ആറ്റുകാൽ പൊങ്കാലയ്ക്ക് മണിക്കൂറുകൾ മാത്രം.. തിരുവനന്തപുരം നഗരത്തിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം.. മേയർ വി.വി.രാജേഷ് നേരിട്ടിറങ്ങി.. ബോധപൂർവ്വമായ വീഴ്ച ഉണ്ടായെന്ന് മേയർ..

ആറ്റുകാൽ പൊങ്കാലയ്ക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കെ തിരുവനന്തപുരം നഗരത്തിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം. ക്ഷേത്ര പരിസരത്തെ വിവിധ വാർഡുകളിൽ ഉൾപ്പെടെ പൂർണതോതിൽ ജലവിതരണത്തിന് കഴിയുന്നില്ല. അരുവിക്കരയിലെ പമ്പിങ് പ്രതിസന്ധിയാണെന്ന് പറയുന്നുണ്ടെങ്കിലും ആസൂത്രിത ജലക്ഷാമമെന്ന് വരുത്താനുള്ള ശ്രമം പരിശോധിക്കണമെന്ന് മേയർ വി.വി.രാജേഷ് മന്ത്രി റോഷി അഗസ്റ്റിനോട് ആവശ്യപ്പെട്ടു. നഗരത്തിൽ കുടിവെള്ള വിതരണത്തിലുണ്ടായ വീഴ്ചയിൽ ജലവിഭവമന്ത്രി റോഷി അഗസ്റ്റിന് കത്തയച്ച് മേയർ അഡ്വ. വി.വി രാജേഷ്.
നഗരത്തിൽ കഴിഞ്ഞ 10 ദിവസം കുടിവെള്ളം വിതരണം ചെയ്യുന്നതിൽ ബോധപൂർവ്വമായ വീഴ്ച ഉണ്ടായെന്ന് മേയർ ചൂണ്ടിക്കാട്ടി. വെള്ളയമ്പലം ഫിൽറ്റർ ഹൗസിലെ വാൾവ് നിയന്ത്രണത്തിലും വീഴ്ച സംഭവിച്ചു. ആറ്റുകാൽ പൊങ്കാല എടുത്തിരിക്കുന്ന സാഹചര്യത്തിൽ ചെറിയ വീഴ്ച പോലും ജനങ്ങളെ ഗുരുതരമായി ബാധിക്കും. കഴിഞ്ഞ ദിവസത്തെ വാൾവ് നിയന്ത്രണത്തെ സംബന്ധിച്ച് ഉന്നത തല അന്വേഷണം നടത്തണം. ഫിൽറ്റർ ഹൗസിലെ വാൾവ് നിയന്ത്രണം മോണിറ്റർ ചെയ്യണമെന്നും ആവശ്യമെങ്കിൽ പൊലീസ് നിരീക്ഷണം കർശനമാക്കണം വി. വി രാജേഷ് കത്തിൽ ആവശ്യപ്പെട്ടു..
കഴിഞ്ഞ വർഷങ്ങളിൽ ഫെബ്രുവരി മാസത്തിൽ നടന്ന കുടിവെള്ള വിതരണവും ഈ വർഷം ഫെബ്രുവരി മാസത്തിൽ നടന്ന കുടിവെള്ള വിതരണവും താരതമ്യം ചെയ്യുമ്പോൾഈ വർഷം വീഴ്ചകൾ ഉണ്ടായിട്ടുള്ളതായി സംശയിക്കുന്നുവെന്ന് മേയർ കത്തിൽ ചൂണ്ടിക്കാട്ടി.കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ നഗരത്തിലെ പല ഭാഗത്തും കുടിവെള്ളം ലഭ്യമാകാത്തതിന് പിന്നിൽ ബോധപൂർവമായ വീഴ്ച ഉള്ളതായി സംശയിക്കുന്നു. വെള്ളയമ്പലം ഫിൽറ്റർ ഹൗസിലെ വാൽവ് നിയന്ത്രണത്തിലും മറ്റും വീഴ്ചകളുണ്ട്.
കഴിഞ്ഞ ദിവസത്തെ വാൽവ് നിയന്ത്രണത്തെ സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തേണ്ടതാണെന്നുംവി. വി രാജേഷ് ആവശ്യപ്പെട്ടു.ജനലക്ഷങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചേരുന്ന ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല അടുത്തിരിക്കുന്ന സാഹചര്യത്തിൽ കുടിവെള്ള വിതരണത്തിലെ ചെറിയ വീഴ്ചകൾ പോലും ലക്ഷക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന ഗുരുതരമായ സാഹചര്യങ്ങൾ സൃഷ്ടിക്കും. അതിനാൽ ഫിൽറ്റർ ഹൗസിലെയും മറ്റും വാൽവ് നിയന്ത്രണം കൃത്യമായി മോണിറ്റർ ചെയ്യണമെന്നും ആവശ്യമെങ്കിൽ പോലീസ് നിരീക്ഷണം ഉൾപ്പടെ ഏർപ്പെടുത്തണമെന്നും കുടിവെള്ള വിതരണം സുഗമമാക്കണമെന്നും മേയർ ആവശ്യപ്പെട്ടു.
തിരുവനന്തപുരം കോർപ്പറേഷന്‍റെ നേതൃത്വത്തിൽ ടാങ്കറിൽ കുടിവെള്ളമെത്തിച്ചുള്ള വിതരണം പൂർണ പരിഹാരമാവില്ല. ജലവിതരണം പുനസ്ഥാപിച്ചെന്ന് പറയുന്ന വീടുകളിലേക്കും നേർത്ത മട്ടിലാണ് വെള്ളത്തിന്‍റെ വരവ്. ഓരോ മേഖലയിലേക്കുമുള്ള വാൽവുകൾ തുറക്കുന്നതിൽ ഉൾപ്പെടെ ആസൂത്രിത ഇടപെടലുണ്ടെന്ന് സംശയിക്കുന്നതായി മേയർ.അരുവിക്കരയിലെ പമ്പിങ് പ്രതിസന്ധി ഉച്ചയോടെ പരിഹരിക്കാൻ കഴിയുമെന്നും രാത്രിയിൽ ജലവിതരണം പൂർവസ്ഥിതിയിലേക്ക് എത്തുമെന്നും ജലവിഭവ മന്ത്രിയുടെ പ്രതികരണം. നിലവിലെ സ്ഥിതിയിൽ അതിവേഗം മാറ്റമുണ്ടായില്ലെങ്കിൽ കുടിവെള്ള പ്രതിസന്ധി ഏറുമെന്ന കാര്യത്തിൽ സംശയമില്ല.
https://www.facebook.com/Malayalivartha
























