കോഴിക്കോട് കളക്ടര്‍ തെറിച്ചു; ഉദ്യോഗസ്ഥര്‍ക്ക് ഇതൊരു പാഠമാകട്ടെ

കോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്തിനെ മാറ്റിയത് എം.കെ.രാഘവന്‍ എം.പിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ചീഫ് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടില്‍. പ്രശാന്തിനെ പ്രധാനപ്പെട്ട പോസ്റ്റുകളിലൊന്നും നിയമിക്കരുതെന്നായിരുന്നു ശുപാര്‍ശ. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു പ്രശാന്ത്. എം.കെ.രാഘവനുമായുള്ള സംസാരത്തില്‍ രമേശുമായുള്ള ബന്ധം സമ്മാനിച്ച അഹങ്കാരം ഉണ്ടായിരുന്നോ എന്നറിയില്ല. ഏതായാലും ഒരു ഉദ്യോഗസ്ഥന്‍ ഒരു ജന പ്രതിനിധിയോട് എങ്ങനെ പെരുമാറണം എന്ന് പ്രശാന്ത് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. പ്രശാന്തിനെ മാറ്റി യു.വി.ജോസിനെയാണ് സര്‍ക്കാര്‍ കളക്ടറാക്കിയത്.
ബ്രോ എന്നാണ് പ്രശാന്ത് അറിയപ്പെടുന്നത്. മലയാറ്റൂര്‍ രാമകൃഷ്ണനെ പോലുള്ളവര്‍ ഐ.എ.എസിലുണ്ടായിരുന്ന കാലത്ത് അവര്‍ തന്റേടത്തോടെ തീരുമാനങ്ങള്‍ എടുത്തിരുന്നു. പലപ്പോഴും ഇത് ഭരണ നേതൃത്വവുമായി ഇടയാന്‍ കാരണമായി തീര്‍ന്നിരുന്നു. അന്ന് മലയാറ്റൂരിന് ജനം എതിരാകാത്തത് അദ്ദേഹം വെറും ഐ എ എസുകാരന്‍ മാത്രമല്ലാത്തതുകൊണ്ടാണ്. എന്നാല്‍ പ്രശാന്ത് ഒരു ഐ എ എസുകാരന്‍ മാത്രമാണ്.
പബ്‌ളിസിറ്റി മാനിയയാണ് ഇത്തരം ഉദ്യോഗസ്ഥരെ ചതി ക്കുഴിയിലാക്കുന്നത്. പ്രതിസന്ധി വരുമ്പോള്‍ പത്രക്കാര്‍ കാണില്ല. ഋഷിരാജ് സിംഗ് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ ചെന്നിത്തല പങ്കെടുത്ത യോഗത്തില്‍ മന്ത്രിയെ കണ്ടിട്ട് എഴുന്നേല്‍ക്കാതിരുന്നതും ഇതേ മാനിയയുടെ ബാക്കിയാണ്. വേണമെങ്കില്‍ പ്രശാന്തിനെതിരെ എം.കെ.രാഘവന് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തില്‍ പരാതി നല്‍കാമായിരുന്നു. അങ്ങനെ നല്‍കിയിരുന്നെങ്കില്‍ അന്നേ പണിയായേനെ. അതില്‍ നിന്നും രാഘവനെ വിലക്കിയത് വീരേന്ദ്രകുമാറാണ്.
ജനപ്രതിനിധികളോട് എങ്ങനെ പെരുമാറണമെന്ന് ഇനി പഠിക്കേണ്ടത് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് - ഇല്ലെങ്കില്‍ ചതിക്കുഴികളുമായി പലരും നിങ്ങളെ കാത്തിരിക്കും.
https://www.facebook.com/Malayalivartha
























