മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം. ദേശീയ ജല വൈദ്യുത കോപ്പറേഷൻ മുൻ സിഎംഡി ബൽരാജ് ജോഷി അധ്യക്ഷനായ സമിതി ഇന്നലെ അണക്കെട്ടിൽ ആദ്യഘട്ട പരിശോധന നടത്തിയിട്ടുണ്ടായിരുന്നു.
എന്നാൽ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച് ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന വേണമെന്നാണ് കേരളം ആവശ്യപ്പെടുക. വിദഗ്ധ സമിതിയുടെ യോഗത്തിലാണ് കേരളം ഈ ആവശ്യം ഉന്നയിക്കുക.
കേരള- തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി വിദഗ്ധ സമിതി ഇന്ന് ചർച്ച നടത്തുന്നുണ്ട്. അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമോയെന്നത് ചർച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്ന് സമിതി അധ്യക്ഷൻ . സുരക്ഷയുമായി ബന്ധപ്പെട്ട എല്ല ഘടകങ്ങളും പരിശോധിക്കുകയും റിപ്പോർട്ട് 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് സമർപ്പിക്കുമെന്നും ബൽരാജ് .
ഇന്നലെ അണക്കെട്ടിലെത്തിയ വിദഗ്ധ സംഘം, പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പിൽ വേ എന്നിവിടങ്ങളിലെല്ലാം വിശദമായ പരിശോധന നടത്തി. പ്രധാന അണക്കെട്ടിൽ നടത്തിയ അറ്റകുറ്റപ്പണികൾ, ഗാലറിയിൽ സ്ഥാപിച്ച ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത, സ്വീപ്പേജ് വെള്ളത്തിന്റെ അളവ്, സ്പിൽവേ ഷട്ടറുകൾ തുടങ്ങിയവയെല്ലാം വിദഗ്ധ സംഘം പരിശോധിച്ചിട്ടുണ്ടായിരുന്നു. സമിതിയിൽ കേരളത്തിന്റെ പ്രതിനിധി ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസാണ്.
https://www.facebook.com/Malayalivartha

























