വിവാഹ മോചനം ഉറപ്പിച്ച് കോടതി വളപ്പിലെത്തി!! അവസാന അഞ്ചുമിനുറ്റിൽ ട്വിസ്റ്റ്.. വിജയിയെ ഒഴിവാക്കുന്നില്ല.. ആ തീരുമാനത്തിലേക്ക് സംഗീത സ്വർണലിംഗം.. അടുത്ത നീക്കം!

തമിഴ് മക്കളുടെ തലൈവന്റെ പേരിൽ വരുന്ന ഏറ്റവും വലിയ വിമർശനങ്ങളിലൊന്നാണ് സംഗീതയുമായുള്ള വിവാഹ മോചനം. ജനങ്ങളുടെ വേദന അവർ പറയാതെ തന്നെ മനസ്സിലാക്കുന്ന വിജയ്ക്ക് എന്ത് കൊണ്ട് അവരുടെ കൂടെ ഇല്ലായ്മയിൽ പോലും താങ്ങായ് കൂടെ നിന്ന സംഗീതയെ മനസ്സിലാക്കാൻ സാധിച്ചില്ല എന്നത് തന്നെ അതിന് കാരണം.. തമിഴകത്തെ ഒന്നടങ്കം ഞെട്ടിപ്പിച്ച ഒന്നാണ് സംഗീതയുടെ വിവാഹ ഹർജി. തന്റെ ഭർത്താവിന് അഥവാ വിജയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ആ പരാതി.. ഇതോട് കൂടെ ആ നടി തൃഷയാണെന്നുള്ള ആക്ഷേപം ശക്തമായി. ഒടുവിൽ സംഗീതയും വിജയും വേർപിരിയുന്നു എന്ന് ഉറപ്പിച്ചു ആരാധകർ. എന്നാൽ ദാ അവിടേയും ട്വിസ്റ്റ്.
തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി പിൻവലിച്ചു എന്നാണ് വിവരം. ഇരുവരുടെയും വിവാഹമോചന ഹർജി കഴിഞ്ഞ ദിവസം ചെങ്കൽപ്പേട്ട് കുടുംബകോടതി പരിഗണിച്ചിരുന്നു. ഹർജിയിൽ വാദം കേൾക്കുന്നതിനിടെ തനിക്ക് വിവാഹമോചനം വേണ്ടെന്ന തീരുമാനം സംഗീത കോടതിയെ അറിയിച്ചു.ഹർജി പിൻവലിക്കുകയാണെന്നും സംഗീത വ്യക്തമാക്കി. ലണ്ടനിൽ ആയതിനാൽ ഓൺലൈനിലൂടെയാണ് സംഗീത കോടതി നടപടികളുടെ ഭാഗമായത്. ജൂണ്‍ 15ന് കോടതി ഹർജി പരിഗണിച്ചെങ്കിലും ഇരുവിഭാഗവും ഹാജരാകാതിരുന്നതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
അതേ സമയം നിയമസഭ സമ്മേളനം നടക്കുന്നതിനാൽ വിജയ് ഇത്തവണയും കോടതിയിൽ എത്തിയിരുന്നില്ല. സമ്മേളനത്തിൽ പങ്കെടുക്കേണ്ടതിനാൽ ഹാജരാകാൻ ആവില്ലെന്ന് വിജയ്‌യുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
2025 ഡിസംബർ 23നാണ് സംഗീത വിജയ്‌ക്കെതിരെ ചെങ്കൽപ്പേട്ട് ജില്ലാ കോടതിയിൽ വിവാഹമോചന ഹർജി നൽകിയത്. പിന്നീട് കേസ് കുടുംബകോടതിയിലേക്ക് മാറ്റുകയും വാദം തുടരുകയുമായിരുന്നു.
https://www.facebook.com/Malayalivartha

























