ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും. ഇ.ഒ.എസ്.05 എന്ന ഭൂനിരീക്ഷണ ഉപഗ്രഹമാണ് വിക്ഷേപിക്കുന്നത്. ജി.എസ്.എൽ.വിമാർക്ക് 2 എഫ്.17 റോക്കറ്റ് ഉപയോഗിച്ചാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവൻ റോക്കറ്റ് നിലയത്തിൽ നിന്നുള്ള വിക്ഷേപണം.
വർഷത്തിൽ കുറഞ്ഞത് 6 വിക്ഷേപണങ്ങൾ നടത്തിയിരുന്നിടത്ത് കഴിഞ്ഞ എട്ടു മാസത്തിനിടെ ഒരു വിക്ഷേപണവും ഐ.എസ്.ആർ.ഒ നടത്തിയില്ല.
പി.എസ്.എൽ.വിയുടെ രണ്ട് വിക്ഷേപണങ്ങൾ തുടർച്ചയായി പരാജയപ്പെട്ടതോടെ, കേന്ദ്രാനുമതിയോടെ ഇനി വിക്ഷേപണങ്ങൾ നടത്തിയാൽ മതിയെന്ന വ്യവസ്ഥ വരികയുണ്ടായി. അതോടെയാണ് ,വിക്ഷേപണങ്ങൾ നിർത്തി വച്ചത്. കഴിഞ്ഞ വർഷം മേയ് 18നും പി.എസ്.എൽ.വി റോക്കറ്റുപയോഗിച്ചുള്ള വിക്ഷേപണം പരാജയപ്പെട്ടിട്ടുണ്ടായിരുന്നു. എൻ.വി.എസ്.03 എന്ന മറ്റൊരു ഗതിനിർണ്ണയ ഉപഗ്രഹവും വെള്ളിയാഴ്ച വിക്ഷേപണത്തിന് സജ്ജമാക്കി നിർത്തിയിട്ടുണ്ട്.
ഇ.ഒ.എസ്.വിക്ഷേപണം വിജയിച്ചാൽ നവംബറോടെ അടുത്ത വിക്ഷേപണം നടത്തുന്നതാണ്. 2021ൽ വിക്ഷേപണത്തിനിടെ ബഹിരാകാശത്ത് നഷ്ടമായ ജിസാറ്റ് 1എ ഉപഗ്രഹത്തിന് പകരമായാണ് ഇപ്പോൾ ഇ.ഒ.എസ്.05 വിക്ഷേപിക്കുക. പ്രധാന ലക്ഷ്യം പ്രതിരോധ ആവശ്യങ്ങളാണ്. ദുരന്തനിവാരണം. കാലാവസ്ഥാ നിരീക്ഷണം, കാർഷിക,ജലലഭ്യതാ ആവശ്യങ്ങൾ എന്നിവയ്ക്കും പ്രയോജനപ്പെടുത്തും. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ.യുടെ മേൽനോട്ടത്തിൽ നിർമ്മിച്ച ഉപഗ്രഹമാണിത്.
"
https://www.facebook.com/Malayalivartha

























