എട്ട് വിദ്യാർത്ഥികളുടെ മരണം.. ട്രിപ്പ് പോയത് തങ്ങളെ അറിയിക്കാതെയാണെന്ന് കോളേജ് അധികൃതർ..അവസാന ട്രിപ്പ് മരണത്തിലേക്ക് എന്നറിയാതെ അവർ ഒരുമിച്ച്..പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ..

കയ്‌പ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ച് എട്ട് വിദ്യാർത്ഥികൾ മരിച്ചതിന്റെ നടുക്കത്തിലാണ് നാട്ടുകാർ.എട്ടു ജീവനുകള്‍ നിരത്തില്‍ കുരുതികൊടുത്ത കയ്പമംഗലത്തെ വാഹനാപകടത്തില്‍ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യം ശക്തമാകുന്നു. കൃത്യമായ മുന്നറിയിപ്പുകളില്ലാതെ നിര്‍മ്മാണ മേഖലകള്‍ അനാഥമാക്കിയ അധികൃതരുടെ ക്രിമിനല്‍ അനാസ്ഥയാണ് അതിദാരുണമായ ഈ ദുരന്തത്തിന് വഴിവെച്ചത്.
വിനോദയാത്രയ്ക്കായി കേരളത്തിലെത്തിയ ദിണ്ടിഗലിലെ പിഎസ്എൻഎ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളാണ് മരിച്ചത്. എന്നാൽ ഇവർ ട്രിപ്പ് പോയത് തങ്ങളെ അറിയിക്കാതെയാണെന്ന് കോളേജ് അധികൃതർ പറയുന്നു. പുലർച്ചെ കേരള പൊലീസ് വിളിച്ചപ്പോഴാണ് അപകടവിവരം അറിഞ്ഞത്. അവധിക്കാലമായതിനാൽ വിദ്യാർത്ഥികൾ ട്രിപ്പ് പ്ളാൻ ചെയ്ത് പോയതാകാമെന്നും അധികൃതർ വ്യക്തമാക്കി.പനമ്പിക്കുന്ന് സെന്ററിൽ വെള്ളിയാഴ്‌ച രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്. സേലം സ്വദേശി വിശ്വ (20), ദിണ്ടിഗൽ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20),
മധുര സ്വദേശി പ്രസന്ന (20), ദിണ്ടിഗൽ സ്വദേശി യുവസഞ്ജിത് (20) സേലം സ്വദേശിയായ വിശ്വ വി (20),ഡിണ്ടികൽ സ്വദേശിയായ ജോഷ്വ (20) എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.സന്തോഷ് കോളേജ് ഹോസ്റ്റലിലാണ് നിൽക്കുന്നത്. വീട്ടിൽ പോയതിനുശേഷമാണ് ട്രിപ്പ് പോയതെന്ന് കോളേജ് അധികൃതർ അറിയിച്ചു. അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സംഭവസ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. കോളേജ് അധികൃതരും പോകുന്നുണ്ട്.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്തെടുത്തത്. എല്ലാവരും സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടിരുന്നു.വാഹനാപകടത്തിന് കാരണം അമിതവേഗതയും അപകടകരമായ അനധികൃത പാർക്കിങ്ങുമാണെന്ന് മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവസ്ഥലത്ത് പരിശോധന നടത്തിയ ഉദ്യോഗസ്ഥർ, ശാസ്ത്രീയമായ പഠനവും വിലയിരുത്തലുകളും നടത്തുമെന്ന് അറിയിച്ചു. ദേശീയപാതയിലെ ഡിവൈഡറുകൾ മറയ്ക്കുന്ന രീതിയിൽ ചരക്കുലോറി അലക്ഷ്യമായി നിർത്തിയിട്ടതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ്
മോട്ടോർ വാഹന വകുപ്പ് പ്രാഥമികമായി വിലയിരുത്തുന്നത്.ഡ്രൈവറുടെ പിഴവിനേക്കാള്‍ ദേശീയപാത അധികൃതരുടെ കൊടിയ അനാസ്ഥയാണ് ഈ അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. ദേശീയപാതയുടെ ഒന്നാം ട്രാക്കില്‍, അതും അതിവേഗത്തില്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്ന സ്പീഡ് ട്രാക്കിലാണ് ഒരു ചരക്കുലോറി യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ അലക്ഷ്യമായി നിര്‍ത്തിയിട്ടിരുന്നത്.ഗതാഗതം വഴിതിരിച്ചുവിടുന്ന ഡൈവേര്‍ഷന്‍ മേഖലയായിട്ടും ഇവിടെ യാതൊരുവിധ മുന്നറിയിപ്പ് ബോര്‍ഡുകളും അധികൃതര്‍ സ്ഥാപിച്ചിരുന്നില്ല എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. വഴിതിരിയേണ്ട സ്ഥലമാണെന്ന് യാത്രികര്‍ക്ക് മനസ്സിലാക്കാനുള്ള റിഫ്‌ലക്ടറുകളോ വെളിച്ചമോ ഇല്ലാത്തത് ഈ അപകടത്തെ ഒരു ഭരണഘടനാപരമായ കൊലപാതകമാക്കി മാറ്റുന്നു.
https://www.facebook.com/Malayalivartha


























