Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..


ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..


പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..


തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..

മന്ത്രി ബാലന്റെ ഭാര്യയ്ക്ക് നെഹ്‌റു ഗ്രൂപ്പുമായുള്ള ബന്ധമൂലമോ മന്ത്രിമാരോ പാര്‍ട്ടിയോ ജിഷ്ണുവിന്റെ വീട്ടിലേക്ക് തിരിഞ്ഞുനോക്കാത്തത്; വിഷയം വിവാദമാക്കി സോഷ്യല്‍മീഡിയ

11 JANUARY 2017 03:47 PM IST
മലയാളി വാര്‍ത്ത

ജിഷ്ണുവിന്റെ മരണത്തിലേക്ക് നയിച്ച മാനേജ്‌മെന്റിന്റെ ഹുങ്കിനെതിരെ വാതോരാതെ പലരും പ്രസംഗിക്കുമ്പോഴും വിദ്യാഭ്യാസമന്ത്രിയോ മറ്റുമന്ത്രിമാരോ ജിഷ്ണുവിന്റെ വീട്ടിലേക്ക് തിരിഞ്ഞുനോക്കാത്തത് വിവാദമാകുന്നു. മന്തിമാര്‍ വിഷയത്തില്‍ ഇരട്ടത്താപ്പ് കാണിക്കുന്നുവെന്നാണ് ആരോപണം. എ കെ ബാലന്‍ മന്ത്രിയുടെ ബന്ധം ഉപയോഗിച്ച് മരണം ഒതുക്കിതീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവും ബലപ്പെടുകയാണ്. നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത് മാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ നടപടി.
സാങ്കേതിക സര്‍വ്വകലാശാല അധികൃതര്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ കോപ്പിയടി നടന്നിട്ടില്ലെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ മാനേജ്‌മെന്റിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ഇതും അംഗീകരിക്കപ്പെടുന്നില്ല. ഇതോടെ ചര്‍ച്ചയാകുന്നത് ഇടത് പക്ഷവും നെഹ്‌റു ഗ്രൂപ്പുമായുള്ള ബന്ധമാണ്. മന്ത്രി എകെ ബാലന്റെ ഭാര്യ മുന്‍ ആരോഗ്യ വകുപ്പ് ഡയറക്ടറാണ്. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ജമീല നെഹ്‌റു ഗ്രൂപ്പിലെ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃസ്ഥാനത്തുണ്ടായിരുന്നു. ഒരു വര്‍ഷം മുമ്പാണ് ഈ പദവിയിലെത്തിയത്. ഇത് വിവാദമായതോടെ അവര്‍ സ്ഥാനം ഒഴിഞ്ഞതായാണ് സൂചന. ഈ ബന്ധം കാരണമാണ് നെഹ്‌റു കോളേജിനെതിരെ സിപിഐ(എം) നേതാക്കള്‍ സംസാരിക്കാത്തതെന്നാണ് വാദം.
നെഹ്‌റു കോളേജില്‍ എസ് എഫ് ഐ വമ്പന്‍ സമരത്തിലാണ്. എന്നാല്‍ സിപിഐ(എം) നേതാക്കളൊന്നും പരസ്യ പ്രതികരണം പോലും നടത്തുന്നില്ല. കെപി വിശ്വനാഥന്റെ മകനാണ് കോളേജ് പിആര്‍ഒ. ഇയാള്‍ക്കെതിരെയാണ് ആരോപണങ്ങള്‍. അത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്ത് ഇയാളെ ജയിലില്‍ അടയ്ക്കണമെന്നാണ് ആവശ്യം. കൈരളി ടിവിയും എസ് എഫ് ഐയും കൈകോര്‍ത്ത് പ്രതിഷേധം ആളിക്കത്തിച്ചിട്ടും ഇതൊന്നും നടന്നിട്ടില്ല. ഇതിന് കാരണം ബാലന്റെ ഭാര്യയും മാനേജ്‌മെന്റുമായുള്ള ബന്ധം തന്നെയെന്ന ആരോപണം സജീവമാണ്. നെഹ്‌റു ഗ്രൂപ്പിനെ പിണക്കാതിരിക്കാനാണ് ജിഷ്ണുവിന്റെ വീട്ടില്‍ പോലും മന്ത്രിമാര്‍ എത്താത്തതെന്നും സോഷ്യല്‍ മീഡിയയില്‍ ആരോപണം സജീവമാണ്.
പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളേജിന്റെ വാദങ്ങള്‍ തള്ളി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല അധികൃതര്‍ രംഗത്ത് വന്നിരുന്നു. ജിഷ്ണു പ്രണോയ് കോപ്പിയടിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് പരീക്ഷാകണ്‍ട്രോളര്‍ ഡോ. എസ്.ഷാബു വ്യക്തമാക്കി. ഇന്നലെ രാവിലെ തെളിവെടുപ്പിന് കോളേജില്‍ എത്തിയതായിരുന്നു അദ്ദേഹം. രജിസ്ട്രാര്‍ ഡോ. ജി.പി.പത്മകുമാറും കോളേജ് സന്ദര്‍ശിച്ചു.പരീക്ഷക്കിടെ കോപ്പിയടിക്കുകയോ കൃത്രിമം കാണിക്കുകയോ ചെയ്താല്‍ അന്നുതന്നെ സര്‍വകലാശാലയെ അറിയിക്കണമെന്നാണ് ചട്ടം. എന്നാല്‍ ജിഷ്ണു കോപ്പിയടിച്ചതായ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. പരീക്ഷാ കണ്‍ട്രോളര്‍ പറഞ്ഞു.
ജിഷ്ണു മരിച്ച് അഞ്ച് നാള്‍ പിന്നിടുമ്പോള്‍ സംസ്ഥാന മന്ത്രിമാരാരും വീട്ടിലെത്തിയിട്ടില്ല. ഇതില്‍ ബന്ധുക്കള്‍ക്കൊപ്പം നാട്ടുകാര്‍ക്കും അമര്‍ഷമുണ്ട്. സംഭവത്തില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം ആളികത്തുമ്പോഴും സര്‍ക്കാര്‍ തലത്തില്‍ വേണ്ടരീതിയിലുള്ള ഇടപെടലുകള്‍ നടക്കുന്നില്ലെന്നാണ് മറ്റൊരു പരാതി. ജിഷ്ണുവിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതി പൊലീസ് മുഖവിലയ്‌ക്കെടുത്തില്ലെന്നുള്ള ആരോപണവും ഉയരുന്നുണ്ട്. കോഴിക്കോട് ജില്ലയിലാണ് ജിഷ്ണുവിന്റെ വീട്. ഇവിടെ ടിപി രാമകൃഷ്ണനെന്ന മന്ത്രിയുണ്ട്. കണ്ണൂരില്‍ ഒന്നിലേറെ മന്ത്രിമാര്‍. വിദ്യാഭ്യാസ മന്ത്രിയും മലബാറില്‍ കറങ്ങി നടക്കുന്ന വ്യക്തി. പക്ഷേ ജിഷ്ണുവിന്റെ വീട്ടില്‍ വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥും എത്തിയില്ല.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ജിഷ്ണു നാട്ടിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു. സിപിഐ(എം) വേദികളിലെ പൊതു സാന്നിധ്യം. തൃശൂര്‍ പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളജിലെ എസ് എഫ് ഐയുടെ മുന്നണി പോരാളി എന്നിട്ടും തികഞ്ഞ അനാസ്ഥയാണ് മന്ത്രിമാരടക്കം എല്ലാവരും ആ കുടുംബത്തോട് കാണിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി  (2 hours ago)

