ചൊവ്വയുടെ പ്രതലത്തില്‍ ഒരു മനുഷ്യന്‍ നടന്നുപോകുന്നതിന് സമാനമായ വിചിത്ര ചിത്രം.. സോഷ്യല്‍ മീഡിയയില്‍ വീണ്ടും വലിയ ചര്‍ച്ചയാകുന്നു..കൈകള്‍ നീട്ടി, ഒരു കാല്‍ മുന്നോട്ടുവെച്ച് നടക്കുന്ന രീതിയിലാണ് ഈ രൂപം കാണപ്പെടുന്നത്..

ഭൂമിക്കപ്പുറം മനുഷ്യ ജീവനുകളെ തേടുകയാണ് നമ്മുടെ ബഹിരാകാശ ഗവേഷകർ . പല കണ്ടുപിടിത്തങ്ങളും മുൻപ് വന്നിട്ടുണ്ടെങ്കിലും അതെല്ലാം മനുഷ്യൻ തന്നെയാണ് എന്നുള്ളത് നൂറുശതമാനം ഉറപ്പിക്കാൻ സാധിക്കില്ല . ഇപ്പോഴിതാ ചൊവ്വയുടെ പ്രതലത്തില്‍ ഒരു മനുഷ്യന്‍ നടന്നുപോകുന്നതിന് സമാനമായ വിചിത്ര ചിത്രം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വലിയ ചര്‍ച്ചയാകുന്നു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ 'സ്പിരിറ്റ്' റോവര്‍ 2007-ല്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ സജീവ പ്രചാരം നേടുന്നത്.
ചൊവ്വയിലെ പാറക്കെട്ടുകള്‍ക്കിടയില്‍ കൈകള്‍ നീട്ടി, ഒരു കാല്‍ മുന്നോട്ടുവെച്ച് നടക്കുന്ന രീതിയിലാണ് ഈ രൂപം കാണപ്പെടുന്നത്. ചൊവ്വയിലെ കുന്നുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ഈ അത്ഭുത കാഴ്ച ക്യാമറയില്‍ പതിഞ്ഞത്. 2009-ല്‍ മണലില്‍ കുടുങ്ങിയ സ്പിരിറ്റ് റോവറിന്റെ ദൗത്യം 2011-ലാണ് നാസ ഔദ്യോഗികമായി അവസാനിപ്പിച്ചത്.. 2009-ൽ സ്പിരിറ്റ് മൃദുവായ മണലിൽ കുടുങ്ങി, അതിന്റെ ദൗത്യം 2011-ൽ ഔദ്യോഗികമായി അവസാനിച്ചു.ഓൺലൈൻ പ്രതികരണങ്ങൾ വ്യാപകമായി വ്യത്യാസപ്പെട്ടിട്ടുണ്ട്.
ചില ഉപയോക്താക്കൾ വാദിക്കുന്നത് ആ രൂപം ഒരു പാറ മാത്രമാണെന്നും അതിന്റെ നിഴലുകളും പ്രകൃതിദത്ത ഭൂമിശാസ്ത്ര പ്രക്രിയകളും മൂലം രൂപഭേദം സംഭവിച്ചു എന്നുമാണ്, അതേസമയം മറ്റു ചിലർ സമീപത്ത് സമാനമായ രൂപങ്ങളൊന്നുമില്ലെന്നും ചൊവ്വയിലെ മുൻകാല ജീവിതത്തിന്റെ തെളിവായി ഇതിനെ കാണുന്നുവെന്നും വാദിക്കുന്നു. പ്ലാനറ്ററി സൊസൈറ്റി ഈ പ്രതിഭാസത്തെ പാരെഡോളിയ എന്നാണ് വിശദീകരിച്ചത് - ക്രമരഹിതമായ ദൃശ്യ ചിത്രങ്ങളിലൂടെ മനുഷ്യരൂപങ്ങൾ പോലുള്ള പരിചിതമായ പാറ്റേണുകൾ മനസ്സിലാക്കാനുള്ള മനുഷ്യന്റെ പ്രവണത.
ഇത് ചൊവ്വയില്‍ നടക്കുന്ന ഒരു മനുഷ്യന്റെ രൂപമാണെന്ന് ചിലര്‍ വാദിക്കുമ്പോള്‍, മുട്ടുകുത്തി ഒരു കൈ നീട്ടിനില്‍ക്കുന്ന പ്രതിമയാണെന്നാണ് മറ്റൊരുകൂട്ടരുടെ അഭിപ്രായം. ഇത് വെറുമൊരു പാറയുടെ പ്രത്യേക ആകൃതി മാത്രമാണെന്ന് ഭൂരിഭാഗം പേരും സമ്മതിക്കുന്നുണ്ടെങ്കിലും, പരിസരത്തൊന്നും സമാനമായ മറ്റു പാറകളില്ലെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ചൊവ്വയിലെ പ്രകൃതിദത്തമായ രൂപങ്ങളും നിഴലുകളും ചേര്‍ന്ന് സൃഷ്ടിച്ച ഒരു കാഴ്ച മാത്രമാണിതെന്ന് സോഷ്യല്‍ മീഡിയയിലെ പ്രമുഖ കൂട്ടായ്മയായ റെഡ്ഡിറ്റില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നു.
ഇത് ഏതെങ്കിലും അന്യഗ്രഹ ജീവികളുടെ വസ്തുവായിരുന്നുവെങ്കില്‍, നാസയോ ഭരണകൂടമോ ഈ ചിത്രം പുറത്തുവിടുമായിരുന്നില്ലെന്നും ഉപയോക്താക്കള്‍ നിരീക്ഷിക്കുന്നു.ബഹിരാകാശത്ത് അന്യഗ്രഹ ജീവന്റെ സാന്നിധ്യം ഉണ്ടെന്നതിന് യാതൊരുവിധ തെളിവുകളും ലഭിച്ചിട്ടില്ലെന്നാണ് നാസ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha

























