മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനുള്ള തിരച്ചിൽ ഏഴാം ദിവസവും തുടരുന്നു...വീട്ടിലെത്തിയ ഗോവിന്ദനും ടീമിനും കണക്കിന് കൊടുത്ത് മകൻ.. ഇത്രയും വർഷം എന്ത് ചെയ്തു..? ഉത്തരം മുട്ടി..

വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനിടെ കാണാതായ മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനുള്ള തിരച്ചിൽ ഏഴാം ദിവസവും തുടരുന്നതിനിടെ, രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന ആരോപണവുമായി കുടുംബം രംഗത്ത് വന്നിരുന്നു . തിരച്ചിൽ തൃപ്തികരമല്ലെന്നും ബന്ധപ്പെട്ട വകുപ്പുകൾ സമയോചിതമായി ഇടപെട്ടില്ലെന്നും ജോണിന്റെ മകൾ ജിജി ആരോപിക്കുന്നത് . ജൂലൈ 31-ന് വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനിടെ ബോട്ട് മറിഞ്ഞാണ് ജോൺ കാണാതായത്. കോസ്റ്റ് ഗാർഡിന്റെയും മറ്റ് രക്ഷാസംഘങ്ങളുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
ഫിഷറീസ് മന്ത്രിയോ മറ്റ് മന്ത്രിമാരോ ഇതുവരെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയോ ഫോണിൽ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നും കുടുംബം ആരോപിച്ചു.നാവികസേനയുടെ സഹായം തേടി എത്രയും പെട്ടെന്ന് രക്ഷാപ്രവർത്തനം ഊർജിതമാക്കണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. പ്രാദേശികമായ കാലാവസ്ഥ മുന്നറിയിപ്പുകൾ ലഭ്യമാക്കാൻ സർക്കാർ ഇനിയെങ്കിലും ഇടപെടണമെന്നുമാണ് ആവശ്യം.ഒരാളെ കാണാതായാൽ നേവിയെ (Indian Navy) നേരിട്ട് വിളിക്കാൻ കഴിയില്ലെങ്കിലും സർക്കാർ സംവിധാനങ്ങൾ വഴി നേവിയുടെ സഹായം ലഭ്യമാക്കാൻ സാധിക്കും. ജോണിന്റെ തിരച്ചിലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ "മുൻപ് തീരപ്രദേശത്ത്
പോയപ്പോഴുള്ള അവസ്ഥ അറിയാമല്ലോ" എന്ന പരാമർശമാണ് വിവാദമായിരിക്കുന്നത്.ഈ പ്രസ്താവന ഒരു മത്സ്യത്തൊഴിലാളി സമൂഹത്തെ മുഴുവൻ ആക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ കുടുംബവും തീരദേശവാസികളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.എവിടെ ഏങ്കിലും എന്തെങ്കിലും ദുരന്തം ഉണ്ടായാൽ കമ്യൂണിസ്റ്റ് കാർ അത് യുഡിഫ് ന്റെ തലയിൽ കെട്ടി വെക്കാൻ ഓടി ചെല്ലും അവസാനം സ്വന്തം മൂട്ടിൽ തന്നെ അതിരുന്ന് പൊട്ടും, അച്ഛനെ കാണാൻ ഇല്ലാത്ത വിഷമത്തിൽ ആ പെൺകുട്ടി പറയുന്ന കാര്യങ്ങളുടെ വീഡിയോ മുറിച്ച് മുറിച്ച് സർക്കാരിനെതിരെ എന്ന നരേറ്റീവ് ഉണ്ടാക്കി
എടുക്കാൻ ആണ് അന്തം കമ്മികൾ ശ്രമിച്ചത് പക്ഷെ പതിവ് പോലെ അന്തം കമ്മികൾ തേഞ്ഞിട്ടുണ്ട്.കാരണം കഴിഞ്ഞ ദിവസം പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻജോണിന്റെപുല്ലുവിളയിലെ വീട്ടിലെത്തിയിരുന്നു . മകളോട് സംസാരിക്കുന്നതിന്റെ ഫോട്ടോയും ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നു . പറഞ്ഞത് ഇങ്ങനെയാണ് ഭാര്യ വത്സലയെയും മക്കളെയും സന്ദർശിച്ചു. ജോണിനുവേണ്ടിയുള്ള തിരച്ചിൽ ഏഴാം ദിവസവും പ്രഹസനമായി തുടരുകയാണ്. സർക്കാർ ഇടപെടലുകൾ കാര്യക്ഷമമല്ലെന്നും മത്സ്യത്തൊഴിലാളികളുടെ ജീവന് പുല്ലുവിലയാണ് അധികൃതർ കൽപ്പിക്കുന്നതെന്നും ജോണിന്റെ കുടുംബം പറഞ്ഞു. അപകടം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ വലിയ വീഴ്ചയാണുണ്ടായത്.