വൈക്കം സത്യാഗ്രഹം സമാപിച്ചതിന്റെ നൂറാം വാര്‍ഷികാഘോഷം കെപിസിസിയുടെ നേതൃത്വത്തില്‍ നവംബര്‍ 23ന് വൈക്കത്ത്  (2 hours ago)

തിരുവനന്തപുരം കോര്‍‍പ്പറേഷന്‍‍ പരിധിയിലുള്ള കെ.എസ്.ഇ.ബി. ഓഫീസുകള്‍‍‍‍‍ക്ക് അവധി  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിൽ  (4 hours ago)

ശത്രുക്കളുടെ അടിവേര് പിഴുതെറിയാൻ മിടുക്കൻ;  (4 hours ago)

ജനം ഇളകി, വൈഷ്ണയെ തൊട്ട മേയറിന്റെ കിളിപാറിച്ച് CPM  (4 hours ago)

പദ്മകുമാറിനെ ആദരിച്ച് ഗോവിന്ദന്‍... ഏറ്റവും നന്നായ് സ്വര്‍ണം കട്ടതിനുള്ള അവാര്‍ഡ് കൊടുത്തു ! ആ ചിത്രം എടുത്തിട്ട് ട്രോള്‍  (5 hours ago)

ഷാജി കൈലാസിൻ്റെ വരവ് ഫുൾ പായ്ക്കപ്പ്  (5 hours ago)

പിണറായിയിലേക്ക് വിരല്‍ചൂണ്ടി പദ്മകുമാര്‍ ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി  (5 hours ago)

ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്ന് വീണു  (5 hours ago)

ISRAEL IDF ഹമാസിന്റെ കൂറ്റൻ തുരങ്കം  (6 hours ago)

Hospital-wedding- ആശുപത്രി വിവാഹവേദിയായി  (6 hours ago)

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നത്; ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് മന്ത്രി വി. ശിവൻകുട്ടി  (7 hours ago)

നിപ അതിജീവിതയായ 42 വയസുകാരി ഡിസ്ചാര്‍ജ് ആയി; മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (7 hours ago)

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല;  (7 hours ago)

Malayali Vartha Recommends