Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം പോളിംഗ് ബൂത്തിലേക്ക്; 75 മണ്ഡലങ്ങളിൽ സിപിഎം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ


പാലക്കാട് നിറയുന്ന പുഞ്ചിരി; രാഹുൽ മാങ്കൂട്ടത്തിലിന്റെ 'SMILE' പദ്ധതിയിലെ മൂന്നാമത്തെ വീടും യാഥാർത്ഥ്യമായി...


പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍.. പോലീസ് തന്ത്രപരമായി ബസ്സുകള്‍ കുറുകെയിട്ട് റോഡ് ബ്ലോക്ക് ചെയ്തതോടെ പ്രതികള്‍ക്ക് വഴിമുട്ടി..ടെ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സംഘം സ്ഥലം വളഞ്ഞു..


മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...


മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..

പഞ്ചാബ് മോഡലിന് ശേഷം വീണ്ടും ആര്‍ ബാലകൃഷ്ണപിള്ള രംഗത്ത് , ന്യൂനപക്ഷ മത വിഭാഗങ്ങളെ കണക്കിന് പരിഹസിച്ചു കൊണ്ട് നടത്തിയ പ്രസംഗം വിവാദത്തിലേക്ക്

01 AUGUST 2016 10:01 AM IST
മലയാളി വാര്‍ത്ത

പാടത്തു പണി വരമ്പത്തു കൂലിക്കു ശേഷം ആര്‍ ബാലകൃഷ്ണ പിള്ളയുടെ പ്രസംഗവും വിവാദത്തിലേക്ക്. ന്യൂനപക്ഷ മതവിഭാഗങ്ങളെ കണക്കിന് പരിഹസിച്ചു കൊണ്ട് ആര്‍ ബാലകൃഷ്ണ പിള്ള രംഗത്ത്.പയ്യന്നൂരില്‍ കോടിയേരി ബാലകൃഷ്ണന്‍ പാടത്തു പണി വരമ്പത്തു കൂലി എന്ന പരാമര്‍ശത്തോടെ നടത്തിയ പ്രസംഗം വിവാദമായതിനു ശേഷം പുതിയ പ്രസംഗ വിവാദത്തില്‍ പെട്ടിരിക്കുകയാണ് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര്‍.ബാലക്യഷ്ണ പിള്ള. എതിര്‍ക്കാന്‍ വരുന്നവരാരായാലും ശക്തമായി നേരിടണമെന്നും നേരിടാന്‍ വന്നാല്‍ വന്നപോലെ തീരിച്ചു പോകരുതെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗം കഴിഞ്ഞ ദിവസങ്ങളില്‍ വിവാദമായിരുന്നു, ഇതിനു പിന്നാലെ ന്യൂന പക്ഷ മത വിഭാഗങ്ങളെ വിമര്‍ശിച്ചു കൊണ്ട് ആര്‍ ബാലകൃഷ്ണ പിള്ള നടത്തിയ പ്രസംഗവും വിവാദത്തിലേക്ക്.

മുസ്ലിം പള്ളിയിലെ ബാങ്ക് വിളിയെക്കുറിച്ചും, ശബരിമലയുമായ ബന്ധപ്പെട്ടു നില്‍ക്കുന്ന വിഷയത്തെക്കുറിച്ചും പുതിയ പള്ളികള്‍ പണിയുന്ന കാര്യത്തെക്കുറിച്ചും ബാലകൃഷ്ണ പിള്ള പത്തനാപുരം കമുകുംചേരിയില്‍ നടത്തിയ പ്രസംഗമാണ് വിവാദമായിരിക്കുന്നത്.

പ്രസംഗത്തിന്റെ പേരില്‍ ഇതിന് മുമ്പും പിള്ള പ്രതിസ്ഥാനത്ത് ആയിട്ടുണ്ട്. മന്ത്രി സ്ഥാനം പോയതിനു കാരണവും നേരത്തെ നടത്തിയ വിവാദ പ്രസംഗമായിരുന്നു. മദനിയുടെ മോചനത്തിനായി പിഡിപി സംഘടിപ്പിച്ച യോഗത്തിലെ പ്രസംഗവും വിവാദമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനെയെല്ലാം കടത്തി വെട്ടി മതങ്ങള്‍ക്കെതിരെയും മതങ്ങള്‍ നടത്തി വരുന്ന ആചാരങ്ങലേക്കെതിരെയും നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായിരിക്കുന്നത്.

