Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

മണിയുടെ മരണത്തില്‍ സത്യം കണ്ടെത്താന്‍ പോലീസിന് കഴിയാത്തത് എന്ത്‌കൊണ്ട്? പോലീസ് ആരേയാണ് രക്ഷിക്കാന്‍ ശ്രമിക്കുന്നത്?

13 JULY 2016 10:50 AM IST
മലയാളി വാര്‍ത്ത.

കലാഭവന്‍ മണിയുടേത് കൊലപാതകമെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് മണിയുടെ കുടുംബം. പക്ഷെ ഈ കേസില്‍ ഒരു അന്വേഷണവും നടക്കുന്നില്ല. മണിയുടെ മരണത്തില്‍ സത്യം കണ്ടെത്താന്‍ ജിഷാ വധക്കേസിലെ പ്രതിയെ പിടിച്ച പൊലീസിന് യാതൊരു താല്‍പ്പര്യവുമില്ല. കലാഭവന്‍ മണിയുടെ ദുരൂഹ മരണം ആത്മഹത്യയാകാമെന്ന വാദത്തിലേക്ക് പൊലീസിന്റെ പോക്ക്. സിബിഐയ്ക്ക് വിടാനുള്ള തീരുമാനം പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പ്രഖ്യാപിച്ചെങ്കിലും അതും ഒരിടത്തും എത്തിയിട്ടില്ല. ഇത് കലാഭവന്‍ മണിയുടെ കുടുംബത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. ആത്മഹത്യക്കാണ് സാധ്യതയെന്ന നിഗമനത്തില്‍ സംസ്ഥാന പൊലീസിന്റെ അന്വേഷണം അവസാനിപ്പിക്കാനും സിബിഐക്ക് വിടാനും ഒരുങ്ങുമ്പോഴാണ് മരണ കാരണം വിഷ മദ്യമാണെന്ന ഹൈദരാബാദിലെ ലാബിലെ റിപ്പോര്‍ട്ട് പുറത്തു വന്നത്. ഈ സാഹചര്യത്തിലാണ് തൃശൂര്‍ റൂറല്‍ എസ്പി ആര്‍. നിശാന്തിനിക്ക് ചുമതല നല്‍കി തുടരന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ പുതിയ അന്വേഷണസംഘം ഇതുവരെ ചുമതല ഏറ്റിട്ടില്ല. ഇതുവരെ കേസ് അന്വേഷിച്ച എസ്പി പി.എന്‍. ഉണ്ണിരാജയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ പലരും പെരുമ്പാവൂര്‍ ജിഷ വധക്കേസ് അന്വേഷിക്കുന്ന തിരക്കിലായിരുന്നു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ മണിയെ കൊലപ്പെടുത്തിയതാണെന്ന ആരോപണം ശക്തമാക്കി സഹോദരനും മറ്റും രംഗത്ത് വന്നു. ഇതത്തേുടര്‍ന്നാണ് മണിയുടെ സുഹൃത്തുക്കളെ നുണപരിശോധനക്ക് വിധേയരാക്കാനും തുടരന്വേഷണത്തിനും പൊലീസ് തീരുമാനിച്ചത്. നുണപരിശോധനക്ക് സമ്മതമാണെന്ന് മണിയുടെ സുഹൃത്തുക്കള്‍ പൊലീസിനെ അറിയിക്കുകയും ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഇതിനുള്ള അപേക്ഷ പൊലീസ് നല്‍കുകയും ചെയ്‌തെങ്കിലും പിന്നീട് കാര്യങ്ങള്‍ നിശ്ചലമായി. ഇതിന് പിന്നില്‍ ഉന്നത ഇടപടെല്‍ ഉണ്ടെന്ന ആരോപണവും സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ മണിയുടെ കുടുംബത്തെ അവഹേളിക്കുന്ന തരത്തില്‍ കാര്യങ്ങളെത്തിയിട്ടും പൊലീസ് നിഷ്‌ക്രിയമായി തുടരുന്നു.
ഹൈദരാബാദിലെ ലാബിലെ റിപ്പോര്‍ട്ടില്‍ വിഷ മദ്യത്തിന്റെ സാധ്യത വ്യക്തമായിരുന്നു. ഇതിന് മുമ്പാണ് സിബഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറായത്. എന്നാല്‍ കൊലപാതക സാധ്യതയിലേക്ക് കാര്യങ്ങളെത്തിയപ്പോള്‍ ഒളിച്ചു കളി തുടങ്ങി. സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ചു. എന്നാല്‍ ആരും ഒന്നും ചെയ്തില്ല. കീടനാശിനിയാണ് മരണ കാരണമായതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വന്നതോടെയാണ് മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ടത്. എന്നാല്‍, എങ്ങനെ കീടനാശിനി അകത്തുചെന്നുവെന്ന് അന്വേഷിക്കണമെന്ന ആവശ്യം അന്വേഷണസംഘം അവഗണിക്കുകയായിരുന്നു.
ഇതിനിടെ, മണിയുടെ സഹോദരന്‍ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ പറഞ്ഞ ആരോപണങ്ങളോട് മറുപടിയില്ലാതെ സിബിഐക്ക് വിടാനുള്ള നടപടിയിലാണെന്ന ഒറ്റവരി വിശദീകരണം പൊലീസ് നല്‍കിയത് കമീഷന്‍ തള്ളിയിരുന്നു. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും പ്രതിസന്ധിയിലേക്കാണ് കലാഭവന്‍ മണിയുടെ മരണത്തിലെ പൊലീസ് അന്വേഷണം. യുഡിഎഫ് മാറി ഇടതുപക്ഷം അധികാരത്തിലെത്തുമ്പോള്‍ എല്ലാം ശരിയാകുമെന്ന് മണിയുടെ കുടുംബം കരുതി. എന്നാല്‍ പിണറായി സര്‍ക്കാരും വേണ്ടതൊന്നും ചെയ്യുന്നില്ലെന്നാണ് മണിയുടെ കുടുംബത്തിന്റെ ഇപ്പോഴത്തെ പരാതി.
എത്രയും വേഗം കേസ് സിബിഐയ്ക്ക് വിട്ടില്ലെങ്കില്‍ ഇനിയും തെളിവുകള്‍ നശിക്കപ്പെടുമെന്ന് കലാഭവന്‍ മണിയുടെ കുടുംബം കരുതുന്നു. അതിനാല്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ ഈ ആവശ്യം വീണ്ടും ഉന്നയിക്കാനാണ് തീരുമാനം. അതും അംഗീകരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്ക് കാര്യങ്ങളെത്തുമെന്നാണ് കുടുംബം നല്‍കുന്ന സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (4 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (4 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (5 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (5 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (6 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (6 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends