മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..

നേപ്പാളിലെ ഹിമാലയൻ പ്രളയദുരന്തത്തിന്റെ ആഘാതം ഇപ്പോൾ ഇന്ത്യൻ അതിർത്തി കടന്ന് വടക്കൻ ബിഹാറിലും വലിയ ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. നേപ്പാളിലെ തൃശൂലി നദി വഴി ഗന്ധക്, കോസി നദികളിലൂടെ ഒഴുകിയെത്തുന്ന അപൂർവ്വ ഇനം ഭീമൻ മത്സ്യങ്ങൾ ജനങ്ങൾക്കിടയിൽ വലിയ ഭീതി പടർത്തുന്നു.പ്രളയജലത്തോടൊപ്പം ഒഴുകിവന്ന ഈ മീനുകളെ പിടികൂടി പാകം ചെയ്തു കഴിച്ച നിരവധി പേർക്ക് അതിർത്തി ജില്ലകളിൽ ഇതിനകം തന്നെ ഗുരുതരമായ ഭക്ഷ്യവിഷബാധയേറ്റതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ചത്ത മൃഗങ്ങളുടെ അവശിഷ്ടങ്ങളിലൂടെയും മലിനമായ ചെളിയിലൂടെയും കിലോമീറ്ററുകൾ സഞ്ചരിച്ചെത്തുന്ന ഈ മത്സ്യങ്ങളിൽ മാരകമായ ബാക്ടീരിയകളും വൈറസുകളും ഫംഗസുകളും അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്ന് ബിഹാർ ഫിഷറീസ്-ആരോഗ്യ വകുപ്പുകൾ കടുത്ത മുന്നറിയിപ്പ് നൽകുന്നു.
https://www.facebook.com/Malayalivartha

























