Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

അഭിഭാഷകര്‍ അക്രമാസക്തരാകുന്നത് സഹപ്രവര്‍ത്തകനെ രക്ഷിക്കാനുള്ള വ്യഗ്രതയില്‍?

22 JULY 2016 11:02 AM IST
മലയാളി വാര്‍ത്ത

എറണാകുളം കോണ്‍വെന്റ് ജങ്ഷനിലെ കടയില്‍ ജോലിചെയ്യുന്ന യുവതി ഈമാസം 14ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ സ്‌റ്റേറ്റ്‌മെന്റ് ഇങ്ങനെ:

'രാത്രി 7.30ന് കടയിലെ ജോലികഴിഞ്ഞ് ഇറങ്ങിയ ഞാന്‍ കനാല്‍ റോഡിലൂടെ നടന്നുപോകുമ്പോള്‍ എതിരെ ഒരാള്‍ കടന്നുവന്നിരുന്നു. അയാള്‍ക്ക് കടന്നുപോകാന്‍, സെമിത്തേരിയുടെ എതിര്‍ വശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന് സമീപം ഒതുങ്ങിനിന്നു. കടന്നുപോകുംവഴി അയാള്‍ എന്റെ മാറില്‍ കടന്നുപിടിച്ച് അമര്‍ത്തി. എന്നിട്ട് കൂളായി നടന്നുപോയി.ഇതോടെ ഞാന്‍ 'കള്ളന്‍, കള്ളന്‍' എന്ന് വിളിച്ചുകൂവിയതോടെ ഇയാള്‍ ഓടി. എന്റെ കൂടെ ചില പെണ്‍കുട്ടികളും 'കള്ളന്‍ കള്ളന്‍' എന്ന് വിളിച്ച് ഓടിയതോടെ ഇയാള്‍ ഓടി എസ്പ്‌ളനേഡ് സെന്ററില്‍ കയറി. അവിടെയുള്ള ആണ്‍കുട്ടികള്‍ ചേര്‍ന്ന് ഇയാളെ പിടിച്ചുവെക്കുകയും ഞാന്‍ പൊലീസ് കണ്‍ട്രോള്‍ റൂം നമ്പറില്‍ വിളിച്ചുപറയുകയും ചെയ്തു'. 

തൊട്ടടുത്ത ദിവസം ഇതേ യുവതിക്ക് നൂറുരൂപ മുദ്രപ്പത്രത്തില്‍ രാജേഷ്, ഫെയ്‌സണ്‍ ജോസഫ് എന്നിവരെ സാക്ഷികളാക്കി ഇടപ്പള്ളി മാഞ്ഞൂരാന്‍ വീട്ടില്‍ സൈമണ്‍ മത്തായി എന്നയാള്‍ എഴുതിക്കൊടുത്ത സമ്മതപത്രത്തില്‍ പറയുന്നത് ഇങ്ങനെ: 'എന്റെ രണ്ടാമത്തെ മകന്‍ ധനേഷ്, 14.7.16ന് വൈകുന്നേരം 7.30ന് എറണാകുളം കോണ്‍വെന്റ് ജങ്ഷനില്‍വെച്ച് താങ്കളോട് ഐ.പി.സി 354ാം വകുപ്പ് പ്രകാരം ശിക്ഷ കിട്ടാവുന്ന കുറ്റം ചെയ്തിട്ടുണ്ട്. ആയതിന് സി.ആര്‍ നമ്പര്‍ 1590/16ാം നമ്പറായി സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ഞാനോ എന്റെ മക്കളോ ബന്ധുക്കളോ ഇനിമേല്‍ യാതൊരുവിധത്തിലും താങ്കളെ ശല്യപ്പെടുത്തില്ല'. (രണ്ടുവര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന, സ്ത്രീത്വത്തെ അപമാനിക്കുക എന്ന കുറ്റമാണ് ഐ.പി.സി 354ാം വകുപ്പ്). ഇതിനടുത്ത ദിവസം കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെ: ഈ കേസിലെ പ്രതിയായ ഗവ. പ്‌ളീഡറെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് ടിയാന്റെ സഹപ്രവര്‍ത്തകരും വീട്ടുകാരും ആവലാതിക്കാരിയെ ചെന്ന് കാണുകയും വാര്‍ത്തകേട്ട് പ്രതിയുടെ ഭാര്യ അത്മഹത്യക്ക് ശ്രമിച്ചെന്നും പ്രതിയുടെ കുട്ടിക്ക് കാന്‍സര്‍ ആണെന്നും മറ്റും പറഞ്ഞ് കുടുംബക്കാര്‍ ആവലാതിക്കാരിയെ സ്വാധീനിക്കുകയും കുട്ടിയുടെ ചികിത്സ സംബന്ധമായ വിവരങ്ങള്‍ സ്ത്രീയെ കാണിക്കുകയും ചെയ്തു. തുടര്‍ന്ന് കേസില്‍നിന്ന് പിന്മാറുന്നതിന് പലതവണ നിര്‍ബന്ധിച്ചപ്പോള്‍, പ്രതി ചെയ്ത തെറ്റ് സമ്മതിച്ച് എഴുതിത്തരുകയാണെങ്കില്‍ കോടതിയില്‍ പ്രതിയെ അറിയില്ലെന്ന് പറയാമെന്നും സമ്മതിച്ചിരുന്നു'. 

