അതെന്താ മത്സ്യത്തൊഴിലാളികളുടെ ജീവൻ ജീവനല്ലേ....!!! തിരുവനന്തപുരം മുതലപ്പൊഴിയില്‍ കടലില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി ഷിജിനെയും വിഴിഞ്ഞത്ത് കാണാതായ ജോണിനെയും കണ്ടെത്താനുള്ള തിരച്ചില്‍ ഒന്‍പതാം ദിവസവും തുടരുന്നു.

കേരളത്തിലെ ഏത് ദുരന്ത മുഖത്തും ഓടിയെത്തുന്നവരാണ് മത്സ്യത്തൊഴിലാളികൾ. അവരെ കൊണ്ടാകും വിധം അവർ സഹായം ചെയ്യുന്നത് ഹോക്കിയും പ്രളയവും വന്നപ്പോൾ നമ്മൾ കണ്ടതാണ്. എന്നാൽ അവർക്കൊരു പ്രശ്നമുണ്ടായാൽ അവരെ രക്ഷപ്പെടുത്താൻ ഇന്നും ഇത്രയധികം ടെക്നോളജിയിൽ അഡ്വാൻസ്ഡ് ലെവലിലെത്തിയ നമ്മുടെ കേരളത്തിന് സാധിച്ചിട്ടില്ല.
സർക്കാരുകൾ മാറി മാറി വരുമ്പോഴും മത്സ്യത്തൊഴിലാളികളുടെ ജീവൻ സംരക്ഷണ സംവിധാനങ്ങൾ പുതുക്കിയിട്ടില്ല. 2018 കാലഘട്ടത്തിലേ അതേ രക്ഷാസംവിധാനങ്ങളാണ് ഇന്നും സർക്കാരിന്റെ കൈവശമുള്ളതെന്നത് സർക്കാർ പരാജയമാണ്. ഒരു ജനാധിപത്യ രാജ്യത്ത് തങ്ങളുടെ കുലത്തൊയിൽ ചെയ്ത് ഉപജീവന മാർഗം കണ്ടെത്തുമ്പോൾ അവിടെ ഒരപകടം വന്നാൽ തങ്ങൾക്ക് സംരക്ഷണം നൽകാൻ ഇവിടുത്തെ ഭരണാധികാരികൾ ബാധ്യസ്ഥരല്ലേ എന്ന പ്രധാനപ്പെട്ട ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ചോദ്യങ്ങൾക്ക് ഇന്നും കൃത്യമായൊരുത്തരം നൽകാൻ സർക്കാരിനെ കൊണ്ട് സാധിച്ചില്ല എന്നുള്ളതാണ് യാത്ഥാർത്ഥ്യം.
തിരുവനന്തപുരം മുതലപ്പൊഴിയില്‍ കടലില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി ഷിജിനെയും വിഴിഞ്ഞത്ത് കാണാതായ ജോണിനെയും കണ്ടെത്താനുള്ള തിരച്ചില്‍ ഒന്‍പതാം ദിവസവും തുടരുന്നു.
കഴിഞ്ഞ മാസം 31ന് ആണ് രണ്ടിടങ്ങളിലുണ്ടായ അപകടത്തില്‍ ഇരുവരെയും കാണാതാവുന്നത്. തിരച്ചില്‍ നടപടികളില്‍ മെല്ലെപ്പോക്കെന്ന് ആരോപിച്ച് ഷിജിന്‍റെ ഭാര്യയും, ബന്ധുക്കളും കഴിഞ്ഞദിവസം മുതലപ്പൊഴിയില്‍ റോഡ് ഉപരോധിച്ചിരുന്നു. പ്രതിഷേധം കടുത്തതോടെ മന്ത്രി സി.പി. ജോണ്‍ നേരിട്ടെത്തി ബന്ധുക്കളെ അനുനയിപ്പിക്കാൻ ശ്രമം നടത്തി.
അധികാരികളുടെ അവഗണനക്കെതിരെ ജോണിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു. സ്ഥലം എംഎൽഎയോ മന്ത്രിയോ സർക്കാരോ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് കുടുംബം ആരോപിച്ചു. ഫിഷറീസ് ഓഫീസിൽ നാട്ടുകാരും കുടുംബവും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























