ഇറാന്റെ പരമോന്നത നേതാവിന്റെ പദവി അലങ്കരിക്കാൻ വരുന്ന വ്യക്തി ആരാണ് ..അയത്തൊള്ള അലിറേസ അറാഫിയെ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചിരിക്കുകയാണ് ഇറാൻ..

ഇറാന്റെ പരമോന്നത നേതാവിന്റെ പദവി അലങ്കരിക്കാൻ വരുന്ന വ്യക്തി ആരാണ് ഈ ചോദ്യമാണ് ഇറാന്റെ ആകാശത്ത് ഉയർന്നു കേൾക്കുന്നത്..ദീർഘകാലം രാജ്യത്തിന്റെ പരമോന്നത നേതാവായിരുന്ന അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതോടെ, 67 വയസ്സുള്ള അയത്തൊള്ള അലിറേസ അറാഫിയെ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചിരിക്കുകയാണ് ഇറാൻ. ഇറാനിൽ, ഒരു പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നത് ഏകദേശം 90 മുതിർന്ന മതപണ്ഡിതന്മാരടങ്ങുന്ന, എട്ട് വർഷത്തിലൊരിക്കൽ തിരഞ്ഞെടുക്കപ്പെടുന്ന 'അസംബ്ലി ഓഫ് എക്സ്പെർട്ട്സ്' ന്റെ ചുമതലയാണ്.
ഇറാന്റെ ഭരണഘടന അനുസരിച്ച്, ഈ കൗൺലിൽ ഒരു സ്ഥിരം പിൻഗാമിയെ തിരഞ്ഞെടുക്കുന്നത് വരെ ഒരു ഇടക്കാല നേതൃത്വ ക്രമീകരണം പ്രാബല്യത്തിൽ വരും.ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ചീഫ് ജസ്റ്റിസ് ഘോലാം ഹോസെയിൻ മോഹ്‌സെനി എജെയിക്കുമൊപ്പം ഒരു താൽക്കാലിക നേതൃത്വ കൗൺസിലിന്റെ നിയമജ്ഞ അംഗമായാണ് അറാഫി നിയമിതനായത്. ഇവർ രണ്ടുകൂട്ടർക്കുമായിരിക്കും ഈ പ്രത്യേക കാലയളവിൽ പരമോന്നത നേതാവിന്റെ ചുമതലകൾ നിറവേറ്റാനുള്ള ചുമതല.ആരാണ് അയത്തൊള്ള അലിറേസ അറാഫി..1959-ൽ യാസ്ദ് പ്രവിശ്യയിലെ മെയിബോദിൽ ഒരു മതപണ്ഡിത കുടുംബത്തിലാണ് അറാഫിയുടെ ജനനം.
ഇറാനിലെ ഗ്വാം നഗരത്തിലാണ് അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മുജ്‌താഹിദ് പദവിയിലേക്ക് ഉയർന്ന അദ്ദേഹം സ്വതന്ത്ര ഇസ്ലാമിക നിയമ വിധികൾ പുറപ്പെടുവിക്കാൻ യോഗ്യത നേടിയിട്ടുണ്ട്.ജനകീയ രാഷ്ട്രീയത്തേക്കാൾ സ്ഥാപനപരമായ നിയമനങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ സ്വാധീനം വർധിച്ചത്.2009 മുതൽ 2018 വരെ, ഇറാനിൽ നിന്നും വിദേശത്തു നിന്നുമുള്ള മതപണ്ഡിതന്മാരെ പരിശീലിപ്പിക്കുന്ന ഗ്വാമിലെ അൽ-മുസ്തഫ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയുടെ തലവനായിരുന്നു അദ്ദേഹം. തന്റെ ഭരണകാലത്ത്, എട്ട് വർഷത്തിനുള്ളിൽ ലോകമെമ്പാടുമുള്ള 50 ദശലക്ഷം ആളുകളെ ഷിയാ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.
https://www.facebook.com/Malayalivartha



