കോടതികളെ മറയാക്കി എറണാകുളത്തും തിരുവനന്തപുരത്തും അഭിഭാഷകര്‍ നടത്തുന്ന അഴിഞ്ഞാട്ടത്തതിന് വഴിവെച്ച സംഭവത്തിന്റെ സംസാരിക്കുന്ന തെളിവുകളാണിത്. ഇതില്‍ പറയുന്ന ധനേഷ് മാത്യു ഗവ. പ്‌ളീഡറാണെന്നുകൂടി ചേര്‍ക്കുന്നതോടെ അഭിഭാകര്‍ക്ക് ഈ വിഷയത്തിലുള്ള താല്‍പര്യം വ്യക്തമാകും.  കേസില്‍ പ്രതിയായ സഹപ്രവര്‍ത്തകനെ രക്ഷിക്കാനുള്ള വ്യഗ്രതയാണ് അഭിഭാഷകരുടെ അഴിഞ്ഞാട്ടത്തിന് വഴിവെച്ചത്. കള്ളക്കേസ് ആരോപണവുമായി അഭിഭാഷകര്‍ പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നെങ്കിലും, കേസ് രേഖകള്‍ പഠിച്ച അഡ്വക്കറ്റ് ജനറല്‍തന്നെ ഉപദേശിച്ചു; പരാതിയില്‍ കഴമ്പുണ്ടെന്ന്. ഇതോടെ പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉപേക്ഷിച്ച അഭിഭാഷകര്‍ പക്ഷേ, കഴിഞ്ഞ ചൊവ്വാഴ്ച 'ഈ കേസില്‍ അഭിഭാഷകര്‍ക്കിടയില്‍ ഭിന്നതയുണ്ട്' എന്ന കാര്യം വാര്‍ത്തയാക്കിയ മാധ്യമ പ്രവര്‍ത്തകനെ ഹൈകോടതിയില്‍വെച്ച് കൈയേറ്റംചെയ്തു. ഇത് ചോദ്യംചെയ്ത സഹപ്രവര്‍ത്തകരെ തെറിവിളിച്ചു. പ്രതിഷേധവുമായി എത്തിയ മറ്റ് മാധ്യമപ്രവര്‍ത്തകരെ കൂക്കിവിളിക്കുകയും ചെയ്തു.

ഇതോടെയാണ് ബുധനാഴ്ച ഹൈകോടതി പരിസരം സംഘര്‍ഷഭരിതമായത്. അന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെ അസഭ്യം പറയുകയും മീഡിയ റൂം ബലമായി പൂട്ടുകയും പ്രതിഷേധിച്ച മാധ്യമപ്രവര്‍ത്തകരെ ഓടിച്ച് മര്‍ദിക്കുകയും കാമറ തകര്‍ക്കുകയും ചെയ്തു.മാധ്യമപ്രവര്‍ത്തകരെ യാചകരായി ചിത്രീകരിച്ച് അവര്‍ക്കുമുന്നിലേക്ക് ചില്ലറത്തുട്ടുകള്‍ എറിഞ്ഞവര്‍ തന്നെയാണ് വ്യാഴാഴ്ച തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരെ 'നാലാം ലിംഗക്കാരെന്ന്' ചിത്രീകരിച്ച് പോസ്റ്റര്‍ പതിച്ചതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (14 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (32 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (40 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (44 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (1 hour ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (1 hour ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (2 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (6 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (7 hours ago)

Malayali Vartha Recommends