വിവാഹം കഴിഞ്ഞ് മാസങ്ങൾ അതിനകത്ത് അയാളുടെ സ്വഭാവം മാറി.. ലഹരിയടിച്ച് കിറുങ്ങി കൂട്ടുകാരുമൊത്ത്.. മറ്റൊരു പെണ്ണും..ഒരു 20കാരിക്ക് താങ്ങാവുന്നതിനുമപ്പുറം.. കണ്ണൂരിൽ 20കാരി റിസ ആത്മഹത്യ ചെയ്ത സംഭവം വെറുമൊരു ആത്മഹത്യയല്ല!! ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കണ്ണൂരിൽ 20കാരി റിസ ആത്മഹത്യ ചെയ്ത സംഭവം വെറുമൊരു ആത്മഹത്യയായി കാണരുത് എന്ന് പറഞ്ഞ് ബന്ധുക്കൾ രംഗത്ത് എത്തിയിരുന്നു. മാസങ്ങൾക്ക് മുമ്പ് അവളുടെ ജീവിതത്തിലേക്ക് വന്ന ഭർത്താവ് ആസിഫ് കാരണമാണ് അവൾ ആത്മഹത്യ ചെയ്തത് എന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഇത് പ്രധാനമായും മരിക്കുന്നതിന് മുമ്പ് റിസ തന്റെ ഉറ്റ സുഹൃത്തിന് സന്ദേശമായി അയച്ചിരുന്നു. ഇപ്പോയിതാ ആ സന്ദേശം പുറത്ത് വരുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങലാണ് പുറത്ത് വന്നിരിക്കുന്നത്.
ആസിഫിന്റെ ലഹരിയുപയോഗത്തെ റിസ ചോദ്യം ചെയ്തത് മാത്രമായിരുന്നില്ല പ്രശ്നങ്ങൾ. അയാൾക്ക് മറ്റൊരു ബന്ധം ഉണ്ടെന്നതും റിസയെ തളർത്തിയിരുന്നു എന്നാണ് ആ സന്ദേശത്തിലുള്ളത്. റിസ തന്റെ സുഹൃത്തിനയച്ച സന്ദേശം ഇതാണ്..
‘എനിക്ക് നിൽക്കാൻ കഴിയുന്നില്ല. ശ്വാസം കിട്ടുന്നില്ല. അവൻ എന്തു ചെയ്താലും എനിക്കാണ് കുറ്റം. ചീത്തവിളി കേട്ട് ഇങ്ങനെ നിൽക്കാൻ കഴിയില്ല. എല്ലാം നീ വീട്ടുകാരോട് പറയണം. അവൻ അങ്ങനെ സുഖിക്കണ്ട. അലമാരയിലെ പേപ്പർ ഉപ്പയ്ക്ക് കൊടുക്കണം. അതിൽ എല്ലാമുണ്ട്. ഞാൻ മരിച്ചാൽ അവന് സന്തോഷമായിരിക്കും. പക്ഷേ എന്റെ ഉപ്പയ്ക്കും ഉമ്മയ്ക്കും സങ്കടമായിരിക്കും. അവൻ ഇഷ്ടമുള്ളവരോടൊപ്പം ജീവിക്കട്ടെ. ഞാൻ അത്രയും സ്‌നേഹിച്ചിട്ടും എന്നെ കുറ്റമല്ലാതെ വേറൊന്നും പറയുന്നില്ല. അവന് വേറെ പെണ്ണുണ്ട്. ഞാനുള്ളപ്പോൾ തന്നെ അവൻ ലഹരി ഉപയോഗിക്കുന്നുണ്ട്. അത് ചോദിച്ചാൽ പ്രശ്‌നമാകും. മരിക്കാൻ പേടിയാണ്. പക്ഷേ, ചെയ്യാണ്ടിരുന്നിട്ട് ഒരു കാര്യവുമില്ല’.
അതേ സമയം സംഭവത്തിൽ റിസയുടെ ഭർത്താവ് ആസിഫിനായി ലുക്കൗട്ട് സർക്കുലർ ഇറക്കിയിരിക്കുകയാണ് പൊലീസ് . കഴിഞ്ഞ 28നാണ് ഫാത്തിമത്ത് റിസ ജീവനൊടുക്കിയത്. ആസിഫ് ദുബായിലേക്ക് കടന്നതായാണ് സംശയം. റിസ ജീവനൊടുക്കിയത് ഭർത്താവിന്റെ പീഡനം മൂലമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ആസിഫിന്റെ ലഹരി ഉപയോഗം റിസ ചോദ്യം ചെയ്തപ്പോഴും മർദിച്ചു. തെളിവായി കൂട്ടുകാരിക്ക് അയച്ച വാട്‌സാപ്പ് സന്ദേശങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വളപട്ടണം പൊലീസ് കേസ് അന്വേഷിക്കാൻ തുടങ്ങിയത്.
കഴിഞ്ഞ ജനുവരി എട്ടിനായിരുന്നു ഫാത്തിമത്തുൽ റിസയുടെയും മുണ്ടേരിമൊട്ട മായൻമുക്ക് സ്വദേശി ആസിഫിന്റെയും വിവാഹം നടന്നത്. വിവാഹത്തിന് ശേഷം വിദേശത്ത് എത്തി ആസിഫിന്റെ ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ട് ചോദ്യം ചെയ്തതിന് പിന്നാലെയാണ് റിസ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.
ആദ്യം അസ്വാഭാവിക മരണത്തിനാണ് വളപട്ടണം പൊലീസ് കേസെടുത്തത്. യുവതിയുടെ കുറിപ്പും സുഹൃത്തുക്കൾക്ക് അയച്ച ശബ്ദ സന്ദേശവും പരിശോധിച്ച ശേഷമാണ് ആത്മഹത്യപ്രേരണകുറ്റത്തിനും ഭർതൃ പീഡനത്തിനും കേസെടുത്തത്.
റിസയുടെ മരണവിവരമറിഞ്ഞ് വിദേശത്തുനിന്ന് നാട്ടിലെത്തിയ ആസിഫ് ദിവസങ്ങൾക്കുള്ളിൽ തന്നെ വിദേശത്തേക്ക് തിരിച്ചുപോകുകയായിരുന്നു.അതെസമയം ആത്മഹത്യ കുറിപ്പ് കിട്ടിയിട്ടും സംഭവത്തിൽ പൊലീസ് വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന ആക്ഷേപവും ബന്ധുക്കൾക്കുണ്ട്. യു.എ.ഇയിലെ എയർപോർട്ടിൽ ജോലി ചെയ്യുന്ന പ്രതിയെ പിടികൂടുന്നതിന് പൊലീസ് ഇന്റർപോളിന്റെയും എംബസിയുടെയും സഹായവും തേടിയതായും വിവരമുണ്ട്. വിമാനത്താവളത്തിലും ജാഗ്രത നിർദ്ദേശമുണ്ട്.
https://www.facebook.com/Malayalivartha

























