നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം; നില അതീവ ഗുരുതരം...

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വയോധിക ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിച്ചു. നെയ്യാറ്റിൻകര സ്വദേശിനിയായ നളിനികുമാരിയാണ് വീടിന് പിന്നിൽ ചിതയൊരുക്കി അതിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ നിലവിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വീടിന്റെ പിൻവശത്ത് വിറക് കൂട്ടിയിട്ട് ചിതയൊരുക്കി തീ കൊളുത്തിയ ശേഷം നളിനകുമാരി അതിലേക്ക് ഇറങ്ങിക്കിടക്കുകയായിരുന്നു. തീ പടരുന്നത് കണ്ട് ഓടിയെത്തിയ അയൽവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. നാട്ടുകാരും പോലീസും ചേർന്ന് ഉടൻ തന്നെ തീ അണച്ച് നളിനകുമാരിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്.
കടുത്ത മാനസിക വിഷമമാണ് ഇത്തരമൊരു കടുംകൈ ചെയ്യാൻ നളിനകുമാരിയെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ ഭർത്താവ് കഴിഞ്ഞ ഒരു വർഷമായി ഗുരുതരമായ രോഗബാധിതനായി ആശുപത്രിയിൽ ചികിത്സയിലാണ്. മക്കളെല്ലാം വിദേശത്തായതിനാൽ നളിനകുമാരി വീട്ടിൽ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. ഭർത്താവിന്റെ അസുഖവും ഈ ഒറ്റപ്പെടലും കാരണമുണ്ടായ മാനസിക സമ്മർദ്ദമാകാം ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്ന് നാട്ടുകാർ പറയുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ നെയ്യാറ്റിൻകര പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