സഖാവ് എം വി ജയരാജൻ, ജില്ലാ സെക്രട്ടറി സഖാവ് വി ജോയി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. എന്നും പറഞ്ഞിട്ട് .എന്നാൽ അവിടെ പോയപ്പോൾ ആ മകൻ സംസാരിച്ചതിന്റെ ഈടിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ട്ഉണ്ട് . അവരുടെ കയ്യിലുള്ള സാധനങ്ങൾ അവർ ഉപയോഗിക്കുന്നുണ്ട് . അവർക്ക് അനുവദിച്ചിട്ടുള്ള സാധനങ്ങളെ അവർക്ക് ഉപയോഗിക്കാൻ പറ്റുള്ളൂ എന്നുള്ളതാണ് വാസ്തവം .അതായത് ഫിഷറീസ് സൊസൈറ്റിക്ക് വേണ്ടിയിട്ട് എന്താണ് ഇത്രകാലം വരെ 2017 നു ശേഷം ചെയ്തത് . 2017 തുടങ്ങിയപ്പോൾ ഓഖി വന്നു . ഈ ഓഖിക്ക് ശേഷവും 2026 ആയിട്ടും സെയിം റെസ്ക്യൂ ഓപ്പറേഷൻ ആണ് . അതായത് തെറ്റായ റെസ്ക്യൂ ഓപ്പറേഷൻ ആണ് നടക്കുന്നത് .
അതിൽ നമ്മുക്ക് വിജയം കണ്ടെത്താൻ സാധിക്കില്ല . വീണ്ടും അതെ റെസ്ക്യൂ ഓപ്പറേഷൻ ആണ് ഇതുവരെയായിട്ടും നമ്മൾ ഫോളോ ചെയ്തു കൊണ്ട് ഇരിക്കുന്നത് . എന്തുകൊണ്ട് ഒരു അപ്‌ഡേഷൻ വരുന്നില്ല . ഒരു ലോക്കൽ റഡാർ സിസ്റ്റമില്ല , നല്ല രീതിയിൽ കമ്മ്യൂണിക്കേഷൻ ഇല്ല . എന്താണ് SOP എന്ന് ചോദിച്ചാൽ അവർക്ക് പറയാൻ ഇല്ല . ഇതാണ് നമ്മുടെ റെസ്ക്യൂ ഓപ്പറേഷൻ. അല്ലെങ്കിൽ അവർ നമ്മളെ പ്രൊട്ടക്ട് ചെയ്യുന്ന രീതി .ഏത് കാലാവസ്ഥയിലും ഇറങ്ങി ചെന്ന് രക്ഷാപ്രവർത്തനം നടത്താൻ പറ്റിയ കാലാവസ്ഥ ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് .
പക്ഷെ അത് അനുവദിക്കാനുള്ള ഫണ്ട് ഉണ്ടോ ഇല്ല . മറ്റുള്ള പല ധൂർത്തിനും കാര്യത്തിനും പണമുണ്ട് . നല്ലൊരു വിഹിതം ഫിഷറീസ് സൊസൈറ്റിനു കൊടുക്കുന്നുണ്ട് . പക്ഷെ ഫിഷറീസിന്റെ ഡെവലൊപ്മെന്റിന് വേണ്ടി എന്ത് ചെയ്തു ഇത്രയും കാലം .ഇതാണ് ആ മകൻ ചോദിക്കുന്നത് വളരെ പക്വതയോടെ ആണ് കാര്യങ്ങൾ പറയുന്നത്, ഇതൊക്കെ കേട്ട് ഒരക്ഷരം പോലും പറയാൻ പറ്റാതെ പിരിവെട്ടി നിൽക്കുകയാണ് ഗോവിന്ദനും ടീമും . ഇതെല്ലം കൂടെ വി ഡി സതീശന്റെ തലയിലിടാൻ പോയതാണ് ഏതായാലും കണക്കിന് കിട്ടി .
https://www.facebook.com/Malayalivartha

























