Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...


ഇത് കേസാക്കിയാൽ നാറും! ജിജി മാരിയോ മദ്യ ലഹരിയിൽ ഭർത്താവിനെ കുത്തി കൊല്ലാൻ ശ്രമിച്ചുവെന്ന് മാധ്യമങ്ങളിൽ വാർത്ത വരും: കുട്ടികളെ ഓർത്ത് കേസാക്കണ്ട എന്നവർ പറഞ്ഞു: ജിജിയുടെ വഴിവിട്ട ജീവിതവും, സാമ്പത്തിക തട്ടിപ്പുകളും: ആ വീഡിയോ പുറത്ത് വിട്ട് മാരിയോ ജോസഫ്...

പഞ്ചാബ് മോഡലിന് ശേഷം വീണ്ടും ആര്‍ ബാലകൃഷ്ണപിള്ള രംഗത്ത് , ന്യൂനപക്ഷ മത വിഭാഗങ്ങളെ കണക്കിന് പരിഹസിച്ചു കൊണ്ട് നടത്തിയ പ്രസംഗം വിവാദത്തിലേക്ക്

01 AUGUST 2016 10:01 AM IST
മലയാളി വാര്‍ത്ത

പാടത്തു പണി വരമ്പത്തു കൂലിക്കു ശേഷം ആര്‍ ബാലകൃഷ്ണ പിള്ളയുടെ പ്രസംഗവും വിവാദത്തിലേക്ക്. ന്യൂനപക്ഷ മതവിഭാഗങ്ങളെ കണക്കിന് പരിഹസിച്ചു കൊണ്ട് ആര്‍ ബാലകൃഷ്ണ പിള്ള രംഗത്ത്.പയ്യന്നൂരില്‍ കോടിയേരി ബാലകൃഷ്ണന്‍ പാടത്തു പണി വരമ്പത്തു കൂലി എന്ന പരാമര്‍ശത്തോടെ നടത്തിയ പ്രസംഗം വിവാദമായതിനു ശേഷം പുതിയ പ്രസംഗ വിവാദത്തില്‍ പെട്ടിരിക്കുകയാണ് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര്‍.ബാലക്യഷ്ണ പിള്ള. എതിര്‍ക്കാന്‍ വരുന്നവരാരായാലും ശക്തമായി നേരിടണമെന്നും നേരിടാന്‍ വന്നാല്‍ വന്നപോലെ തീരിച്ചു പോകരുതെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗം കഴിഞ്ഞ ദിവസങ്ങളില്‍ വിവാദമായിരുന്നു, ഇതിനു പിന്നാലെ ന്യൂന പക്ഷ മത വിഭാഗങ്ങളെ വിമര്‍ശിച്ചു കൊണ്ട് ആര്‍ ബാലകൃഷ്ണ പിള്ള നടത്തിയ പ്രസംഗവും വിവാദത്തിലേക്ക്.

മുസ്ലിം പള്ളിയിലെ ബാങ്ക് വിളിയെക്കുറിച്ചും, ശബരിമലയുമായ ബന്ധപ്പെട്ടു നില്‍ക്കുന്ന വിഷയത്തെക്കുറിച്ചും പുതിയ പള്ളികള്‍ പണിയുന്ന കാര്യത്തെക്കുറിച്ചും ബാലകൃഷ്ണ പിള്ള പത്തനാപുരം കമുകുംചേരിയില്‍ നടത്തിയ പ്രസംഗമാണ് വിവാദമായിരിക്കുന്നത്.

പ്രസംഗത്തിന്റെ പേരില്‍ ഇതിന് മുമ്പും പിള്ള പ്രതിസ്ഥാനത്ത് ആയിട്ടുണ്ട്. മന്ത്രി സ്ഥാനം പോയതിനു കാരണവും നേരത്തെ നടത്തിയ വിവാദ പ്രസംഗമായിരുന്നു. മദനിയുടെ മോചനത്തിനായി പിഡിപി സംഘടിപ്പിച്ച യോഗത്തിലെ പ്രസംഗവും വിവാദമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനെയെല്ലാം കടത്തി വെട്ടി മതങ്ങള്‍ക്കെതിരെയും മതങ്ങള്‍ നടത്തി വരുന്ന ആചാരങ്ങലേക്കെതിരെയും നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായിരിക്കുന്നത്.

തിരുവനന്തപുരത്ത് പോയാല്‍ താന്‍ പാര്‍ട്ടി ഓഫീസിലാണ് താമസിക്കുന്നത്. നായയുടെ കുര പോലെ തന്നെ അഞ്ച് നേരവും അടുത്തൊരു പള്ളിയില്‍ ബാങ്ക് വിളി ഉള്ളത് കാരണം ശരിക്കുറങ്ങാന്‍ പോലും സാധിക്കാറില്ല. ബാങ്ക് വിളിക്കുമ്പോള്‍ സമീപത്തെ മറ്റ് ദേവാലയങ്ങളിലെ മൈക്ക് ഓഫാക്കി കൊടുക്കണമെന്നുള്ളതാണ് രീതി. പണ്ട് ഒരു പ്രദേശത്ത് ഒരു ക്രിസ്ത്യന്‍ പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാലിന്ന് പത്ത് മുസ്ലീങ്ങളോ ക്രൈസ്തവരോ ഒരിടത്ത് താമസിച്ചാല്‍ അവര്‍ അവിടെ പള്ളി പണിയും. ഇന്ന് എവിടെ നോക്കിയാലും പള്ളികളെ കാണാനുള്ളൂ എന്ന് അദ്ദേഹം വിമര്‍ശിച്ചു.

