Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

മുന്‍ ഭര്‍ത്താവിന്റെ സ്വത്ത് കണ്ടപ്പോള്‍ പ്രിയദര്‍ശിനിക്ക് കണ്ണു മഞ്ഞളിച്ചു; ബന്ധം പിരിഞ്ഞ് ഏഴുവര്‍ഷത്തിനു ശേഷം മനോജിനെ തട്ടിക്കൊണ്ടു പോയി വീണ്ടും കെട്ടി

05 AUGUST 2016 05:32 PM IST
മലയാളി വാര്‍ത്ത

പണത്തിന് മുകളില്‍ പരുന്തും പറക്കില്ല. അതൊരു നഗ്ന സത്യം. വിവാഹമോചനം കഴിഞ്ഞ് ഏഴുവര്‍ഷങ്ങള്‍ക്കു ശേഷം അതേ ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയി യുവതി വീണ്ടും വിവാഹം ചെയ്തു. ചെന്നൈയിലാണ് ഷെല്‍ഡന്റെ ത്രില്ലര്‍ കഥകളെ അനുസ്മരിപ്പിക്കുന്ന സംഭവം നടന്നത്. ഭിന്നശേഷിക്കാരനായ മനോജ് രാജന്‍ എന്ന യുവാവിനെയാണ് പ്രിയദര്‍ശിനി തട്ടിക്കൊണ്ടു പോയ ശേഷം വീണ്ടും വിവാഹം ചെയ്തത്. വിവാഹവും വിവാഹമോചനവും ത്രില്ലര്‍ കഥകളെ അനുസ്മരിപ്പിക്കുന്നതായി മദ്രാസ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് പി.എന്‍ പ്രകാശ് നിരീക്ഷിച്ചു. മനോജിന്റെ സ്വത്തു കണ്ട് കണ്ണുമഞ്ഞളിച്ചാണ് പ്രിയദര്‍ശിനി മനോജിനെ കെട്ടിയത്.
മൂകനും ബധിരനും മാനസിക വളര്‍ച്ച ഇല്ലാത്തയാളുമാണ് മനോജ്. 2008ലായിരുന്നു മനോജും പ്രിയദര്‍ശിനിയും ആദ്യമായി വിവാഹം ചെയ്തത്. എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം ഇരുവരും നിയമപരമായി ബന്ധം പിരിഞ്ഞു. താന്‍ ഭാര്യയാണെന്ന് മനസിലാക്കാനുള്ള മാനസിക വളര്‍ച്ച പോലും മനോജിന് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിയദര്‍ശിനി വിവാഹമോചനം നേടിയത്. എന്നാല്‍, ഇതിനിടയ്ക്ക് മനോജിന്റെ അച്ഛന്‍ കൂടി മരിച്ചതോടെ അദ്ദേഹത്തിന്റെ ഭാരിച്ച സ്വത്തുക്കള്‍ മനോജിന്റെ പേരിലായി. ഇതോടെയാണ് മനോജിനെ വീണ്ടും വിവാഹം ചെയ്യാന്‍ പ്രിയദര്‍ശിനി വീണ്ടും നീക്കം തുടങ്ങിയത്.
2013ല്‍ പിതാവ് മരിച്ചതോടെയണ് മനോജിന്റെ ദുര്‍ഗതി ആരംഭിച്ചത്. മാതാവ് ലിസി 2003ല്‍ മരിച്ചിരുന്നു. സ്വത്ത് മനോജിന്റെ പേരിലായെങ്കിലും മാനസിക വളര്‍ച്ച എത്താത്തിനാല്‍ രാജന്റെ വിശ്വസ്തനായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആനന്ദന്‍, അടുത്ത ബന്ധു റുഡോള്‍ഫ് സ്റ്റാനി എന്നിവര്‍ മൂഖേനയാണ് സ്വത്തുക്കള്‍ കൈകാര്യം ചെയ്തിരുന്നത്. ഇക്കാലയളവില്‍ ഗൂഡല്ലൂരിലെ ഒരു കെയര്‍ ഹോമിലാണ് മനോജ് കഴിഞ്ഞിരുന്നത്.
സ്വത്ത് കിട്ടുമെന്നായതോടെ മനോജിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഭാര്യയായ പ്രിയദര്‍ശിനി കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു. എന്നാല്‍ കോടതി ഇവരുടെ ആവശ്യം തള്ളി. ഇതേതുടര്‍ന്ന് പ്രിയദര്‍ശിനിയുടെയും അഭിഭാഷകരുടെയും നേതൃത്വത്തില്‍ കെയര്‍ ഹോമില്‍ നിന്ന് മനോജിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. മനോജിനെ തട്ടിക്കൊണ്ടു പോയ സംഘം ഇയാളുമായി പ്രിയദര്‍ശിനിയുടെ വിവാഹം വീണ്ടും നടത്തി. ക്രിസ്ത്യന്‍ മാര്യേജ് ആക്റ്റ് പ്രകാരമാണ് രണ്ടാം വിവാഹം നടത്തിയത്.
മെയ് ആറിന് ആയിരുന്നു മനോജിന്റെ രണ്ടാം വിവാഹം. ഇതേദിവസം തന്നെ ചെന്നൈയ്ക്ക് സമീപം തന്റെ പേരിലുള്ള ഒരു വസ്തു 1.6 കോടി രൂപയ്ക്ക് മനോജ് വിറ്റതായും ഭാര്യയും അഭിഭാഷക സംഘവും രേഖ ചമച്ചിട്ടുണ്ട്. വസ്തു വിറ്റതായി രേഖയുണ്ടാക്കിയതടക്കമുള്ള കാര്യങ്ങളില്‍ കോടതി ഇടപെട്ടിരിക്കുകയാണ്. പിതാവിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മനോജിനെ വീണ്ടും കെയര്‍ ഹോമില്‍ തിരിച്ചെത്തിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (11 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (44 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (8 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (9 hours ago)

Malayali Vartha Recommends