സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കാനായി മന്ത്രിസഭായോഗം പി.എസ്.സിയോട് ശുപാർശ ചെയ്തു. അധികാരമേറ്റെടുത്തപ്പോൾ, ഓഗസ്റ്റ് 31നകം റദ്ദാവുന്ന എല്ലാ പി.എസ്.സി.റാങ്ക് ലിസ്റ്റുകളുടേയും കാലാവധി നവംബർ 30വരെ നീട്ടിയിട്ടുണ്ടായിരുന്നു.
സെപ്തംബർ, ഒക്ടോബർ,നവംബർ മാസങ്ങളിൽ കാലാവധി തീരുന്ന പ്രീ പ്രൈമറി,പ്രൈമറി,ഹൈസ്‌കൂൾ, ഹയർസെക്കൻഡറി അദ്ധ്യാപകറാങ്ക് പട്ടികകളുടെ കാലാവധിയാണ് ദീർഘിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. സെൻസസ് ഡ്യൂട്ടി,ബി.എൽ.ഒ ചുമതലകൾ
,അന്തർജില്ലാ സ്ഥലംമാറ്റത്തിലുണ്ടായ കാലതാമസം, തസ്തിക നിർണയം വൈകൽ, ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതിലുള്ള കാലതാമസം തുടങ്ങിയ കാരണങ്ങളാൽ മതിയായ നിയമനങ്ങൾ നടന്നിരുന്നില്ല.
കാലാവധി നീട്ടുമ്പോഴും ഒഴിവുകളിൽ കാര്യമായ വർദ്ധനയില്ലാത്തതാണ് ഉദ്യോഗാർത്ഥികളെ വലയ്ക്കുന്നത്. കാലാവധി നീട്ടിയവയിൽ പലതും ജില്ലാതല റാങ്ക് ലിസ്റ്റുകളാണ്. നിയമനം ഉറപ്പില്ല. കൊല്ലം ജില്ലയിൽ യു.പി വിഭാഗത്തിൽ 30, എൽ.പി.വിഭാഗത്തിൽ 58 എന്നിവങ്ങനെയാണ് ഒഴിവുകളുള്ളത്. ഓരോന്നിലും ഇരുന്നൂറോളംപേർ റാങ്ക് പട്ടികയിലുണ്ട്.
എന്നാൽ വിദ്യാർത്ഥികളുടെ കണക്കെടുത്തപ്പോൾ യു.പിയിൽ 59, എൽ.പിയിൽ 69 അദ്ധ്യാപക തസ്തിക കുറഞ്ഞു. പുറത്തായ അത്രയും അദ്ധ്യാപകർക്ക് പുതിയ ഒഴിവുകളിൽ നിയമനം നൽകേണ്ടതായിവരും. ഇത്തരത്തിൽ സംസ്ഥാനത്തൊട്ടാകെ 850 അദ്ധ്യാപക തസ്തികകൾ അധികമുണ്ട് . ഇവർക്ക് നിയമനം നൽകിയിട്ടേ റാങ്ക് പട്ടികയിൽ നിന്ന് നിയമനം നടത്താനാകുകയുള്ളൂ.
"
https://www.facebook.com/Malayalivartha

