തിരുവനന്തപുരത്ത് പോയാല്‍ താന്‍ പാര്‍ട്ടി ഓഫീസിലാണ് താമസിക്കുന്നത്. നായയുടെ കുര പോലെ തന്നെ അഞ്ച് നേരവും അടുത്തൊരു പള്ളിയില്‍ ബാങ്ക് വിളി ഉള്ളത് കാരണം ശരിക്കുറങ്ങാന്‍ പോലും സാധിക്കാറില്ല. ബാങ്ക് വിളിക്കുമ്പോള്‍ സമീപത്തെ മറ്റ് ദേവാലയങ്ങളിലെ മൈക്ക് ഓഫാക്കി കൊടുക്കണമെന്നുള്ളതാണ് രീതി. പണ്ട് ഒരു പ്രദേശത്ത് ഒരു ക്രിസ്ത്യന്‍ പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാലിന്ന് പത്ത് മുസ്ലീങ്ങളോ ക്രൈസ്തവരോ ഒരിടത്ത് താമസിച്ചാല്‍ അവര്‍ അവിടെ പള്ളി പണിയും. ഇന്ന് എവിടെ നോക്കിയാലും പള്ളികളെ കാണാനുള്ളൂ എന്ന് അദ്ദേഹം വിമര്‍ശിച്ചു.

വിശ്വാസത്തിന് വേണ്ടി കഴുത്തറുക്കുകയാണിപ്പോഴെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. ശബരിമല വിഷയത്തില്‍ തന്ത്രിമാരും ആചാര്യന്മാരും പറഞ്ഞ കാര്യം ശരിയല്ലെന്ന് ജഡ്ജി കുര്യന്‍ തോമസ് പറഞ്ഞാല്‍ അതും ശരിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പത്തനാപുരം എംഎല്‍എയായ കെബി ഗണേശ് കുമാറിനെ മന്ത്രിയാക്കാത്ത സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ള നീക്കമായും ഇതിനെ വിലയിരുത്തുന്നുനണ്ട്. ന്യൂനപക്ഷത്തെ വികാരപ്പെടുത്തി ഭൂരിപക്ഷക്കാരെ കൈയിലെടുക്കാനുള്ള നീക്കമാണ് പിള്ള നടത്തുന്നതെന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. ഈ സാഹചര്യത്തില്‍ പിള്ളയ്ക്ക് എതിരെ പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ കേസെടുക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും പരാതി കിട്ടിയല്‍ കരുതലോടെ തീരുമാനം എടുക്കാനാണ് പൊലീസിന്റെ നീക്കം. ഓഡിയോ അനൗദ്യോഗികമായി പോലീസ് പരിശോധിച്ചു വരികയാണ്.

മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിന് ഇടയാക്കിയ പഞ്ചാബ് മോഡല്‍ പ്രസംഗം ശരിയായിരുന്നുവെന്ന് പിള്ള ഈയിടെയും പറഞ്ഞിരുന്നു. കോച്ച് ഫാക്ടറിക്കായി പഞ്ചാബിനെപ്പോലെ കേരളവും തുടങ്ങണമെന്നാണ് താന്‍ പറഞ്ഞത്. അന്ന് ആ പ്രശ്നത്തില്‍ കെ കരുണാകരനും കെഎം മാണിയും തന്നെ ബലിയാടാക്കുകയാണുണ്ടായതെന്നും വിശദീകരിച്ചിരുന്നു. ആ മുദ്രാവാക്യം ഏറ്റെടുത്തിരുന്നെങ്കില്‍ ഇന്ന് കേരളം കേരളാ കോണ്‍ഗ്രസ് ഭരിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പലസംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ട്ടികള്‍ വളര്‍ന്ന സാഹചര്യത്തില്‍ അന്നത്തെ നിലപാട് ശരിയാണെന്ന് ഇപ്പോള്‍ വ്യക്തമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുമായി അവിഹിതബന്ധം ആരോപിച്ച് നടുറോഡില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (3 hours ago)

ധ്യാനും വിഷ്ണുവും ഒന്നിക്കുന്ന 'ഭീഷ്മര്‍' മാര്‍ച്ച് 20ന് തിയറ്ററുകളില്‍ എത്തും  (4 hours ago)

ബോളിവുഡ് താരങ്ങള്‍ അധോലോകത്തിന്റെ സമ്മര്‍ദം അനുഭവിച്ചിരുന്നതായി ഫറാ ഖാന്‍  (5 hours ago)

കരൂര്‍ ദുരന്തത്തില്‍ വിജയ്‌യെ സിബിഐ ചോദ്യംചെയ്യുന്നത് ഏഴുമണിക്കൂര്‍ നീണ്ടു  (5 hours ago)

ദുര്‍ഭരണം അവസാനിക്കാന്‍ 26 ദിവസം മാത്രമെയുള്ളൂ എന്ന് വി.ഡി.സതീശന്‍  (5 hours ago)

എന്‍സിപി സ്ഥാനാര്‍ഥികളില്‍ തീരുമാനമായില്ല  (5 hours ago)

എംഎസ്എഫ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ജി.സുധാകരൻ...  (5 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

കോണ്‍ഗ്രസില്‍ നിന്ന് നാല് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ സാദ്ധ്യത  (5 hours ago)

ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്  (6 hours ago)

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും  (6 hours ago)

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്  (6 hours ago)

പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുത്; വിശദീകരണവുമായി ടിവികെ  (6 hours ago)

ട്രെയിനിലെ കോച്ചിനുള്ളിൽ നിന്നുള്ള ഒരു തല്ലാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്  (6 hours ago)

വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി...സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു..  (6 hours ago)

Malayali Vartha Recommends