വിശ്വാസത്തിന് വേണ്ടി കഴുത്തറുക്കുകയാണിപ്പോഴെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. ശബരിമല വിഷയത്തില്‍ തന്ത്രിമാരും ആചാര്യന്മാരും പറഞ്ഞ കാര്യം ശരിയല്ലെന്ന് ജഡ്ജി കുര്യന്‍ തോമസ് പറഞ്ഞാല്‍ അതും ശരിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പത്തനാപുരം എംഎല്‍എയായ കെബി ഗണേശ് കുമാറിനെ മന്ത്രിയാക്കാത്ത സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ള നീക്കമായും ഇതിനെ വിലയിരുത്തുന്നുനണ്ട്. ന്യൂനപക്ഷത്തെ വികാരപ്പെടുത്തി ഭൂരിപക്ഷക്കാരെ കൈയിലെടുക്കാനുള്ള നീക്കമാണ് പിള്ള നടത്തുന്നതെന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. ഈ സാഹചര്യത്തില്‍ പിള്ളയ്ക്ക് എതിരെ പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ കേസെടുക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും പരാതി കിട്ടിയല്‍ കരുതലോടെ തീരുമാനം എടുക്കാനാണ് പൊലീസിന്റെ നീക്കം. ഓഡിയോ അനൗദ്യോഗികമായി പോലീസ് പരിശോധിച്ചു വരികയാണ്.

മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിന് ഇടയാക്കിയ പഞ്ചാബ് മോഡല്‍ പ്രസംഗം ശരിയായിരുന്നുവെന്ന് പിള്ള ഈയിടെയും പറഞ്ഞിരുന്നു. കോച്ച് ഫാക്ടറിക്കായി പഞ്ചാബിനെപ്പോലെ കേരളവും തുടങ്ങണമെന്നാണ് താന്‍ പറഞ്ഞത്. അന്ന് ആ പ്രശ്നത്തില്‍ കെ കരുണാകരനും കെഎം മാണിയും തന്നെ ബലിയാടാക്കുകയാണുണ്ടായതെന്നും വിശദീകരിച്ചിരുന്നു. ആ മുദ്രാവാക്യം ഏറ്റെടുത്തിരുന്നെങ്കില്‍ ഇന്ന് കേരളം കേരളാ കോണ്‍ഗ്രസ് ഭരിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പലസംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ട്ടികള്‍ വളര്‍ന്ന സാഹചര്യത്തില്‍ അന്നത്തെ നിലപാട് ശരിയാണെന്ന് ഇപ്പോള്‍ വ്യക്തമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഹാറില്‍ എന്താണ് പാര്‍ട്ടിയ്ക്ക് പറ്റിയതെന്ന് അന്വേഷിക്കണമെന്ന് ശശി തരൂര്‍  (6 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ കേരളത്തില്‍ അറസ്റ്റിലായത് 71 പേര്‍  (6 hours ago)

ബിഹാറിലെ തോല്‍വിയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി  (6 hours ago)

ബിഹാര്‍ ജനതയ്ക്ക് ഇനി ഭയമില്ലാതെ മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (7 hours ago)

വര്‍ക്കലയില്‍ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു  (7 hours ago)

മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (9 hours ago)

ബിഹാറിലെ പ്രായം കുറഞ്ഞ എംഎല്‍എയായി മൈഥിലി താക്കൂര്‍  (9 hours ago)

ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (10 hours ago)

Bihar-gold-jackpot ഖനി തുറന്നാൽ ഭരണകക്ഷിക്ക് കോളടിക്കും!  (10 hours ago)

പിഎം കിസാന്‍ പദ്ധതിയുടെ 21ാം ഗഡു ഉടന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കും  (10 hours ago)

എല്ലാം അഡ്ജസ്റ്റ്മെന്റാണ്; ഭയങ്കര പ്രശ്നത്തിലാണിപ്പോൾ; അദ്ദേഹവുമായി ഞാൻ സെറ്റാകില്ലെന്ന് മനസിലായി; തുറന്നുപറഞ്ഞ് സുമ ജയറാം!!  (10 hours ago)

ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി, ബിആര്‍എസ് സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്ത് കോണ്‍ഗ്രസ്  (11 hours ago)

പ്രമുഖ പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ പുരസ്കാര ജേതാവുമായ സാലുമരദ തിമ്മക്ക (114) അന്തരിച്ചു  (11 hours ago)

Bihar-election-results നിതീഷ് ദ റിയൽ ക്യാപ്റ്റൻ  (11 hours ago)

കേരളത്തില്‍ വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യത  (11 hours ago)

Malayali Vartha Recommends