കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെ..? പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ, അസാധാരണ ഇടപെടലുമായി ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ സി.പി.രാധാകൃഷ്ണൻ..

ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ എത്താത്തതിനെ തുടർന്നുള്ള പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ, അസാധാരണ ഇടപെടലുമായി ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ സി.പി.രാധാകൃഷ്ണൻ. സഭയിൽ എത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ആഭ്യന്തരമന്ത്രി അമിത് ഷായെ അറിയിക്കാൻ പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജുവിനോടു ചെയർമാൻ അഭ്യർഥിച്ചു. സഭയിൽ ഏതു മന്ത്രി മറുപടി പറയണമെന്നു പ്രതിപക്ഷനേതാവിനു നിർദേശിക്കാൻ സാധിക്കില്ലെന്നു പറഞ്ഞ് റിജിജു പ്രതിരോധിക്കാൻ ശ്രമിച്ചപ്പോഴും ചെയർമാൻ ഇടപെട്ടു.
പ്രതിപക്ഷ നേതാവിന്റേതു നിർദേശമല്ല,അഭ്യർഥനയാണെന്നും അതു പ്രതിപക്ഷത്തിന്റെ വികാരമാണെന്നും ചെയർമാൻ മന്ത്രിയെ ഓർമപ്പെടുത്തി. സഭാനടപടികൾ തടസ്സപ്പെടുത്തരുതെന്നു പ്രതിപക്ഷത്തോട് അഭ്യർഥിച്ച ചെയർമാൻ, പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ ബഹളംവയ്ക്കരുതെന്ന് ഭരണപക്ഷത്തോടും കർശനമായി നിർദേശിച്ചു.വിദ്യാർഥി പ്രതിഷേധത്തെ പെല്ലറ്റ് ഗൺ ഉൾപ്പെടെ ഉപയോഗിച്ചു ക്രൂരമായി നേരിട്ടതിനെക്കുറിച്ച് അമിത് ഷാ പാർലമെന്റിൽ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ദിവസങ്ങളായി ഇരുസഭകളിലും പ്രതിഷേധിക്കുകയാണ്.
ഇതുകാരണം ബില്ലുകൾ ചർച്ചയില്ലാതെ പാസാക്കേണ്ടി വരികയും ചോദ്യോത്തര വേളയും ശൂന്യവേളയും തടസ്സപ്പെടുകയും ചെയ്യുന്നു.വാക്പോരിനിടെ റൂൾ ബുക്ക് ഉദ്ധരിച്ചു റിജിജു വിമർശിച്ചതാണ്പ്രതിപക്ഷത്തെ ഇന്നലെ കൂടുതൽ പ്രകോപിതരാക്കിയത്. ‘‘ഒരേ വിഷയം എല്ലാ ദിവസവും ഉന്നയിക്കാൻ സാധിക്കില്ല. സഭയിലെ പുതിയ അംഗമെന്ന നിലയിൽ കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് ഉൾപ്പെടെ ആദ്യ പ്രസംഗം നടത്താൻ സാധിച്ചിട്ടില്ല’’– മന്ത്രി പറഞ്ഞു. റിജിജുവിൽനിന്നു ചട്ടം പഠിക്കേണ്ടതില്ലെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മറുപടി പറഞ്ഞു.
ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയും സഭയിലെത്തണം. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലാണു ചോദ്യമുയർത്തുന്നതെന്നും ചർച്ചയ്ക്കു തയാറാണെന്നും ഖർഗെ പറഞ്ഞു.
https://www.facebook.com/Malayalivartha

























