ജഡ്ജിമാരുടെ എണ്ണം കൂട്ടുന്ന ചർച്ചയിൽ റഹിമിന്റെ എ കെ 47 എന്ന് പറഞ്ഞപ്പോൾ സംഭവിച്ചത്..മണിയടിച്ച് ഇരുത്തി രാജ്യസഭ ചെയർമാൻ..സംസാരിക്കാൻ സമ്മതിച്ചില്ല..

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള ബിൽ രാജ്യസഭ പാസാക്കി. ബില്ലിൽ വോട്ടെടുപ്പിന് മുമ്പ് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയപ്പോഴും രാജ്യസഭ സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ബിൽ പാസാക്കി. തിങ്കളാഴ്ച (ഓഗസ്റ്റ് 5, 2026) ലോക്സഭയിൽ പാസാക്കിയ ബിൽ ഒരു പണ ബില്ലാണ്, ചർച്ചയ്ക്ക് ശേഷം ഉപരിസഭ അത് ലോവർ ഹൗസിന് തിരിച്ചയച്ചു. ബിൽ വരുന്നതോടെ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം നിലവിലെ 34 ൽ നിന്ന് 37 ആയി ഉയരും.കഴിഞ്ഞ ദിവസം പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ എ.എ. റഹീം എം.പി യോട് രാജ്യസഭാ ചെയർമാൻ ഇരിക്കാൻ ആവശ്യപ്പെടുകയുണ്ടായി.
പാർലമെന്റിലെ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെയാണ് ഈ രസകരമായ സംഭവം ഉണ്ടായത്. ചർച്ചയിൽ പങ്കെടുത്തു സംസാരിച്ച എ.എ. റഹീം എം.പി, സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം കേവലം നാലെണ്ണം മാത്രം കൂട്ടുന്നത് കൊണ്ട് മാത്രം രാജ്യത്തെ കോടതികളിൽ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് കേസുകൾ തീർപ്പാക്കാൻ കഴിയില്ലെന്ന് വാദിച്ചു. ജുഡീഷ്യറിയിലെ ഇത്തരം ചെറിയ മാറ്റങ്ങളെ ഒരു വലിയ പ്രശ്നത്തിന് നേരെയുള്ള പരിഹാരമായി കാണുന്നതിനെ വിമർശിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രയോഗമാണ് രാജ്യസഭയിൽ ചിരി പടർത്തിയത് .
റഹീം 'എ.കെ. 47' എന്ന് ആവർത്തിച്ച് പറഞ്ഞതോടെസഭയിൽ മറ്റ് അംഗങ്ങൾക്കിടയിൽ ചിരിയുണർന്നു. ഈ സമയം അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്ന രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണൻ ചിരിച്ചുകൊണ്ട് റഹീമിനോട് "റഹീം ജി, പ്ലീസ് സിറ്റ് ഡൗൺ" (റഹീം ജി, ദയവായി ഇരിക്കൂ) എന്ന് ആവശ്യപ്പെടുകയായിരുന്നു. അനുവദിച്ച സമയം കഴിഞ്ഞതിനാലും തമാശരൂപേണയുള്ള പരാമർശം വന്നതിനാലുമാണ് ചെയർമാൻ അദ്ദേഹത്തോട് ഇരിക്കാൻ പറഞ്ഞത്. റഹീം ഉടൻ തന്നെ ചെയർമാന് നന്ദി പറഞ്ഞു തന്റെ പ്രസംഗം അവസാനിപ്പിച്ചു ഇരിക്കുകയും ചെയ്തു. ഒരു വിഷയത്തിൽ ചർച്ച നടക്കുമ്പോൾ, ഏറ്റവും ചുരുങ്ങിയത് ആ പ്രതേക വിഷയത്തിൽ നന്നായി ഹോംവർക്ക് ചെയ്തു,
എല്ലാവർക്കും ഉൾകൊള്ളാൻ കഴിയുന്ന രീതിയിൽ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ അത് അവതരിപ്പിക്കുക എന്നതാണ്.ഇത് ഒരു മാതിരി എന്തൊക്കെയോ എഴുതി കൊണ്ട് വന്നു വായിൽ തോന്നിയത് പറയുകയാണ്.ഇന്ത്യൻ രാജ്യസഭയിലേക്ക് ഒരാളെ അയക്കുമ്പോൾ ഏറ്റവും നല്ല ആളെ അയക്കാൻ ശ്രമിക്കണം.ആനകാര്യം പറയുമ്പോൾ ചേനക്കാര്യo പറയും അതാണ്. അവിടെ ഇരിക്കടോ എന്നു പറഞ്ഞത്. Mr. റഹീം. നല്ല ഒരു സന്ദർഭം കളഞ്ഞു കുളിച്ചു. ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കുന്ന ഒരു ബില്ലിൽ അവരുടെ നിയമനരീതിയെ പറ്റിയെങ്കിലും ഒരു ചർച്ച ആകാമായിരുന്നു. ഒന്ന് prepare ചെയ്തു പോയാൽ പോരെ.ഏതായാലും
ബിൽ പാസാക്കി.
https://www.facebook.com/Malayalivartha


























