുക്കം നടത്തുന്നതിൽ ഭരണകൂടത്തിനും ദുരന്തനിവാരണ അതോറിറ്റിക്കും വീഴ്ച

തെക്കൻ തമിഴ്നാടിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. തെക്കൻ ഗുജറാത്ത് തീരം മുതൽ മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂന മർദ്ദ പാത്തി ദുർബലമായി. കേരളത്തിൽ ആഗസ്റ് 3 മുതൽ 7 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത.
ആഗസ്റ് 7 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആഗസ്റ്റ് 3, 4 തീയതികളിൽ കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മുൻവർഷങ്ങളിൽ കേരളത്തെ വിഴുങ്ങിയ പ്രളയത്തിൽ നിന്നു കേരളം ഒന്നും ഇത് വരെ പഠിച്ചില്ല. ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും യാതൊരു മുന്നൊരുക്കവും ഇത് വരെയും മഴക്കാലത്തെ നേരിടാൻ നടത്തിയില്ല. ഉണ്ടായത് ഗുരുതരവീഴ്ച . 2018, 2019 വർഷങ്ങളിലെ വൻപ്രളയത്തിന്റെ കാരണങ്ങൾ, വെള്ളം ക്രമാതീതമായി കയറിയ സ്ഥലങ്ങൾ, പെയ്ത മഴയുടെ തോത്, വെള്ളം ഒഴുകാനുള്ള സംവിധാനങ്ങൾ, നദികളിൽ അടിഞ്ഞ മണ്ണിന്റെ അളവ് എന്നിവയെക്കുറിച്ച് എന്തുകണക്കാണു സംസ്ഥാനത്തിന്റെ പക്കലുള്ളത് എന്ന ചോദ്യം നിലവിൽ ബാക്കി.
. 2018 ലെ പ്രളയത്തിനു ശേഷം എന്തെങ്കിലും തയാറെടുപ്പോ മുൻകരുതലോ ഇത് വരെ സ്വീകരിച്ചില്ല. കൃത്യമായ കണക്കുകൾ കൈവശമില്ല. അതുകൊണ്ട് തന്നെ രക്ഷാദൗത്യത്തെ സാരമായി തന്നെ ബാധിച്ചു . മുൻഅനുഭവങ്ങൾ അടിസ്ഥാനമാക്കി ശാസ്ത്രീയ പഠനങ്ങളും കണക്കുകളും ദുരന്തനിവാരണത്തിന് അനിവാര്യമാണ്.
https://www.facebook.com/Malayalivartha

























